HOME
DETAILS

പുതുതലമുറ തിരിച്ചറിഞ്ഞു, എന്തായിരുന്നു തരിയോടെന്ന്

  
backup
May 15, 2017 | 9:29 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81



കാവുമന്ദം: തരിയോട് ഗ്രാമം എന്തായിരുന്നെന്ന് പുതുതലമുറക്ക് ഈ ഞായറാഴ്ചയാണ് മനസിലായത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാണാസുര അണക്കെട്ടിന് വേണ്ടി കുടിയൊഴിക്കപ്പെട്ട മുന്‍തലമുറ തങ്ങളുടെ സാഹോദര്യം വീണ്ടെടുക്കാനായി ഒത്തുകൂടിയത് പുതുതലമുറക്കും വേറിട്ട് അനുഭവമായി. 90 കഴിഞ്ഞ അമ്മിണിയമ്മ പ്രായത്തിന്റെ പരാധീനതകള്‍ വകവെക്കാതെ മരുമക്കളുടെ സഹായത്തോടെയാണ് സംഗമത്തിന്  വന്നിറങ്ങിയത്.
പരസഹായത്തോടെ പതുക്കെ നടന്നു നീങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്നും ഓടിയെത്തി കെട്ടിപ്പിടിച്ചു കൊണ്ടൊരു ചോദ്യം. അറിയാവോ...? ഏറെ നേരം കെട്ടിപ്പിടിച്ച സമാന വയസ്‌കയുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയ ശേഷം കണ്ണുനീര്‍ പൊഴിച്ച്‌കൊണ്ട് തിരിച്ചൊരു കെട്ടിപ്പിടുത്തമായിരുന്നു ചോദ്യത്തിനുള്ള മറുപടി. ഇത്തരത്തിലുള്ള നിരവധി വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പത്താംമൈല്‍ എസ്.എ.എല്‍.പി സ്‌കൂള്‍ പരിസരം സാക്ഷ്യം വഹിച്ചത്. അയല്‍വാസികളായി കഴിഞ്ഞവര്‍, കൂട്ടുകച്ചവടവും കൂട്ടുകൃഷിയും നടത്തിയവര്‍, കാടിനോടും കാട്ടുമൃഗങ്ങളോടും ഒരുമിച്ച് പോരാടി ജീവിതം കരുപ്പിടിപ്പിച്ചവര്‍, ചെറുത്തു നില്‍പ്പുകള്‍ വിജയിക്കാതെ വന്നപ്പോള്‍ അധ്വാനിച്ചുണ്ടാക്കിയ മണ്ണുപേക്ഷിച്ച് പലവഴിക്ക് പിരിഞ്ഞവര്‍ എന്നിങ്ങനെയാണ് പഴയ തരിയോട്ടുകാര്‍ അറിയപ്പെടുന്നത്. അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ വികാരപ്രകടനങ്ങള്‍ പലവിധത്തിലായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ഓര്‍മകള്‍ പുതുക്കി. മറ്റു ചിലര്‍ കാലം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പസ്പരം പറഞ്ഞ് പൊട്ടിച്ചിരിച്ചു. ചിലര്‍ പഴയകാല അനുഭവങ്ങള്‍ ഓര്‍മിച്ചെടുത്തു. സെല്‍ഫിയെടുത്തും ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയും ശേഷിക്കുന്ന കാലം സൂക്ഷിക്കാന്‍ പലരും വഴി കണ്ടെത്തി. ആദിവാസികളുള്‍പ്പെടെ വിവിധ മത രാഷ്ട്രീയ സാമൂഹ്യ വിവേചനമില്ലാതെ കഴിഞ്ഞിരുന്ന നാടിന്റെ നേര്‍ചിത്രമായിരുന്നു കുടുംബ സംഗമത്തില്‍ പ്രത്യക്ഷമായത്. സംഘാടകര്‍ പ്രതീക്ഷിച്ചത് ആയിരം പേരെയാണ്. എന്നാല്‍ നാടിന്റെ നന്മ ഓര്‍മയുള്ളവര്‍ സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച് ഒഴുകിയെത്തി. 1780 പേരാണ് പൂര്‍വ്വ സൗഹൃദം പുതുക്കാനായെത്തിയത്. ജില്ലക്ക് പുറമെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും നിരവധി പേര്‍ തരിയോട് കുടുംബ സംഗമത്തിനായെത്തി.
രാവിലെ ഒന്‍പത് മുതലെത്തിത്തുടങ്ങിയ തരിയോട്ടുകാര്‍ 12 വരെ പരസ്പരം ഓര്‍മകള്‍ പങ്കുവെക്കാനാണ് സമയം കണ്ടെത്തിയത്. ഉദ്ഘാടനവും ആദരിക്കല്‍ചടങ്ങുമെല്ലാം കഴിഞ്ഞ് ഭക്ഷണത്തിന് ശേഷം നാടന്‍പാട്ടുകള്‍ പാടിയും കലാപരിപാടികളില്‍ പങ്കെടുത്തും ഒരുദിവസം അവിസ്മരണീയമാക്കി. പരസ്പരം ഫോണ്‍ നമ്പരുകള്‍ കൈമാറിയും ഇനിയും കാണണമെന്ന ആഗ്രഹം പങ്കുവച്ചാണ് മുഴുവന്‍ പേരും സംഗമത്തില്‍ നിന്നും വിടവാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  3 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  3 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  3 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  3 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  3 days ago