HOME
DETAILS

കര്‍ണാടകയിലെ ജനാധിപത്യ കശാപ്പിന് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിത്തുടങ്ങി; ഉദ്ദവ് താക്കറെയും ശരത് പവാറും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

  
backup
November 01, 2019 | 2:02 PM

uddav-thakkare-called-sarath-pawar

മുംബൈ: കര്‍ണാടകയില്‍ നടത്തിയ ജനാധിപത്യ കശാപ്പിനൊടുവില്‍ ബി.ജെ.പിക്ക് അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുതന്നെ തിരിച്ചടി ലഭിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിന് ശേഷം ഭരണം തുടരാമെന്ന സ്പ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് പ്രധാന സഖ്യകക്ഷിയായ ശിവസേന പുറത്തേക്കുള്ള വഴി തേടിത്തുടങ്ങിയതാണ് ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാ തകര്‍ക്കുന്നത്.

ഏറ്റവും ഒടുവിലായി ശിവസേന തലവന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രധാന പ്രതിപക്ഷമായ എന്‍.സി.പി നേതാക്കളുമായും ശരത് പവാറുമായും ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മിലുള്ള ഫോണ്‍ ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ഏകദേശ ധാരണയിലായെന്നും സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ശരത് പവര്‍ ഉടന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചേക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം 50:50 എന്ന തരത്തില്‍ മന്ത്രി സഭാ പ്രാധിനിത്യം വേണമെന്ന് ശിവസേന വാദിച്ചതോടെയാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുതുടങ്ങിയത്. ജനങ്ങള്‍ ശിവസേനയില്‍ നിന്നുള്ള മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു എന്നും ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബി.ജെ.പി തയാറാവാത്ത സാഹചര്യത്തില്‍ ശിവസേനാ എം.പിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത് നേരത്തെ എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ തന്നെ ഫോണില്‍ ചര്‍ച്ച നടത്തിയത്.

288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 105 എം.എല്‍.എമാരാണുള്ളത്. ശിവസേനക്ക് 56 എം.എല്‍.എമാരും എന്‍.സി.പിക്ക് 54 പേരുമുണ്ട്. 145 അംഗങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം. കോണ്‍ഗ്രസിന് 44 സീറ്റും ഉണ്ടെന്നിരിക്കേ ശിവസേനയും എന്‍.സി.പിയും തമ്മില്‍ ധാരണയിലെത്തിയാല്‍ എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  18 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  18 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  18 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  18 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  18 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  18 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  18 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  18 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  18 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  18 days ago