HOME
DETAILS

പുതുതലമുറ തിരിച്ചറിഞ്ഞു, എന്തായിരുന്നു തരിയോടെന്ന്

  
backup
May 15, 2017 | 9:29 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81



കാവുമന്ദം: തരിയോട് ഗ്രാമം എന്തായിരുന്നെന്ന് പുതുതലമുറക്ക് ഈ ഞായറാഴ്ചയാണ് മനസിലായത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാണാസുര അണക്കെട്ടിന് വേണ്ടി കുടിയൊഴിക്കപ്പെട്ട മുന്‍തലമുറ തങ്ങളുടെ സാഹോദര്യം വീണ്ടെടുക്കാനായി ഒത്തുകൂടിയത് പുതുതലമുറക്കും വേറിട്ട് അനുഭവമായി. 90 കഴിഞ്ഞ അമ്മിണിയമ്മ പ്രായത്തിന്റെ പരാധീനതകള്‍ വകവെക്കാതെ മരുമക്കളുടെ സഹായത്തോടെയാണ് സംഗമത്തിന്  വന്നിറങ്ങിയത്.
പരസഹായത്തോടെ പതുക്കെ നടന്നു നീങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്നും ഓടിയെത്തി കെട്ടിപ്പിടിച്ചു കൊണ്ടൊരു ചോദ്യം. അറിയാവോ...? ഏറെ നേരം കെട്ടിപ്പിടിച്ച സമാന വയസ്‌കയുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയ ശേഷം കണ്ണുനീര്‍ പൊഴിച്ച്‌കൊണ്ട് തിരിച്ചൊരു കെട്ടിപ്പിടുത്തമായിരുന്നു ചോദ്യത്തിനുള്ള മറുപടി. ഇത്തരത്തിലുള്ള നിരവധി വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പത്താംമൈല്‍ എസ്.എ.എല്‍.പി സ്‌കൂള്‍ പരിസരം സാക്ഷ്യം വഹിച്ചത്. അയല്‍വാസികളായി കഴിഞ്ഞവര്‍, കൂട്ടുകച്ചവടവും കൂട്ടുകൃഷിയും നടത്തിയവര്‍, കാടിനോടും കാട്ടുമൃഗങ്ങളോടും ഒരുമിച്ച് പോരാടി ജീവിതം കരുപ്പിടിപ്പിച്ചവര്‍, ചെറുത്തു നില്‍പ്പുകള്‍ വിജയിക്കാതെ വന്നപ്പോള്‍ അധ്വാനിച്ചുണ്ടാക്കിയ മണ്ണുപേക്ഷിച്ച് പലവഴിക്ക് പിരിഞ്ഞവര്‍ എന്നിങ്ങനെയാണ് പഴയ തരിയോട്ടുകാര്‍ അറിയപ്പെടുന്നത്. അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ വികാരപ്രകടനങ്ങള്‍ പലവിധത്തിലായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ഓര്‍മകള്‍ പുതുക്കി. മറ്റു ചിലര്‍ കാലം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പസ്പരം പറഞ്ഞ് പൊട്ടിച്ചിരിച്ചു. ചിലര്‍ പഴയകാല അനുഭവങ്ങള്‍ ഓര്‍മിച്ചെടുത്തു. സെല്‍ഫിയെടുത്തും ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയും ശേഷിക്കുന്ന കാലം സൂക്ഷിക്കാന്‍ പലരും വഴി കണ്ടെത്തി. ആദിവാസികളുള്‍പ്പെടെ വിവിധ മത രാഷ്ട്രീയ സാമൂഹ്യ വിവേചനമില്ലാതെ കഴിഞ്ഞിരുന്ന നാടിന്റെ നേര്‍ചിത്രമായിരുന്നു കുടുംബ സംഗമത്തില്‍ പ്രത്യക്ഷമായത്. സംഘാടകര്‍ പ്രതീക്ഷിച്ചത് ആയിരം പേരെയാണ്. എന്നാല്‍ നാടിന്റെ നന്മ ഓര്‍മയുള്ളവര്‍ സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച് ഒഴുകിയെത്തി. 1780 പേരാണ് പൂര്‍വ്വ സൗഹൃദം പുതുക്കാനായെത്തിയത്. ജില്ലക്ക് പുറമെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും നിരവധി പേര്‍ തരിയോട് കുടുംബ സംഗമത്തിനായെത്തി.
രാവിലെ ഒന്‍പത് മുതലെത്തിത്തുടങ്ങിയ തരിയോട്ടുകാര്‍ 12 വരെ പരസ്പരം ഓര്‍മകള്‍ പങ്കുവെക്കാനാണ് സമയം കണ്ടെത്തിയത്. ഉദ്ഘാടനവും ആദരിക്കല്‍ചടങ്ങുമെല്ലാം കഴിഞ്ഞ് ഭക്ഷണത്തിന് ശേഷം നാടന്‍പാട്ടുകള്‍ പാടിയും കലാപരിപാടികളില്‍ പങ്കെടുത്തും ഒരുദിവസം അവിസ്മരണീയമാക്കി. പരസ്പരം ഫോണ്‍ നമ്പരുകള്‍ കൈമാറിയും ഇനിയും കാണണമെന്ന ആഗ്രഹം പങ്കുവച്ചാണ് മുഴുവന്‍ പേരും സംഗമത്തില്‍ നിന്നും വിടവാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  3 days ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  3 days ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  3 days ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  3 days ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  3 days ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  3 days ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  3 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  3 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  3 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  3 days ago