HOME
DETAILS

പ്രളയം; കര്‍ഷകനഷ്ടം 20,350 കോടി

  
backup
September 20, 2019 | 7:12 PM

kasarkod

#ടി.കെ ജോഷി


കാസര്‍കോട്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 20351.84 കോടി രൂപ. 1038 വില്ലേജുകളിലെ നാലു ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് പ്രളയം ഇത്ര വലിയ നഷ്ടം വരുത്തിവച്ചത്.
സംസ്ഥാനത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രവലിയ നഷ്ടത്തിന് കര്‍ഷകര്‍ ഇരയായിരിക്കുന്നതും.
കൃഷി വകുപ്പ് കഴിഞ്ഞ ദിവസം നടന്ന ബാങ്ക് തല അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ലും 2019 ലും ഉണ്ടായ പ്രളയത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ പ്രളയത്തില്‍ 19001.84 കോടിയുടെയും 2019ല്‍ ഉണ്ടായ പ്രളയത്തില്‍ 1350 കോടിയുടെയും നഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പല കര്‍ഷകരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടിരിക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ ഉണ്ടായ ഭൂമിയുടെയും വിളകളുടെയും നഷ്ടവും വെള്ളം കയറി കാര്‍ഷിക വിളകള്‍ക്കും കൃഷി അനുബന്ധ വസ്തുക്കള്‍ക്കുമുള്ള നഷ്ടവും കൂടി കണക്കാക്കിയ തുകയാണിത്. വന്‍ തുക ബാങ്ക് വായ്പയെടുത്ത കര്‍ഷകര്‍ക്കാണ് ഈ ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നതെന്നത് ആശങ്കയുളവാക്കുന്നതാണെന്നു കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ വായ്പാ തിരിച്ചടവിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നതിനു പുറമെ കര്‍ഷക കുടുംബങ്ങളുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലായേക്കും.
33 മുതല്‍ 50 ശതമാനം വരെ കാര്‍ഷിക നഷ്ടമുണ്ടായവരുടെ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പരിധി അടക്കം രണ്ടു വര്‍ഷവും 50 ശതമാനത്തിനു മുകളില്‍ കാര്‍ഷിക നഷ്ടമുണ്ടായവര്‍ക്ക് അഞ്ചു വര്‍ഷം വരെയും സമയപരിധി അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് അവലോകന സമിതിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇക്കാര്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഈ മാസം തന്നെ കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം വിളിച്ചുകൂട്ടും. ബാങ്ക് അധികൃതരും ഈ യോഗത്തില്‍ പങ്കെടുക്കും.
വായ്പകള്‍ക്കു കൂടുതല്‍ സമയപരിധി അനുവദിച്ചതിനു പുറമെ ആവശ്യമുള്ളവര്‍ക്ക് പുതിയ ദീര്‍ഘകാല വായ്പ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  a day ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  a day ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  a day ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  a day ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  a day ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  a day ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  a day ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  a day ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  a day ago
No Image

'ആശങ്ക വേണ്ട, യുഎഇയിലെ ജനജീവിതം സാധാരണ നിലയിൽ'; വിദ്യഭ്യാസവും വ്യാപാരവും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ

uae
  •  a day ago