HOME
DETAILS

ഭൂരഹിതരുടെ ഭൂമിയില്‍ അനധികൃത കള്ളുഷാപ്പ്

  
backup
May 17, 2017 | 8:13 PM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7


ഇരിട്ടി: ഭൂരഹിതരായ കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃതകള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ പടിയൂര്‍ പഞ്ചായത്ത് അധികൃതരോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കിയെങ്കിലും നടപ്പിലായില്ല. സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നു നൂറുമീറ്റര്‍ അകലെ പടിയൂര്‍ പുലിക്കാട് റോഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ 45ാം നമ്പര്‍ കള്ളുഷാപ്പാണ് പൂവം കല്ല്യാട് റോഡിലെ ഭൂരഹിത കര്‍ഷകര്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിച്ചുനല്‍കിയ ഭൂമിയിലെ കെട്ടിടത്തിലേക്ക് മാറ്റിയത്.
ഭൂരഹിതനായ പ്രഭാകരന്‍ എന്നയാള്‍ക്ക് പതിച്ചുകിട്ടിയ ഭൂമിയില്‍ ഗാര്‍ഹികാവശ്യത്തിനായി നിര്‍മിച്ച കെട്ടിടത്തിലാണ് കള്ളുഷാപ്പ് കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത്. ഇതേ മിച്ചഭൂമിയില്‍ തന്നെ താമസമാക്കിയവരില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നും നിരവധി പരാതികള്‍ ഉയരുകയും ചിലര്‍ കലക്ടര്‍ക്കു പരാതി സമര്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ പടിയൂര്‍ പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് തേടിയത്.
മെയ് 10നാണ് കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഇപ്പോഴും പ്രവര്‍ത്തനം തുടരുന്ന കള്ളുഷാപ്പിനെതിരേ ജനകീയ പ്രതിഷേധം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  12 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  12 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  12 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  12 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  12 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  12 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  12 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  12 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  12 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  12 days ago