HOME
DETAILS

പുതുതലമുറ തിരിച്ചറിഞ്ഞു, എന്തായിരുന്നു തരിയോടെന്ന്

  
backup
May 15, 2017 | 9:29 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81



കാവുമന്ദം: തരിയോട് ഗ്രാമം എന്തായിരുന്നെന്ന് പുതുതലമുറക്ക് ഈ ഞായറാഴ്ചയാണ് മനസിലായത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാണാസുര അണക്കെട്ടിന് വേണ്ടി കുടിയൊഴിക്കപ്പെട്ട മുന്‍തലമുറ തങ്ങളുടെ സാഹോദര്യം വീണ്ടെടുക്കാനായി ഒത്തുകൂടിയത് പുതുതലമുറക്കും വേറിട്ട് അനുഭവമായി. 90 കഴിഞ്ഞ അമ്മിണിയമ്മ പ്രായത്തിന്റെ പരാധീനതകള്‍ വകവെക്കാതെ മരുമക്കളുടെ സഹായത്തോടെയാണ് സംഗമത്തിന്  വന്നിറങ്ങിയത്.
പരസഹായത്തോടെ പതുക്കെ നടന്നു നീങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്നും ഓടിയെത്തി കെട്ടിപ്പിടിച്ചു കൊണ്ടൊരു ചോദ്യം. അറിയാവോ...? ഏറെ നേരം കെട്ടിപ്പിടിച്ച സമാന വയസ്‌കയുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയ ശേഷം കണ്ണുനീര്‍ പൊഴിച്ച്‌കൊണ്ട് തിരിച്ചൊരു കെട്ടിപ്പിടുത്തമായിരുന്നു ചോദ്യത്തിനുള്ള മറുപടി. ഇത്തരത്തിലുള്ള നിരവധി വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പത്താംമൈല്‍ എസ്.എ.എല്‍.പി സ്‌കൂള്‍ പരിസരം സാക്ഷ്യം വഹിച്ചത്. അയല്‍വാസികളായി കഴിഞ്ഞവര്‍, കൂട്ടുകച്ചവടവും കൂട്ടുകൃഷിയും നടത്തിയവര്‍, കാടിനോടും കാട്ടുമൃഗങ്ങളോടും ഒരുമിച്ച് പോരാടി ജീവിതം കരുപ്പിടിപ്പിച്ചവര്‍, ചെറുത്തു നില്‍പ്പുകള്‍ വിജയിക്കാതെ വന്നപ്പോള്‍ അധ്വാനിച്ചുണ്ടാക്കിയ മണ്ണുപേക്ഷിച്ച് പലവഴിക്ക് പിരിഞ്ഞവര്‍ എന്നിങ്ങനെയാണ് പഴയ തരിയോട്ടുകാര്‍ അറിയപ്പെടുന്നത്. അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ വികാരപ്രകടനങ്ങള്‍ പലവിധത്തിലായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ഓര്‍മകള്‍ പുതുക്കി. മറ്റു ചിലര്‍ കാലം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പസ്പരം പറഞ്ഞ് പൊട്ടിച്ചിരിച്ചു. ചിലര്‍ പഴയകാല അനുഭവങ്ങള്‍ ഓര്‍മിച്ചെടുത്തു. സെല്‍ഫിയെടുത്തും ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയും ശേഷിക്കുന്ന കാലം സൂക്ഷിക്കാന്‍ പലരും വഴി കണ്ടെത്തി. ആദിവാസികളുള്‍പ്പെടെ വിവിധ മത രാഷ്ട്രീയ സാമൂഹ്യ വിവേചനമില്ലാതെ കഴിഞ്ഞിരുന്ന നാടിന്റെ നേര്‍ചിത്രമായിരുന്നു കുടുംബ സംഗമത്തില്‍ പ്രത്യക്ഷമായത്. സംഘാടകര്‍ പ്രതീക്ഷിച്ചത് ആയിരം പേരെയാണ്. എന്നാല്‍ നാടിന്റെ നന്മ ഓര്‍മയുള്ളവര്‍ സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച് ഒഴുകിയെത്തി. 1780 പേരാണ് പൂര്‍വ്വ സൗഹൃദം പുതുക്കാനായെത്തിയത്. ജില്ലക്ക് പുറമെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും നിരവധി പേര്‍ തരിയോട് കുടുംബ സംഗമത്തിനായെത്തി.
രാവിലെ ഒന്‍പത് മുതലെത്തിത്തുടങ്ങിയ തരിയോട്ടുകാര്‍ 12 വരെ പരസ്പരം ഓര്‍മകള്‍ പങ്കുവെക്കാനാണ് സമയം കണ്ടെത്തിയത്. ഉദ്ഘാടനവും ആദരിക്കല്‍ചടങ്ങുമെല്ലാം കഴിഞ്ഞ് ഭക്ഷണത്തിന് ശേഷം നാടന്‍പാട്ടുകള്‍ പാടിയും കലാപരിപാടികളില്‍ പങ്കെടുത്തും ഒരുദിവസം അവിസ്മരണീയമാക്കി. പരസ്പരം ഫോണ്‍ നമ്പരുകള്‍ കൈമാറിയും ഇനിയും കാണണമെന്ന ആഗ്രഹം പങ്കുവച്ചാണ് മുഴുവന്‍ പേരും സംഗമത്തില്‍ നിന്നും വിടവാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍; മെയ് 26 മുതല്‍ അഞ്ചുദിവസം അവധി

oman
  •  3 days ago
No Image

അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്

National
  •  3 days ago
No Image

'മകനെപ്പോലെയല്ല, അവൻ മകൻ തന്നെയാണ്'; സത്യപ്രതിജ്ഞാ ചടങ്ങിനിടെ വികാരഭരിതയായി അമ്മാളു അമ്മ; വാരിപ്പുണർന്ന് മുഖ്യമന്ത്രിയും രാ​ഹുൽ ​ഗാന്ധിയും

Kerala
  •  3 days ago
No Image

പാർലമെന്ററി സമിതിയെ അപമാനിച്ചു; ധർമേന്ദ്ര പ്രധാനെതിരെ അവകാശലംഘന നോട്ടീസ് അയച്ച് കോൺ​ഗ്രസ് 

National
  •  3 days ago
No Image

യുവ സംരംഭകന്റെ കഫേയിൽ സർപ്രൈസ് സന്ദർശനം നടത്തി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്; ചിത്രങ്ങൾ വൈറൽ

uae
  •  3 days ago
No Image

ബലിപെരുന്നാളിനായുള്ള ഒരുക്കങ്ങളിൽ ഒമാൻ സജീവം; വിപണികളിൽ പരിശോധന ശക്തമാക്കി

oman
  •  3 days ago
No Image

മമതയുടെ കാലത്തെ അഴിമതി-സ്ത്രീപീഡന കേസുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ബം​ഗാൾ സർക്കാർ; വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി സുവേന്ദു അധികാരി 

National
  •  3 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ തകർക്കും; നിരക്ക് വർധിപ്പിക്കണമെന്ന് ഉടമകൾ

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; അവസാന നിമിഷം യാത്ര റദ്ദാക്കി; ഗുരുതര ആരോപണവുമായി ഡിഎംകെ 

Kerala
  •  3 days ago
No Image

ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; യുഎഇയുടെ കൈ ആർക്കും വളച്ചൊടിക്കാനാകില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  3 days ago