HOME
DETAILS

നാഗ്പൂരിലടക്കം ബി.ജെ.പിക്ക് ഞെട്ടല്‍

  
backup
December 05, 2020 | 4:56 AM

%e0%b4%a8%e0%b4%be%e0%b4%97%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വന്‍ തോല്‍വി.
ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിനോട് തോറ്റു. ഇതടക്കം തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന സഖ്യം നാലു സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.
ആര്‍.എസ്.എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂര്‍, ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെ തുടങ്ങിയ പ്രധാന ഇടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തോറ്റു. 30 വര്‍ഷമായി ബി.ജെ.പി ജയിച്ചുവന്ന നാഗ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസാണ് വിജയിച്ചത്.
ഇവിടെ ബി.ജെ.പിയുടെ സന്ദീപ് ജോഷിയെ കോണ്‍ഗ്രസിന്റെ അഭിജിത് വന്‍സാരി പതിനാലായിരത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുപ്പക്കാരന്‍കൂടിയാണ് സന്ദീപ് ജോഷി.
നേരത്തെ, മുതിര്‍ന്ന ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് തുടങ്ങിയവര്‍ പ്രതിനിധീകരിച്ച നാഗ്പൂര്‍, ബി.ജെ.പിയുടെ ഉറച്ച മണ്ഡലമായായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവിടത്തെ തോല്‍വി പാര്‍ട്ടിക്കു വലിയ ക്ഷീണമാണ്. 1989ല്‍ ഇവിടെ ജയിച്ചായിരുന്നു ഗഡ്കരി മഹാരാഷ്ട്ര നിയമസഭയിലെത്തിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെയിലും പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതും ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  16 days ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് മലയാളികൾ മരിച്ചു

uae
  •  16 days ago
No Image

വെനിസ്വേലയിൽ 'ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉറപ്പാക്കണം': മഡൂറോയുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി മാർപാപ്പ

International
  •  16 days ago
No Image

'വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ് കുമാർ

Kerala
  •  16 days ago
No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  16 days ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  16 days ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  16 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  16 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  16 days ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  16 days ago