HOME
DETAILS

ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടം: പവര്‍ ഹൈവേയില്‍ ട്രയല്‍ റണ്‍ തുടങ്ങി

  
backup
September 25, 2019 | 7:23 PM

%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf

 

#ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തിന്റെ ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പവര്‍ ഹൈവേ (തിരുനെല്‍വേലി - കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍)യില്‍ ട്രയല്‍ റണ്‍ തുടങ്ങി. ഇന്നലെ വൈകിട്ട് 4.46 ഓടെയാണ് രണ്ട് ലൈനില്‍ ഒന്നിലൂടെ വൈദ്യുതി കടത്തിവിട്ടത്. രണ്ടാം ലൈന്‍ ഇന്ന് ചാര്‍ജ് ചെയ്യും.
ഇതോടെ 500 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ പ്രയോജനമാണ് സംസ്ഥാനത്തിന് ലഭിക്കുക.
രണ്ടുദിവസത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ഉടമസ്ഥതയിലാണ് 400 കെ.വി എക്‌സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍. ഉടന്‍ തന്നെ ലൈന്‍ കെ.എസ്.ഇ.ബിക്ക് കൈമാറും. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് തടസമാണ്. ഇനി തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്നടക്കം തടസമില്ലാതെ 84 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി പ്രതിദിനം എത്തിക്കാന്‍ കഴിയും.
പ്രസരണനഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നതും വന്‍ നേട്ടമാണ്. നിലവില്‍ സതേണ്‍ ഗ്രിഡില്‍നിന്ന് 2850 മെഗാവാട്ട് വരെ എത്തിക്കാനുള്ള ശേഷിയാണുള്ളത്. നാലു ലക്ഷം വോള്‍ട്ട് വൈദ്യുതിയാണ് ലൈനിലൂടെ പ്രവഹിക്കാന്‍ പോകുന്നത്.
പുതിയ ലൈന്‍ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് വന്‍ഗുണം ചെയ്യും. വോള്‍ട്ടേജ് വ്യതിയാനമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി വിതരണം ചെയ്യാമെന്നതാണ് നേട്ടം. നിലവില്‍ കൊച്ചിയില്‍ കേന്ദ്ര പൂള്‍, പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി എത്തുന്നത് 524 കി.മീ ദൂരമുള്ള തിരുനെല്‍വേലി, ഉദുമല്‍പേട്ട, പാലക്കാട്, തൃശൂര്‍ വഴിയാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പദ്ധതിയുടെ നിര്‍മാണം 99 ശതമാനവും പൂര്‍ത്തിയായിരുന്നു. എറണാകുളത്തെ വജ്ര വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 644 മീറ്റര്‍ ലൈനിലും 291 ാം നമ്പര്‍ ടവറിലും കുടുങ്ങി പവര്‍ ഹൈവേ അനിശ്ചിതത്വത്തിലായിരുന്നു. കോട്ടയം ജില്ലയിലൂടെയാണ് കൂടുതല്‍ ദൂരം ലൈന്‍ കടന്നുപോകുന്നത്, 51 കിലോമീറ്റര്‍. പത്തനംതിട്ടയിലൂടെ 47 കിലോമീറ്ററും കൊല്ലം ജില്ലയിലൂടെ 22 കിലോമീറ്ററും എറണാകുളം ജില്ലയിലൂടെ 28 കിലോമീറ്ററും ലൈന്‍ കടന്നുപോകുന്നുണ്ട്.
മൊത്തം 447 ടവറുകളാണുള്ളത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ലൈന്‍ വലിക്കുന്ന ജോലികള്‍ വര്‍ഷങ്ങളോളം മുടങ്ങിയിരുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ നഷ്ടപരിഹാര പാക്കേജ് ആകര്‍ഷണീയമാക്കിയതോടെ സമരം കെട്ടടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  21 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  21 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  21 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  21 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  21 days ago
No Image

കച്ച് തീരത്ത് വന്‍ ലഹരിവേട്ട; 1,000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

National
  •  21 days ago
No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  21 days ago
No Image

'തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട, ഇതൊരു തുടക്കം മാത്രം, ഇ.ഡി റെയ്ഡ് ചിലര്‍ക്ക് മനസംതൃപ്തി നല്‍കി': പിണറായി

Kerala
  •  21 days ago
No Image

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

Kerala
  •  21 days ago