HOME
DETAILS

മഹാരാഷ്ട്രയിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തി

  
Web Desk
June 11 2017 | 21:06 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95

 

 

മുംബൈ/ഭോപ്പാല്‍: കടബാധ്യതയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഏഴ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തി വന്ന അനിശ്ചിത കാല സമരം ശക്തിപ്പെടുകയും ചെയ്തതോടെ ആശങ്കയിലായ സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് വായ്പ എഴുതി തള്ളി. ഇന്നലെ വൈകുന്നേരത്തോടെയാണ് വായ്പ എഴുതി തള്ളികൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് ഉത്തരവിട്ടത്. ഇതോടെ കര്‍ഷകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ ജൂലൈ 25നകം നടപടികള്‍ ഉണ്ടാകാത്ത പക്ഷം സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക നേതാവായ രാജു ഷെട്ടി പറഞ്ഞു.
സൗജന്യ വൈദ്യുതി, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ജലസേചനത്തിനായി സാമ്പത്തിക സഹായം നല്‍കുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുക, 60 വയസുകഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 11 ദിവസമായി തുടരുന്ന സമരമാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
അതേസമയം മധ്യപ്രദേശില്‍ കര്‍ഷകരെ സമാധാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ നടത്തിവന്ന ഉപവാസ സമരം 28 മണിക്കൂറിനു ശേഷം പിന്‍വലിച്ചു. കര്‍ഷക പ്രക്ഷോഭത്തിനുനേരെ പൊലിസ് നടത്തിയ വെടിവയ്പില്‍ ആറ് കര്‍ഷകര്‍ മരിച്ചതോടെ സംസ്ഥാനത്ത് പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. ഇതേതുടര്‍ന്നാണ് സമാധാനമുണ്ടാകുന്നതിനായി മുഖ്യമന്ത്രി ഉപവാസം തുടങ്ങിയിരുന്നത്.
സംസ്ഥാനത്ത് ഇന്നലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉപവാസം അവസാനിപ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും അവര്‍ ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
മുന്‍മുഖ്യമന്ത്രി കൈലാഷ് ജോഷിയില്‍ നിന്ന് ഇളനീര്‍ കുടിച്ചാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. ലോണുകള്‍ എഴുതി തള്ളുന്നതും ഉല്‍പ്പനങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago