HOME
DETAILS

സുപ്രിംകോടതി സാവകാശം അനുവദിച്ചില്ല; നടപടിക്കൊരുങ്ങി മരട് മുനിസിപ്പാലിറ്റി

  
backup
May 22, 2019 | 5:22 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81



കൊച്ചി: മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രിംകോടതി വിധിക്കെതിരേ ഒരു കൂട്ടം ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹരജിയില്‍ അനുകൂലനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ നടപടിക്കൊരുങ്ങി മരട് മുനിസിപ്പാലാറ്റി. ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുമ്പോള്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ പെരുവഴിയിലാകുമെന്നും അവര്‍ക്ക് മറ്റൊരു താമസയിടം കണ്ടെത്തുന്നതുവരെ പെളിച്ചു നീക്കല്‍ നടപടി മാറ്റിവയ്ക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്നരീതിയില്‍ നിയമലംഘനം നടത്തിയതിന് പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ബില്‍ഡര്‍മാര്‍ക്കെതിരേ നിയമനടപടിയിലേക്ക് നീങ്ങാമെന്നും സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.


മെയ് എട്ടിനാണ് സുപ്രിംകോടതി ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെ വിധിപകര്‍പ്പ് ലഭ്യമായിട്ടില്ലെന്നും പകര്‍പ്പ് കിട്ടിയാല്‍ കോടതിവിധി നടപ്പാക്കാതെ മറ്റ് മാര്‍ഗമില്ലെന്നും മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ടി.എച്ച് നദീറ'സുപ്രഭാത'ത്തോട് പറഞ്ഞു. മരട് പഞ്ചായത്ത് ആയിരുന്നപ്പോഴാണ് നിയമലംഘനം നടന്നത്. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളമുള്ളവര്‍ തീരദേശ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ്. ഇവര്‍ക്കെതിരേ തദ്ദേശ സ്വയംഭരണവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരും. മുനിസിപ്പാലിറ്റിയില്‍പ്പെട്ട 33 ഡിവിഷനുകളിലും തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളുണ്ട്. അവരുടെ വീടുകള്‍ പുതുക്കി പണിയാന്‍പോലും സാധിക്കാത്ത അവസ്ഥയിലിരിക്കെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. വഞ്ചിക്കപ്പെട്ട് ഫ്‌ളാറ്റ് വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നിരിക്കെ വിധിക്ക് സ്റ്റേ സമ്പാദിക്കാന്‍ ബില്‍ഡര്‍മാരും നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഒരു ബില്‍ഡര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിനാല്‍ ഇടപെടാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. റിവ്യൂ ഹരജി നല്‍കി അനുകൂല വിധി സമ്പാദിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ളാറ്റുടമകള്‍. ജെയ്ന്‍ ഹൗസിങ്, ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  10 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  10 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  10 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  10 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  10 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  10 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  10 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  10 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  10 days ago