HOME
DETAILS

ബെല്ല് മുഴങ്ങുമോ

  
Web Desk
May 28 2017 | 20:05 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b5%8b

 


കൊണ്ടോട്ടി: അടച്ചുപൂട്ടിയ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിന്റെ കെട്ടിടം വീണ്ടെടുക്കല്‍ നടപടികള്‍ വൈകുന്നു. സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലെത്തിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ തട്ടിമുടങ്ങിയിരിക്കുകയാണ്. ഇതോടെ ഈ അധ്യയന വര്‍ഷം സ്‌കൂള്‍ എവിടെ പ്രവര്‍ത്തിപ്പിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
സ്‌കൂള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വിഭാഗം 69 സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതിനകത്തുള്ള മരങ്ങള്‍ വനംവകുപ്പും സ്‌കൂളിലെ ഫര്‍ണിച്ചറുകള്‍ പൊതുമരാമത്ത് വകുപ്പും മഹ്ഷര്‍ തയാറാക്കിയിട്ടുണ്ട്. എന്നാല്‍, തുടര്‍നടപടികള്‍ ആയിട്ടില്ല. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപച്ചതോടെ അടച്ചുപൂട്ടിയത്. പിന്നീട് ജൂണ്‍ 12 മുതല്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസാ കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. മദ്‌റസാ കെട്ടിടത്തില്‍ താല്‍ക്കാലികമായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
സ്‌കൂളിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ മാസങ്ങള്‍ക്കു മുന്‍പു സര്‍ക്കാര്‍ പൂര്‍വസ്ഥിതിയിലേക്കു മാറ്റിയെങ്കിലും സമാന സ്വഭാവമുള്ള മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ഏറ്റെടുക്കുന്നതിനു നടപടികളായിരുന്നില്ല. വാടക പോലും വാങ്ങാതെയാണ് മദ്‌റസയുടെ കെട്ടടിത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പി.ടി.എ യോഗത്തിലെടുത്ത തീരുമാാനപ്രകാരം വൈദ്യുതി ബില്ല് സ്‌കൂള്‍ അധികൃതര്‍ അടച്ചുവരുന്നുണ്ട്.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നറിയിച്ചു ജൂണില്‍തന്നെ സര്‍ക്കാര്‍ വിജ്ഞാപനം കലക്ടറേറ്റില്‍ എത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും ആദ്യഘട്ടത്തില്‍ നടന്നിരുന്നില്ല. അടച്ചുപൂട്ടിയ സ്‌കൂളിന്റെ രേഖളും കംപ്യൂട്ടറടക്കമുള്ളവയും കൊണ്ടോട്ടി എ.ഇ ഓഫിസില്‍ തുരുമ്പെടുക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  a day ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  a day ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  a day ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  a day ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  a day ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  a day ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  a day ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  a day ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  a day ago