HOME
DETAILS

ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ഉംറ തട്ടിപ്പ്; പ്രതി റിമാന്‍ഡില്‍

  
Web Desk
May 19 2019 | 21:05 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5

 


മേലാറ്റൂര്‍ (മലപ്പുറം): ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ഉംറ തട്ടിപ്പു നടത്തിയ പ്രതി റിമാന്‍ഡില്‍. മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗ്ലോബല്‍ ഗൈഡ് ആന്‍ഡ് ടൂറിസം എന്ന ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന അലനല്ലൂര്‍ സ്വദേശി കല്ലറക്കുന്നന്‍ അക്ബര്‍ അലിയെയാണ് മേലാറ്റൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 


കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ഇയാള്‍ മേലാറ്റൂര്‍ പൊലിസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നു.
ഉംറക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് പണവും രേഖകളും കൈപ്പറ്റിയ ശേഷം വിശ്വാസവഞ്ചന കാണിച്ചുവെന്നും തീര്‍ഥാടകരെ മക്കയില്‍ ഉപേക്ഷിച്ചതുമായ പരാതികള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഇദ്ദേഹം ആളുകളുടെ വിശ്വാസം നേടിയെടുത്ത് ഉംറക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഏകദേശം 70 ലക്ഷം രൂപയോളം തട്ടിയെടുത്തതായാണ് വിവരം. ഇയാള്‍ക്കെതിരേ മേലാറ്റൂര്‍, നാട്ടുകല്‍ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഏപ്രില്‍ അവസാന വാരത്തില്‍ ഇദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ ഉംറക്ക് പോയ 84 തീര്‍ഥാടകര്‍ നാട്ടിലേക്ക് തിരിച്ച് പോരാനാകാതെ മക്കയില്‍ കുടുങ്ങിയിരുന്നു.


ഭക്ഷണവും താമസവും നിഷേധിക്കപ്പെട്ട ഇവര്‍ മറ്റു പലരുടെയും സഹായത്താലാണ് മക്കയില്‍ കഴിഞ്ഞിരുന്നത്. വയോധികരും രോഗികളുമായ പലരും ഒടുവില്‍ സ്വന്തം ചെലവിലാണ് നാട്ടിലെത്തിയത്. അക്ബര്‍ അലിയുടെ മേലാറ്റൂരിലുള്ള ഓഫിസിലും അലനല്ലൂരിലുള്ള വീട്ടിലും പൊലിസ് പരിശോധന നടത്തിയിരുന്നു.


രണ്ട് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും അക്ബറിന്റെ പേരിലുള്ള പാസ്‌പോര്‍ട്ടും മേലാറ്റൂരിലെ ഓഫിസില്‍ നിന്നും പൊലിസ് നേരത്തെ കണ്ടെടുത്തിരുന്നു. ഒരുമാസത്തോളമായി പ്രതി ചെന്നൈയിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് പെരിന്തല്‍മണ്ണ കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  29 minutes ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  37 minutes ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  an hour ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  2 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  4 hours ago