HOME
DETAILS

പ്രഗ്യാസിങ് താക്കൂറിനെതിരേ മാലേഗാവ് ഇരകളുടെ ബന്ധുക്കള്‍ ഭോപാലില്‍ പ്രചാരണത്തിനിറങ്ങും

  
backup
April 26, 2019 | 7:23 AM

kin-of-malegaon-victims-against-pragya-in-bhopal

ഭോപ്പാല്‍: ഭോപാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ് താക്കൂറിനെതിരേ മാലേഗാവ് സ്‌ഫോടന ഇരകളുടെ ബന്ധുക്കള്‍ പ്രചാരണം നടത്തും. 2008 മാലേഗാവ് ആക്രമണക്കേസിലെ മുഖ്യപ്രതി പ്രഗ്യാസിങ് താക്കൂറിനെതിരേ പ്രചാരണത്തിനിറങ്ങുന്നതിനായി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം 200പേരുടെ സംഘം മഹാരാഷ്ട്രയില്‍ നിന്ന് ഭോപാലിലേക്ക് തിരിക്കും. മെയ് 12നാണ് ഭോപാലില്‍ വോട്ടെടുപ്പ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ് സിങ് ആണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.


ബോംബെ ഹൈക്കോടതി റിട്ട. ജഡ്ജ് കെജി കോല്‍സെ പാട്ടീലിന്റെ നേതൃത്വത്തിലാണ് മാലേഗാവ് ഇരകളുടെ ബന്ധുക്കളും സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഭോപാലിലേക്ക് തിരിക്കുന്നത്. ' പ്രഗ്യ താക്കൂറിനെതിരേ പ്രചാരണത്തിനായി താന്‍ ഭോപാലിലേക്ക് തിരിക്കും. അവര്‍ക്കെതിരേ കൃത്യമായ തെളിവുകളുണ്ട്. വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ ആ തെളിവുകള്‍ ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും' - ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു. നിരപരാധികളായ നിരവധി പേരുടെ മരണത്തിന് പ്രഗ്യ ഉത്തരവാദിയാണ്. സ്‌ഫോടനം നടത്തുന്നതിന് ഗൂഡാലോചന നടത്തിയ സംഘത്തിന്റെ നാല് യോഗങ്ങളില്‍ പ്രഗ്യ പങ്കെടുത്തിരുന്നു. ശക്തമായ തെളിവുകളാണ് കേസില്‍ പ്രഗ്യക്കെതിരേയുള്ളതെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു.

മാലേഗാവ് ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങളില്‍ നിന്നുള്ള ആറുപേര്‍ പ്രചാരണസംഘത്തിലുണ്ടാവുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ അന്‍ജും ഇനാംദാര്‍ പറഞ്ഞു. ഹിന്ദുത്വ തീവ്രവാദത്തെ ഭോപാലിലെ വോട്ടര്‍മാര്‍ക്ക് മുമ്പാകെ തുറന്നുകാണിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. താക്കൂറിനെതിരേ വോട്ട്് ചെയ്യാന്‍ ഭോപാലിലെ വോട്ടര്‍മാരോട് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലേഗാവ് സ്‌ഫോടനക്കേസ് പ്രതികളായ പ്രഗ്യയെയും ശ്രീകാന്ത് പുരോഹിതിനെയും സ്വീകരിക്കാനും ആനയിക്കാനും ആളുകളുണ്ടായിരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ സുരേഷ് ഖോപഡേ അഭിപ്രായപ്പെട്ടു. അവരെ കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ തങ്ങള്‍ വെളിപ്പെടുത്തുമെന്നും ഖോപഡെ പറഞ്ഞു.

48 കാരിയായ പ്രഗ്യാസിങ് 2017 മുതല്‍ ജാമ്യത്തിലാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് മലേഗാവ് ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങളിലെ സംഘ്പരിവാര്‍ ബന്ധം പുറത്തുവന്നത്. കേസില്‍ പ്രഗ്യാസിങ്ങിനെതിരേ മക്കോക്ക ചുമത്തിയത് കോടതി ഒഴിവാക്കിയെങ്കിലും യു.എ.പി.എ നിലനിര്‍ത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  22 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  22 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  22 days ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  22 days ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  22 days ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  22 days ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  22 days ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  22 days ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  22 days ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  22 days ago