HOME
DETAILS

ശക്തമായ കാറ്റും മഴയും; വീയപുരത്തും ചെറുതനയിലും ഏത്തവാഴ കൃഷി നശിച്ചു

  
backup
May 20, 2017 | 10:14 PM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80



ഹരിപ്പാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും ശക്തമായ മഴയിലും വീയപുരം ചെറുതന പഞ്ചായത്തുകളിലെ  വിവിധ പ്രദേശങ്ങളില്‍ നിരവധി കര്‍ഷകരുടെ ഏത്തവാഴ കൃഷി നശിച്ചു.
വീയപുരം രണ്ടാം വാര്‍ഡില്‍ വാഴകൃയിറക്കിയ ചെറുതന പോച്ച മുപ്പത്തിനാലില്‍ ചിറയില്‍ പുത്തന്‍ പുരയില്‍ അബ്ദുല്‍ ലത്തീഫിന്റെ എഴുപത്തിയഞ്ചോളം കുലച്ച ഏത്ത വാഴകളും,  വീയപുരം രണ്ടാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ സോമന്റെ മുപ്പതോളം വാഴകളും ചെറുതന നിതീഷ് ഭവനത്തില്‍ ദയാനന്ദന്‍, മങ്കോട്ടച്ചിറയില്‍ സതീശന്‍ എന്നിവരുടെ ഇരുപത്തിയഞ്ചോളം വാഴകള്‍ വീതവുമാണ് കാറ്റില്‍ ഒടിഞ്ഞു വീണത്.
ഇതിനു പുറമെ നൂറു കണക്കിനു പാളയംതോടന്‍, ഞാലിപ്പൂവന്‍, റോബസ്റ്റാ വാഴകളും നശിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് ഒരു സീസന്റെ പ്രതീക്ഷയില്‍ ഇറക്കിയ കൃഷിയാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി തകര്‍ന്നടിഞ്ഞത്. അധികം വാഴകളും  കുലച്ചു വരുന്ന അവസ്ഥയിലായിരുന്നു.  ഒരു വാഴയ്ക്ക് ശരാശരി 250 രൂപ വരെ ചിലവ് വന്നിട്ടുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ചെറുകിട കര്‍ഷകരില്‍ അധികംപേരും വിള ഇന്‍ഷുര്‍ ചെയ്യാത്തവരാണ്. 50 വാഴയ്ക്ക് മുകളിലുണ്ടെങ്കിലേ കൃഷിഭവനില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ പറ്റൂ എന്നും അതിനാല്‍ അധിക കര്‍ഷകരും ഇതിനു മിനക്കെടാറില്ലെന്നുമാണ് കര്‍ഷകരുടെ വളിപ്പെടുത്തല്‍.
മാത്രമല്ല മറ്റ് വാഴകള്‍ക്കൊന്നും ഇന്‍ഷുര്‍ ചെയ്യറുമില്ല. പാട്ടകൃഷി ചെയ്യുന്ന കര്‍ഷകരും ധാരാളമുണ്ട്.  വാഴ ഒന്നിന് 4 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കേണ്ടത്. ഒരു വാഴയ്ക്ക് 150 രൂപയുടെ പരിരക്ഷയായിരുന്നു ലഭിച്ചിരുന്നത്.
അത് മുന്നൂറായി ഉയര്‍ത്തി പ്രഖ്യാപനം വന്നെങ്കിലും തുടര്‍ നടപടികളൊന്നും ആയില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി അധികം സമയം'; നീറ്റ് യുജി 2026 പരീക്ഷാ സമയത്തില്‍ മാറ്റം, 15 മിനിറ്റ് കൂടുതല്‍ ലഭിക്കും

National
  •  3 days ago
No Image

'ഇവിടേയും കളിയാവേശങ്ങള്‍ നിറഞ്ഞിരുന്നു...' വംശഹത്യാ ശേഷിപ്പുകള്‍ക്കിടയില്‍ ക്രച്ചസുകളിലൂന്നി നിന്ന് ലോകകപ്പ് ആരവങ്ങള്‍ ഓര്‍ത്തെടുക്കുന്നു ഫലസ്തീന്‍...

International
  •  3 days ago
No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  3 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  3 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  3 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  3 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  3 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  3 days ago