HOME
DETAILS

കാപ്പി കര്‍ഷകരുടെ കടങ്ങള്‍ കോഫിബോര്‍ഡ് ഏറ്റെടുക്കണമെന്ന്

  
backup
October 28, 2018 | 4:25 AM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

കല്‍പ്പറ്റ: കാപ്പി കര്‍ഷകരുടെ കടങ്ങള്‍ കോഫീ ബോര്‍ഡ് ഏറ്റെടുക്കണമെന്ന് കേരള സ്റ്റേറ്റ് കോഫ സ്‌മോള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രളയത്തെ തുടര്‍ന്ന് സംസ്ഥനത്ത് കാപ്പികൃഷി വിളവ് എടുക്കാന്‍ പറ്റാത്തവിധം വ്യാപകമായി നശിച്ച് കര്‍ഷകര്‍ ദുരിതത്തിലായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത കോഫീ ബോര്‍ഡിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണന്നും ഭാരവാഹികള്‍ പറഞ്ഞു.
കൃഷി വകുപ്പിന്റെ വിലയിരുത്തലില്‍ 85 ശതമാനം വിളവും പൊഴിഞ്ഞ് പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 25 സെന്റ് മുതല്‍ 10 ഏക്കര്‍ വരെയുള്ള രണ്ട് ലക്ഷത്തിലധികം കാപ്പി കര്‍ഷകരുണ്ട്. കുരുമുളകും മറ്റ് കൃഷികളും നശിച്ചതോടെ ജില്ലയിലെ കര്‍ഷകര്‍ പിടിച്ച് നിന്നത് കാപ്പികൃഷിയിലാണ്. ഇഞ്ചി കൃഷിക്കാര്‍ കര്‍ണാടക, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിലേക്ക് താവളം മാറ്റിയെങ്കിലും അവിടെ വന്‍ മുതല്‍ മുടക്ക് വേണ്ടി വരുന്നതിനാല്‍ ചെറുകിടക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. വാഴക്കൃഷിയും നഷ്ടത്തിലാണ്.
ഇനി കാപ്പി മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ. ഈ സാഹചര്യത്തില്‍ കാപ്പികൃഷിക്കാര്‍ക്ക് പരമാവധി സഹായമെത്തിക്കുക എന്നത് കേന്ദ്ര സര്‍ക്കാറിന്റെയും കോഫീ ബോര്‍ഡിന്റെയും ചുമതലയാണ്. സംസ്ഥന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയം കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലാക്കാനല്ലാതെ മറ്റൊരു ഗുണവും ചെയ്യില്ല.
ജില്ലയിലെ ചെറുകിട കര്‍ഷകരെ കേന്ദ്രം പണം നല്‍കുന്നില്ലെന്ന് പറഞ്ഞ് കോഫി ബോര്‍ഡ് അവഗണിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കാപ്പി കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. കോഫി ബോര്‍ഡില്‍ നിന്നുള്ള സബ്‌സിഡിയും വിദ്യാഭാസ സഹായവും സ്‌കോളര്‍ഷിപ്പും നിര്‍ത്തലാക്കിയതിന് എതിരേയും കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടും കോഫീ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും നിവേദനം നല്‍കും.
അടുത്ത മാസം ചെറുകിട കാപ്പി കര്‍ഷകരുടെ വിപുലമായ കണ്‍വന്‍ഷന്‍ കല്‍പ്പറ്റയില്‍ ചേരുമെന്നും ഭാരവഹികളായ കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, ഒ.വി. അപ്പച്ചന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  an hour ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  2 hours ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  2 hours ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  2 hours ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  2 hours ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  2 hours ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  3 hours ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  3 hours ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  3 hours ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  3 hours ago