HOME
DETAILS

ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടം: പവര്‍ ഹൈവേയില്‍ ട്രയല്‍ റണ്‍ തുടങ്ങി

  
backup
September 25 2019 | 19:09 PM

%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf

 

#ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തിന്റെ ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പവര്‍ ഹൈവേ (തിരുനെല്‍വേലി - കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍)യില്‍ ട്രയല്‍ റണ്‍ തുടങ്ങി. ഇന്നലെ വൈകിട്ട് 4.46 ഓടെയാണ് രണ്ട് ലൈനില്‍ ഒന്നിലൂടെ വൈദ്യുതി കടത്തിവിട്ടത്. രണ്ടാം ലൈന്‍ ഇന്ന് ചാര്‍ജ് ചെയ്യും.
ഇതോടെ 500 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ പ്രയോജനമാണ് സംസ്ഥാനത്തിന് ലഭിക്കുക.
രണ്ടുദിവസത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ഉടമസ്ഥതയിലാണ് 400 കെ.വി എക്‌സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍. ഉടന്‍ തന്നെ ലൈന്‍ കെ.എസ്.ഇ.ബിക്ക് കൈമാറും. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് തടസമാണ്. ഇനി തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്നടക്കം തടസമില്ലാതെ 84 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി പ്രതിദിനം എത്തിക്കാന്‍ കഴിയും.
പ്രസരണനഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നതും വന്‍ നേട്ടമാണ്. നിലവില്‍ സതേണ്‍ ഗ്രിഡില്‍നിന്ന് 2850 മെഗാവാട്ട് വരെ എത്തിക്കാനുള്ള ശേഷിയാണുള്ളത്. നാലു ലക്ഷം വോള്‍ട്ട് വൈദ്യുതിയാണ് ലൈനിലൂടെ പ്രവഹിക്കാന്‍ പോകുന്നത്.
പുതിയ ലൈന്‍ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് വന്‍ഗുണം ചെയ്യും. വോള്‍ട്ടേജ് വ്യതിയാനമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി വിതരണം ചെയ്യാമെന്നതാണ് നേട്ടം. നിലവില്‍ കൊച്ചിയില്‍ കേന്ദ്ര പൂള്‍, പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി എത്തുന്നത് 524 കി.മീ ദൂരമുള്ള തിരുനെല്‍വേലി, ഉദുമല്‍പേട്ട, പാലക്കാട്, തൃശൂര്‍ വഴിയാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പദ്ധതിയുടെ നിര്‍മാണം 99 ശതമാനവും പൂര്‍ത്തിയായിരുന്നു. എറണാകുളത്തെ വജ്ര വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 644 മീറ്റര്‍ ലൈനിലും 291 ാം നമ്പര്‍ ടവറിലും കുടുങ്ങി പവര്‍ ഹൈവേ അനിശ്ചിതത്വത്തിലായിരുന്നു. കോട്ടയം ജില്ലയിലൂടെയാണ് കൂടുതല്‍ ദൂരം ലൈന്‍ കടന്നുപോകുന്നത്, 51 കിലോമീറ്റര്‍. പത്തനംതിട്ടയിലൂടെ 47 കിലോമീറ്ററും കൊല്ലം ജില്ലയിലൂടെ 22 കിലോമീറ്ററും എറണാകുളം ജില്ലയിലൂടെ 28 കിലോമീറ്ററും ലൈന്‍ കടന്നുപോകുന്നുണ്ട്.
മൊത്തം 447 ടവറുകളാണുള്ളത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ലൈന്‍ വലിക്കുന്ന ജോലികള്‍ വര്‍ഷങ്ങളോളം മുടങ്ങിയിരുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ നഷ്ടപരിഹാര പാക്കേജ് ആകര്‍ഷണീയമാക്കിയതോടെ സമരം കെട്ടടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്

Kerala
  •  14 days ago
No Image

'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ

uae
  •  14 days ago
No Image

തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം 

Kerala
  •  14 days ago
No Image

ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി

uae
  •  14 days ago
No Image

കൊലവിളിയുമായി ട്രംപ്; 'ഞായറാഴ്ച വൈകിട്ട് 6-നകം ഹമാസ് സമാധാനകരാറിൽ ഏർപ്പെടണം, ഇല്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത നരകം'

International
  •  14 days ago
No Image

ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിം​ഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ 

National
  •  14 days ago
No Image

'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം

National
  •  14 days ago
No Image

ഷെങ്കൻ ഏരിയയിൽ പുതിയ ഡിജിറ്റൽ എൻട്രി-എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ വിമാനക്കമ്പനികൾ

uae
  •  14 days ago
No Image

നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

Football
  •  14 days ago
No Image

'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി

National
  •  14 days ago