HOME
DETAILS

പൊലിസ് കോണ്‍സ്റ്റബിള്‍ നിയമനം നിലച്ചു

  
backup
May 14 2017 | 06:05 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8

കോഴിക്കോട്: പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക്‌ലിസ്റ്റില്‍ നിന്നുള്ള നിയമനത്തില്‍ വന്‍കുറവ്. ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 20ന് അവസാനിക്കുമ്പോള്‍ 2,576 പേര്‍ക്ക് മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചിരിക്കുന്നത്. ഏഴു ബറ്റാലിയനുകളിലായി 9,041 പേരെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റിന്റെ കാലാവധിക്ക് മുന്‍പ് ഇതില്‍ പകുതിപ്പേര്‍ക്കു പോലും നിയമനം ലഭിക്കാന്‍ സാധ്യതയില്ല.
ഏഴു ബറ്റാലിയനുകളിലായി 2016 ജൂണ്‍ 21 ന് നിലവില്‍ വന്ന പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റുകളില്‍നിന്ന് ഇതുവരെ നടന്നത് 2,576 നിയമന ശുപാര്‍ശ മാത്രം. ഏറ്റവും കുടുതല്‍ പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത് തൃശുര്‍ (കെ.എ.പി-2) ജില്ലയിലാണ് 595. ഏറ്റവും കുറവ് നിയമനങ്ങള്‍ എറണാകുളം (കെ.എ.പി - 1)ജില്ലയില്‍ 217. തൃശുര്‍ ഒഴികെ മറ്റൊരു ജില്ലയിലും 500ല്‍ അധികം നിയമനങ്ങള്‍ നടന്നിട്ടില്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒരു തവണ മാത്രമാണ് നിയമന ശുപാര്‍ശ നടന്നത്.
നിലവിലുള്ള ഒഴിവുകളും മുന്‍ നിയമന ശുപാര്‍ശയെ തുടര്‍ന്നുള്ള എന്‍.ജെ.ഡി ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പൊലിസ് വകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന കടുത്ത അലംഭാവമാണ് നിയമനം തടസപ്പെടാന്‍ കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
സാധാരണ പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റുകള്‍ മെയിന്‍ ലിസ്റ്റില്‍നിന്നു എല്ലാവര്‍ക്കും നിയമന ശുപാര്‍ശ ലഭിക്കുക വഴി അവസാനിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ലിസ്റ്റുകളില്‍നിന്ന് പകുതി പേര്‍ക്ക് പോലും നിയമന ശുപാര്‍ശ നടക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. യോഗ്യതാ ഭേദഗതിക്കനുസരിച്ച് സ്‌പെഷല്‍ റൂളില്‍ മാറ്റംവരുത്താത്ത സാഹചര്യത്തില്‍ ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് പി.എസ്.സി തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.
നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനും സാധ്യതയില്ല. അതിനാല്‍ ജൂണ്‍ 20ന് ശേഷംവരുന്ന പൊലിസ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ നികത്തുവാന്‍ റാങ്ക് ലിസ്റ്റില്ലാത്ത സാഹചര്യമാണുണ്ടാവുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  7 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  7 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  8 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  8 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  8 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  9 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  9 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  10 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  10 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  10 hours ago