HOME
DETAILS

ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടം: പവര്‍ ഹൈവേയില്‍ ട്രയല്‍ റണ്‍ തുടങ്ങി

  
backup
September 25, 2019 | 7:23 PM

%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf

 

#ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തിന്റെ ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പവര്‍ ഹൈവേ (തിരുനെല്‍വേലി - കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍)യില്‍ ട്രയല്‍ റണ്‍ തുടങ്ങി. ഇന്നലെ വൈകിട്ട് 4.46 ഓടെയാണ് രണ്ട് ലൈനില്‍ ഒന്നിലൂടെ വൈദ്യുതി കടത്തിവിട്ടത്. രണ്ടാം ലൈന്‍ ഇന്ന് ചാര്‍ജ് ചെയ്യും.
ഇതോടെ 500 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ പ്രയോജനമാണ് സംസ്ഥാനത്തിന് ലഭിക്കുക.
രണ്ടുദിവസത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ഉടമസ്ഥതയിലാണ് 400 കെ.വി എക്‌സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍. ഉടന്‍ തന്നെ ലൈന്‍ കെ.എസ്.ഇ.ബിക്ക് കൈമാറും. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് തടസമാണ്. ഇനി തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്നടക്കം തടസമില്ലാതെ 84 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി പ്രതിദിനം എത്തിക്കാന്‍ കഴിയും.
പ്രസരണനഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നതും വന്‍ നേട്ടമാണ്. നിലവില്‍ സതേണ്‍ ഗ്രിഡില്‍നിന്ന് 2850 മെഗാവാട്ട് വരെ എത്തിക്കാനുള്ള ശേഷിയാണുള്ളത്. നാലു ലക്ഷം വോള്‍ട്ട് വൈദ്യുതിയാണ് ലൈനിലൂടെ പ്രവഹിക്കാന്‍ പോകുന്നത്.
പുതിയ ലൈന്‍ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് വന്‍ഗുണം ചെയ്യും. വോള്‍ട്ടേജ് വ്യതിയാനമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി വിതരണം ചെയ്യാമെന്നതാണ് നേട്ടം. നിലവില്‍ കൊച്ചിയില്‍ കേന്ദ്ര പൂള്‍, പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി എത്തുന്നത് 524 കി.മീ ദൂരമുള്ള തിരുനെല്‍വേലി, ഉദുമല്‍പേട്ട, പാലക്കാട്, തൃശൂര്‍ വഴിയാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പദ്ധതിയുടെ നിര്‍മാണം 99 ശതമാനവും പൂര്‍ത്തിയായിരുന്നു. എറണാകുളത്തെ വജ്ര വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 644 മീറ്റര്‍ ലൈനിലും 291 ാം നമ്പര്‍ ടവറിലും കുടുങ്ങി പവര്‍ ഹൈവേ അനിശ്ചിതത്വത്തിലായിരുന്നു. കോട്ടയം ജില്ലയിലൂടെയാണ് കൂടുതല്‍ ദൂരം ലൈന്‍ കടന്നുപോകുന്നത്, 51 കിലോമീറ്റര്‍. പത്തനംതിട്ടയിലൂടെ 47 കിലോമീറ്ററും കൊല്ലം ജില്ലയിലൂടെ 22 കിലോമീറ്ററും എറണാകുളം ജില്ലയിലൂടെ 28 കിലോമീറ്ററും ലൈന്‍ കടന്നുപോകുന്നുണ്ട്.
മൊത്തം 447 ടവറുകളാണുള്ളത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ലൈന്‍ വലിക്കുന്ന ജോലികള്‍ വര്‍ഷങ്ങളോളം മുടങ്ങിയിരുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ നഷ്ടപരിഹാര പാക്കേജ് ആകര്‍ഷണീയമാക്കിയതോടെ സമരം കെട്ടടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  14 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  14 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  14 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  14 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  14 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  14 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  14 days ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  14 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  14 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  14 days ago