HOME
DETAILS

പ്രളയം; കര്‍ഷകനഷ്ടം 20,350 കോടി

  
backup
September 20, 2019 | 7:12 PM

kasarkod

#ടി.കെ ജോഷി


കാസര്‍കോട്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 20351.84 കോടി രൂപ. 1038 വില്ലേജുകളിലെ നാലു ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് പ്രളയം ഇത്ര വലിയ നഷ്ടം വരുത്തിവച്ചത്.
സംസ്ഥാനത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രവലിയ നഷ്ടത്തിന് കര്‍ഷകര്‍ ഇരയായിരിക്കുന്നതും.
കൃഷി വകുപ്പ് കഴിഞ്ഞ ദിവസം നടന്ന ബാങ്ക് തല അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ലും 2019 ലും ഉണ്ടായ പ്രളയത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ പ്രളയത്തില്‍ 19001.84 കോടിയുടെയും 2019ല്‍ ഉണ്ടായ പ്രളയത്തില്‍ 1350 കോടിയുടെയും നഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പല കര്‍ഷകരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടിരിക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ ഉണ്ടായ ഭൂമിയുടെയും വിളകളുടെയും നഷ്ടവും വെള്ളം കയറി കാര്‍ഷിക വിളകള്‍ക്കും കൃഷി അനുബന്ധ വസ്തുക്കള്‍ക്കുമുള്ള നഷ്ടവും കൂടി കണക്കാക്കിയ തുകയാണിത്. വന്‍ തുക ബാങ്ക് വായ്പയെടുത്ത കര്‍ഷകര്‍ക്കാണ് ഈ ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നതെന്നത് ആശങ്കയുളവാക്കുന്നതാണെന്നു കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ വായ്പാ തിരിച്ചടവിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നതിനു പുറമെ കര്‍ഷക കുടുംബങ്ങളുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലായേക്കും.
33 മുതല്‍ 50 ശതമാനം വരെ കാര്‍ഷിക നഷ്ടമുണ്ടായവരുടെ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പരിധി അടക്കം രണ്ടു വര്‍ഷവും 50 ശതമാനത്തിനു മുകളില്‍ കാര്‍ഷിക നഷ്ടമുണ്ടായവര്‍ക്ക് അഞ്ചു വര്‍ഷം വരെയും സമയപരിധി അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് അവലോകന സമിതിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇക്കാര്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഈ മാസം തന്നെ കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം വിളിച്ചുകൂട്ടും. ബാങ്ക് അധികൃതരും ഈ യോഗത്തില്‍ പങ്കെടുക്കും.
വായ്പകള്‍ക്കു കൂടുതല്‍ സമയപരിധി അനുവദിച്ചതിനു പുറമെ ആവശ്യമുള്ളവര്‍ക്ക് പുതിയ ദീര്‍ഘകാല വായ്പ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  4 days ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  4 days ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  4 days ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  5 days ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  5 days ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  5 days ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  5 days ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  5 days ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  5 days ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  5 days ago