HOME
DETAILS

ഭൂരഹിതരുടെ ഭൂമിയില്‍ അനധികൃത കള്ളുഷാപ്പ്

  
backup
May 17, 2017 | 8:13 PM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7


ഇരിട്ടി: ഭൂരഹിതരായ കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃതകള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ പടിയൂര്‍ പഞ്ചായത്ത് അധികൃതരോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കിയെങ്കിലും നടപ്പിലായില്ല. സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നു നൂറുമീറ്റര്‍ അകലെ പടിയൂര്‍ പുലിക്കാട് റോഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ 45ാം നമ്പര്‍ കള്ളുഷാപ്പാണ് പൂവം കല്ല്യാട് റോഡിലെ ഭൂരഹിത കര്‍ഷകര്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിച്ചുനല്‍കിയ ഭൂമിയിലെ കെട്ടിടത്തിലേക്ക് മാറ്റിയത്.
ഭൂരഹിതനായ പ്രഭാകരന്‍ എന്നയാള്‍ക്ക് പതിച്ചുകിട്ടിയ ഭൂമിയില്‍ ഗാര്‍ഹികാവശ്യത്തിനായി നിര്‍മിച്ച കെട്ടിടത്തിലാണ് കള്ളുഷാപ്പ് കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത്. ഇതേ മിച്ചഭൂമിയില്‍ തന്നെ താമസമാക്കിയവരില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നും നിരവധി പരാതികള്‍ ഉയരുകയും ചിലര്‍ കലക്ടര്‍ക്കു പരാതി സമര്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ പടിയൂര്‍ പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് തേടിയത്.
മെയ് 10നാണ് കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഇപ്പോഴും പ്രവര്‍ത്തനം തുടരുന്ന കള്ളുഷാപ്പിനെതിരേ ജനകീയ പ്രതിഷേധം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  a day ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  a day ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  a day ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  a day ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  a day ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  a day ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  a day ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  a day ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  a day ago