HOME
DETAILS

സുപ്രിംകോടതി സാവകാശം അനുവദിച്ചില്ല; നടപടിക്കൊരുങ്ങി മരട് മുനിസിപ്പാലിറ്റി

  
backup
May 22, 2019 | 5:22 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81



കൊച്ചി: മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രിംകോടതി വിധിക്കെതിരേ ഒരു കൂട്ടം ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹരജിയില്‍ അനുകൂലനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ നടപടിക്കൊരുങ്ങി മരട് മുനിസിപ്പാലാറ്റി. ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുമ്പോള്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ പെരുവഴിയിലാകുമെന്നും അവര്‍ക്ക് മറ്റൊരു താമസയിടം കണ്ടെത്തുന്നതുവരെ പെളിച്ചു നീക്കല്‍ നടപടി മാറ്റിവയ്ക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്നരീതിയില്‍ നിയമലംഘനം നടത്തിയതിന് പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ബില്‍ഡര്‍മാര്‍ക്കെതിരേ നിയമനടപടിയിലേക്ക് നീങ്ങാമെന്നും സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.


മെയ് എട്ടിനാണ് സുപ്രിംകോടതി ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെ വിധിപകര്‍പ്പ് ലഭ്യമായിട്ടില്ലെന്നും പകര്‍പ്പ് കിട്ടിയാല്‍ കോടതിവിധി നടപ്പാക്കാതെ മറ്റ് മാര്‍ഗമില്ലെന്നും മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ടി.എച്ച് നദീറ'സുപ്രഭാത'ത്തോട് പറഞ്ഞു. മരട് പഞ്ചായത്ത് ആയിരുന്നപ്പോഴാണ് നിയമലംഘനം നടന്നത്. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളമുള്ളവര്‍ തീരദേശ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ്. ഇവര്‍ക്കെതിരേ തദ്ദേശ സ്വയംഭരണവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരും. മുനിസിപ്പാലിറ്റിയില്‍പ്പെട്ട 33 ഡിവിഷനുകളിലും തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളുണ്ട്. അവരുടെ വീടുകള്‍ പുതുക്കി പണിയാന്‍പോലും സാധിക്കാത്ത അവസ്ഥയിലിരിക്കെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. വഞ്ചിക്കപ്പെട്ട് ഫ്‌ളാറ്റ് വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നിരിക്കെ വിധിക്ക് സ്റ്റേ സമ്പാദിക്കാന്‍ ബില്‍ഡര്‍മാരും നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഒരു ബില്‍ഡര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിനാല്‍ ഇടപെടാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. റിവ്യൂ ഹരജി നല്‍കി അനുകൂല വിധി സമ്പാദിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ളാറ്റുടമകള്‍. ജെയ്ന്‍ ഹൗസിങ്, ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  22 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  22 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  22 days ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  22 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  22 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  22 days ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  22 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  22 days ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സമ്പൂർണ്ണ വിവരങ്ങൾ

uae
  •  22 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  22 days ago