HOME
DETAILS

കര്‍ണാടകയിലെ ജനാധിപത്യ കശാപ്പിന് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിത്തുടങ്ങി; ഉദ്ദവ് താക്കറെയും ശരത് പവാറും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

  
backup
November 01, 2019 | 2:02 PM

uddav-thakkare-called-sarath-pawar

മുംബൈ: കര്‍ണാടകയില്‍ നടത്തിയ ജനാധിപത്യ കശാപ്പിനൊടുവില്‍ ബി.ജെ.പിക്ക് അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുതന്നെ തിരിച്ചടി ലഭിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിന് ശേഷം ഭരണം തുടരാമെന്ന സ്പ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് പ്രധാന സഖ്യകക്ഷിയായ ശിവസേന പുറത്തേക്കുള്ള വഴി തേടിത്തുടങ്ങിയതാണ് ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാ തകര്‍ക്കുന്നത്.

ഏറ്റവും ഒടുവിലായി ശിവസേന തലവന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രധാന പ്രതിപക്ഷമായ എന്‍.സി.പി നേതാക്കളുമായും ശരത് പവാറുമായും ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മിലുള്ള ഫോണ്‍ ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ഏകദേശ ധാരണയിലായെന്നും സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ശരത് പവര്‍ ഉടന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചേക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം 50:50 എന്ന തരത്തില്‍ മന്ത്രി സഭാ പ്രാധിനിത്യം വേണമെന്ന് ശിവസേന വാദിച്ചതോടെയാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുതുടങ്ങിയത്. ജനങ്ങള്‍ ശിവസേനയില്‍ നിന്നുള്ള മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു എന്നും ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബി.ജെ.പി തയാറാവാത്ത സാഹചര്യത്തില്‍ ശിവസേനാ എം.പിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത് നേരത്തെ എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ തന്നെ ഫോണില്‍ ചര്‍ച്ച നടത്തിയത്.

288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 105 എം.എല്‍.എമാരാണുള്ളത്. ശിവസേനക്ക് 56 എം.എല്‍.എമാരും എന്‍.സി.പിക്ക് 54 പേരുമുണ്ട്. 145 അംഗങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം. കോണ്‍ഗ്രസിന് 44 സീറ്റും ഉണ്ടെന്നിരിക്കേ ശിവസേനയും എന്‍.സി.പിയും തമ്മില്‍ ധാരണയിലെത്തിയാല്‍ എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ

uae
  •  a month ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  a month ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  a month ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  a month ago
No Image

ചരിത്രത്തിലേക്ക് അടിച്ചുകയറാൻ കോഹ്‌ലി; തകർത്താടിയാൽ സച്ചിൻ വീണ്ടും വീഴും

Cricket
  •  a month ago
No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  a month ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  a month ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  a month ago