HOME
DETAILS

'പ്രതിഷേധിക്കാനെത്തിയതാണല്ലേ...'; തന്റെ ഓഫിസിലേക്ക് മാര്‍ച്ചുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്ത് ചാണ്ടി ഉമ്മന്‍, ദൃശ്യങ്ങള്‍ വൈറല്‍

  
Web Desk
February 27, 2026 | 11:20 AM

chandy-oommen-greets-bjp-protesters-pala-march-viral-video

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സര്‍പ്രൈസുമായി എം.എല്‍.എ. പ്രതിഷേധക്കാരെയും ബി.ജെ.പി നേതാക്കളേയും അണികളെയുമെല്ലാം ഞെട്ടിച്ച് അവര്‍ക്കിടയിലെത്തി കുശലം പറയുകയായിരുന്നു ചാണ്ടി ഉമ്മന്‍. 

മാര്‍ച്ച് കഴിഞ്ഞ് പോകാന്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ക്കുമുന്നിലേക്കാണ് ചാണ്ടി ഉമ്മന്റെ സര്‍പ്രൈസ് എന്‍ട്രി ഉണ്ടായത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് ആര്‍ ഹരിയോടും മറ്റ് നേതാക്കളോടുമാണ് ചാണ്ടി ഉമ്മന്‍ സൗഹൃദം പങ്കുവെച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ബി.ജെ.പി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എം.എല്‍.എ ഓഫിസിന് മുന്നില്‍ വെച്ച് മാര്‍ച്ച് പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഈ സമയം ചാണ്ടി ഉമ്മനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫിസില്‍ ഉണ്ടായിരുന്നു. എം.എല്‍.എയുടെ ഈ അപ്രതീക്ഷിത നീക്കത്തോട് പല ബി.ജെ.പി പ്രവര്‍ത്തകരും ചിരിച്ചുകൊണ്ട് സന്തോഷത്തോടെയാണ് പ്രതികരിച്ചത്.  

എന്നാല്‍ നേതാക്കളുടെ ഈ നിലപാട് പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നാണംകെട്ട പണിക്ക് നില്‍ക്കരുത് എന്ന് ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. ഇത് കേട്ടതോടെ ചിലര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍  വിളിച്ചു. ഇതിനിടെ ചെറിയ തോതിലുള്ള തര്‍ക്കമുണ്ടായെങ്കിലും പൊലീസ് അതിവേഗം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 

അതേസമയം സമരം നാടകമെന്ന് വിമര്‍ശിച്ച് സി.പി.എം രംഗത്ത് വന്നു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാര തെളിയിക്കുന്നതാണ് സംഭവമെന്നും സി.പി.എം ഏരിയ കമ്മിറ്റി നേതൃത്വം പ്രതികരിച്ചു.

 

In a surprising political moment, Chandy Oommen greeted BJP workers who had marched to his office in Puthuppally alleging development stagnation in the constituency. After the protest concluded and workers began dispersing, the MLA made a surprise appearance, shook hands, and exchanged pleasantries with leaders including R. Hari.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശയാത്ര പൗരന്റെ മൗലികാവകാശം; പാസ്‌പോർട്ട് പിടിച്ചുവെക്കാൻ കൃത്യമായ കാരണം വേണം: ഡൽഹി ഹൈക്കോടതി

National
  •  2 hours ago
No Image

സഊദിയിൽ ബെബെലാക്, ആപ്റ്റാമിൽ ഉൽപന്നങ്ങൾക്ക് നിരോധനം; വിഷബാധയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 hours ago
No Image

ലോട്ടറി സമ്മാനത്തെച്ചൊല്ലി തർക്കം; പിതാവിനെ തല്ലിക്കൊന്ന മകന് ജീവപര്യന്തം

Kerala
  •  2 hours ago
No Image

കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

Kerala
  •  2 hours ago
No Image

ഇറാൻ-യുഎസ് ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; ജനീവയിലെ ചർച്ചയിൽ വലിയ പുരോഗതിയെന്ന് ഒമാൻ

International
  •  2 hours ago
No Image

കൊല്‍ക്കത്തയില്‍ ഭൂചലനം; കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി ജനങ്ങള്‍, ആളപായമില്ല

National
  •  2 hours ago
No Image

ബിതുൽ ബാലനെ വകവരുത്താൻ ഗൂഢാലോചന? ‘51 വെട്ട്’ പരാമർശിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്; ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

Kerala
  •  2 hours ago
No Image

പുതിയ ബാഗേജ് നിയമം: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൂടുതൽ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം​; മൂല്യ പരിധി നീക്കി

Kuwait
  •  3 hours ago
No Image

സിം ബൈൻഡിങ്ങ് നയം; മൾട്ടി-ഡിവൈസ് ഫീച്ചറിൽ തടസ്സം; പുതിയ നയം വെല്ലുവിളിയാകുമോ?

National
  •  3 hours ago