HOME
DETAILS

ശക്തമായ കാറ്റും മഴയും; വീയപുരത്തും ചെറുതനയിലും ഏത്തവാഴ കൃഷി നശിച്ചു

  
backup
May 20, 2017 | 10:14 PM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80



ഹരിപ്പാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും ശക്തമായ മഴയിലും വീയപുരം ചെറുതന പഞ്ചായത്തുകളിലെ  വിവിധ പ്രദേശങ്ങളില്‍ നിരവധി കര്‍ഷകരുടെ ഏത്തവാഴ കൃഷി നശിച്ചു.
വീയപുരം രണ്ടാം വാര്‍ഡില്‍ വാഴകൃയിറക്കിയ ചെറുതന പോച്ച മുപ്പത്തിനാലില്‍ ചിറയില്‍ പുത്തന്‍ പുരയില്‍ അബ്ദുല്‍ ലത്തീഫിന്റെ എഴുപത്തിയഞ്ചോളം കുലച്ച ഏത്ത വാഴകളും,  വീയപുരം രണ്ടാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ സോമന്റെ മുപ്പതോളം വാഴകളും ചെറുതന നിതീഷ് ഭവനത്തില്‍ ദയാനന്ദന്‍, മങ്കോട്ടച്ചിറയില്‍ സതീശന്‍ എന്നിവരുടെ ഇരുപത്തിയഞ്ചോളം വാഴകള്‍ വീതവുമാണ് കാറ്റില്‍ ഒടിഞ്ഞു വീണത്.
ഇതിനു പുറമെ നൂറു കണക്കിനു പാളയംതോടന്‍, ഞാലിപ്പൂവന്‍, റോബസ്റ്റാ വാഴകളും നശിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് ഒരു സീസന്റെ പ്രതീക്ഷയില്‍ ഇറക്കിയ കൃഷിയാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി തകര്‍ന്നടിഞ്ഞത്. അധികം വാഴകളും  കുലച്ചു വരുന്ന അവസ്ഥയിലായിരുന്നു.  ഒരു വാഴയ്ക്ക് ശരാശരി 250 രൂപ വരെ ചിലവ് വന്നിട്ടുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ചെറുകിട കര്‍ഷകരില്‍ അധികംപേരും വിള ഇന്‍ഷുര്‍ ചെയ്യാത്തവരാണ്. 50 വാഴയ്ക്ക് മുകളിലുണ്ടെങ്കിലേ കൃഷിഭവനില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ പറ്റൂ എന്നും അതിനാല്‍ അധിക കര്‍ഷകരും ഇതിനു മിനക്കെടാറില്ലെന്നുമാണ് കര്‍ഷകരുടെ വളിപ്പെടുത്തല്‍.
മാത്രമല്ല മറ്റ് വാഴകള്‍ക്കൊന്നും ഇന്‍ഷുര്‍ ചെയ്യറുമില്ല. പാട്ടകൃഷി ചെയ്യുന്ന കര്‍ഷകരും ധാരാളമുണ്ട്.  വാഴ ഒന്നിന് 4 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കേണ്ടത്. ഒരു വാഴയ്ക്ക് 150 രൂപയുടെ പരിരക്ഷയായിരുന്നു ലഭിച്ചിരുന്നത്.
അത് മുന്നൂറായി ഉയര്‍ത്തി പ്രഖ്യാപനം വന്നെങ്കിലും തുടര്‍ നടപടികളൊന്നും ആയില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ഭൂമിയിലെത്തി; ഓറിയോണ്‍ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങി

International
  •  4 days ago
No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  5 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  5 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  5 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  5 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  5 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  5 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  5 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  5 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  5 days ago

No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  5 days ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  5 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  5 days ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  5 days ago