HOME
DETAILS

സർവം സഞ്ജു മയം; ധോണിയുടെ ഹോം ഗ്രൗണ്ട് തൂക്കി മലയാളി താരം

  
Web Desk
February 27, 2026 | 11:58 AM

sanju samson great impact in chennai chepuak stadium

ചെന്നൈ: ടി-20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് എന്ന റെക്കോർഡ് സ്കോറിന് മുന്നിൽ സിംബാബ്‌വെയുടെ പോരാട്ടം 184 റൺസിൽ അവസാനിച്ചു. 

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇന്ത്യക്ക് മിന്നും തുടക്കമാണ് സമ്മാനിച്ചത്. റിങ്കു സിംഗിന് പകരം ടീമിലെത്തിയ സഞ്ജു 15 പന്തിൽ 24 റൺസാണ് നേടിയത്. രണ്ട് തകർപ്പൻ സിക്സറുകളുമായി സഞ്ജു തന്റെ വരവറിയിച്ചെങ്കിലും ബ്ലെസിംഗ് മുസർബാനിയുടെ സ്ലോ ബോളിൽ വീഴുകയായിരുന്നു.

മത്സരത്തിന്റെ ടോസിന്റെ സമയങ്ങളിൽ സഞ്ജുവിന്റെ പേര് ചെപ്പോക് സ്റ്റേഡിയത്തിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. ടോസ് സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജു ടീമിലുണ്ടെന്ന് പറഞ്ഞപ്പോൾ വലിയ ആവേശമാണ് സ്റ്റേഡിയത്തിൽ ഉണ്ടായത്. സഞ്ജു മത്സരത്തിൽ കീപ്പിങ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും സ്റ്റേഡിയം ആവേശത്തിൽ ഇളകി മറിഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ ശേഷം സഞ്ജു ആദ്യമായി സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാനിറങ്ങിയതോടെ സ്റ്റേഡിയം ആവേശത്തിലാവുകയായിരുന്നു. ചെന്നൈ നായകൻ എംഎസ് ധോണി സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോഴുള്ള സമാനമായ ആവേശമാണ് സഞ്ജുവിന്റെ പേര് കേട്ടപ്പോഴും ചെന്നൈയിൽ ഉണ്ടായിരുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 

അതേസമയം അഭിഷേക് ശർമയും (30 പന്തിൽ 55), ഹാർദിക് പാണ്ഡ്യയും (23 പന്തിൽ 50)* അർധസെഞ്ചുറികളുമായി തിളങ്ങി. തിലക് വർമ 44* (16 പന്തിൽ),ഇഷാൻ കിഷൻ 38 (24 പന്തിൽ),സൂര്യകുമാർ യാദവ് 33 (13 പന്തിൽ), എന്നിവർ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ സ്കോർ വേഗത്തിലുയർത്താൻ സഹായിച്ചു. 

257 എന്ന കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്കായി ബ്രയാൻ ബെന്നറ്റ് ഒറ്റയാൾ പോരാട്ടം നടത്തി. മൂന്ന് റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ബെന്നറ്റിന്റെ പ്രകടനം ശ്രദ്ധേയമായി. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റുകൾ വീതം നേടി.

Sanju samson name created a huge stir at the Chepauk Stadium during the toss of the match. When captain Suryakumar Yadav announced that Sanju was in the team during the toss, there was a lot of excitement in the stadium. Even when Sanju announced that he would be keeping in the match, the stadium shook with excitement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയിൽ വിശ്വാസമർപ്പിച്ച് പിബി; സ്ഥാനാർത്ഥി പട്ടിക മാർച്ച് ആദ്യവാരം

National
  •  2 hours ago
No Image

യുഎഇയിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; വിചാരണക്കോടതി വിധി നീതിനിഷേധമെന്ന് പ്രോസിക്യൂഷൻ

Kerala
  •  2 hours ago
No Image

റോഡിൽ കൗമാരക്കാരുടെ ബൈക്ക് അഭ്യാസം: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്; ബൈക്കുകൾ കണ്ടുകെട്ടും

uae
  •  2 hours ago
No Image

വിദേശയാത്ര പൗരന്റെ മൗലികാവകാശം; പാസ്‌പോർട്ട് പിടിച്ചുവെക്കാൻ കൃത്യമായ കാരണം വേണം: ഡൽഹി ഹൈക്കോടതി

National
  •  2 hours ago
No Image

'പ്രതിഷേധിക്കാനെത്തിയതാണല്ലേ...'; തന്റെ ഓഫിസിലേക്ക് മാര്‍ച്ചുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്ത് ചാണ്ടി ഉമ്മന്‍, ദൃശ്യങ്ങള്‍ വൈറല്‍

Kerala
  •  2 hours ago
No Image

സഊദിയിൽ ബെബെലാക്, ആപ്റ്റാമിൽ ഉൽപന്നങ്ങൾക്ക് നിരോധനം; വിഷബാധയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  3 hours ago
No Image

ലോട്ടറി സമ്മാനത്തെച്ചൊല്ലി തർക്കം; പിതാവിനെ തല്ലിക്കൊന്ന മകന് ജീവപര്യന്തം

Kerala
  •  3 hours ago
No Image

കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

Kerala
  •  3 hours ago