HOME
DETAILS

ഡാറ്റ ഇല്ലെന്നു പറയണ്ട, ലോക്ക്ഡൗണിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ വിവരങ്ങളിതാ

  
Web Desk
September 16 2020 | 08:09 AM

national-migrant-workers-deaths-list2020

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ വിവരങ്ങളുമായി ഇന്ത്യാടുഡേ. മരിച്ച തൊഴിലാളികളുടെ ഡാറ്റ ഇേെല്ലാന്നും അതിനാല്‍ നഷ്ടപരിഹാരത്തെ കുറിച്ച ചോദ്യമുയരുന്നില്ലെന്നുമുള്ള കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

മെയ് 28ന് തങ്ങള്‍ മരിച്ച 238 അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 173 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര്, ലിംഗം, പ്രായം, മരിചത്ച സ്ഥലം, ജോലി, ഉറവിടസ്ഥാനം, എത്തേണ്ടിയിരുന്ന സ്ഥലം, യാത്രയുടെ രൂപം, മരണ കാരണം, പിന്നിട്ട ദൂരം തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.

കാച്ചു തീ, വാഹനാപകടം, ഹൃദയാഘാതം, ചോര ചര്‍ദ്ദിക്കുക, നെഞ്ചു വേദന, കുഴിയില്‍ വീണ് ശ്വാസം മുട്ടി, മഞ്ഞില്‍ പുതഞ്ഞ, വയറുവേദന, ശ്വാസസംബന്ധമായ പ്രയാസങ്ങള്‍, വിശപ്പ്, തളര്‍ച്ച,നിര്‍ജ്ജലീകരണം, അതിയായ ക്ഷീണം, അവയവങ്ങളുടെ പരാജയം, പാമ്പുകടി തുടങ്ങിയവയാണ് മരണകാരണങ്ങളായി പറയുന്നത്.

ലഭിച്ച കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. കുറഞ്ഞത് 99 പേര്‍. പിന്നാലെ മധ്യപ്രദേശ്(34), മഹാരാഷ്ട്ര(31),,ബിഹാര്‍(23) എന്നിങ്ങനെയാണ് കണക്ക്.

മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് കണക്കുകള്‍. അതിനാല്‍ തന്നെ ഇത് സമഗ്രമെന്ന് അവകാശപ്പെടാനാവില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ തങ്ങളുടെ ശ്രദ്ധയില്‍ പെടാത്തതോ ആയ നിരവധി മരണങ്ങള്‍ ഇനിമുണ്ടാവാം എന്നും ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് 24 രാത്രി എട്ടുണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ ലോക്കഡൗണ്‍ പ്രഖ്യാപിക്കുന്നത്. വെറും നാലുമണിക്കൂര്‍ നേരത്തെ സമയമാണ് ജനങ്ങള്‍ക്ക് ലോക്ക ഡൗണിന് മുമ്പ് കേന്ദ്രം നല്‍കിയത്. രാജ്യത്ത് കൊവിഡ് ഇത്രയേറെ രൂക്ഷമാകാനുള്ള ഒരു കാരണം യാതൊരു പ്ലാനിങ്ങുമില്ലാതെ പ്രഖ്യാപിച്ച ലോക്കഡൗണാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


Migrant workers' deaths: Govt says it has no data. But didn't people die? Here is a list



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago