HOME
DETAILS

നാഗ്പൂരിലടക്കം ബി.ജെ.പിക്ക് ഞെട്ടല്‍

  
backup
December 05, 2020 | 4:56 AM

%e0%b4%a8%e0%b4%be%e0%b4%97%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വന്‍ തോല്‍വി.
ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിനോട് തോറ്റു. ഇതടക്കം തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന സഖ്യം നാലു സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.
ആര്‍.എസ്.എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂര്‍, ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെ തുടങ്ങിയ പ്രധാന ഇടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തോറ്റു. 30 വര്‍ഷമായി ബി.ജെ.പി ജയിച്ചുവന്ന നാഗ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസാണ് വിജയിച്ചത്.
ഇവിടെ ബി.ജെ.പിയുടെ സന്ദീപ് ജോഷിയെ കോണ്‍ഗ്രസിന്റെ അഭിജിത് വന്‍സാരി പതിനാലായിരത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുപ്പക്കാരന്‍കൂടിയാണ് സന്ദീപ് ജോഷി.
നേരത്തെ, മുതിര്‍ന്ന ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് തുടങ്ങിയവര്‍ പ്രതിനിധീകരിച്ച നാഗ്പൂര്‍, ബി.ജെ.പിയുടെ ഉറച്ച മണ്ഡലമായായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവിടത്തെ തോല്‍വി പാര്‍ട്ടിക്കു വലിയ ക്ഷീണമാണ്. 1989ല്‍ ഇവിടെ ജയിച്ചായിരുന്നു ഗഡ്കരി മഹാരാഷ്ട്ര നിയമസഭയിലെത്തിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെയിലും പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതും ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം

Kerala
  •  a day ago
No Image

കരിപ്പൂർ - റിയാദ് സഊദി എയർലൈൻസ് സർവിസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതൽ

Kerala
  •  a day ago
No Image

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

Kerala
  •  a day ago
No Image

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

Saudi-arabia
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: നാൾവഴി

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  a day ago
No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  a day ago
No Image

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിം​ഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  a day ago