HOME
DETAILS

ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ഉംറ തട്ടിപ്പ്; പ്രതി റിമാന്‍ഡില്‍

  
Web Desk
May 19 2019 | 21:05 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5

 


മേലാറ്റൂര്‍ (മലപ്പുറം): ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ഉംറ തട്ടിപ്പു നടത്തിയ പ്രതി റിമാന്‍ഡില്‍. മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗ്ലോബല്‍ ഗൈഡ് ആന്‍ഡ് ടൂറിസം എന്ന ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന അലനല്ലൂര്‍ സ്വദേശി കല്ലറക്കുന്നന്‍ അക്ബര്‍ അലിയെയാണ് മേലാറ്റൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 


കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ഇയാള്‍ മേലാറ്റൂര്‍ പൊലിസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നു.
ഉംറക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് പണവും രേഖകളും കൈപ്പറ്റിയ ശേഷം വിശ്വാസവഞ്ചന കാണിച്ചുവെന്നും തീര്‍ഥാടകരെ മക്കയില്‍ ഉപേക്ഷിച്ചതുമായ പരാതികള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഇദ്ദേഹം ആളുകളുടെ വിശ്വാസം നേടിയെടുത്ത് ഉംറക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഏകദേശം 70 ലക്ഷം രൂപയോളം തട്ടിയെടുത്തതായാണ് വിവരം. ഇയാള്‍ക്കെതിരേ മേലാറ്റൂര്‍, നാട്ടുകല്‍ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഏപ്രില്‍ അവസാന വാരത്തില്‍ ഇദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ ഉംറക്ക് പോയ 84 തീര്‍ഥാടകര്‍ നാട്ടിലേക്ക് തിരിച്ച് പോരാനാകാതെ മക്കയില്‍ കുടുങ്ങിയിരുന്നു.


ഭക്ഷണവും താമസവും നിഷേധിക്കപ്പെട്ട ഇവര്‍ മറ്റു പലരുടെയും സഹായത്താലാണ് മക്കയില്‍ കഴിഞ്ഞിരുന്നത്. വയോധികരും രോഗികളുമായ പലരും ഒടുവില്‍ സ്വന്തം ചെലവിലാണ് നാട്ടിലെത്തിയത്. അക്ബര്‍ അലിയുടെ മേലാറ്റൂരിലുള്ള ഓഫിസിലും അലനല്ലൂരിലുള്ള വീട്ടിലും പൊലിസ് പരിശോധന നടത്തിയിരുന്നു.


രണ്ട് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും അക്ബറിന്റെ പേരിലുള്ള പാസ്‌പോര്‍ട്ടും മേലാറ്റൂരിലെ ഓഫിസില്‍ നിന്നും പൊലിസ് നേരത്തെ കണ്ടെടുത്തിരുന്നു. ഒരുമാസത്തോളമായി പ്രതി ചെന്നൈയിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് പെരിന്തല്‍മണ്ണ കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago