HOME
DETAILS

കര്‍ണാടകയിലെ ജനാധിപത്യ കശാപ്പിന് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിത്തുടങ്ങി; ഉദ്ദവ് താക്കറെയും ശരത് പവാറും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

  
backup
November 01, 2019 | 2:02 PM

uddav-thakkare-called-sarath-pawar

മുംബൈ: കര്‍ണാടകയില്‍ നടത്തിയ ജനാധിപത്യ കശാപ്പിനൊടുവില്‍ ബി.ജെ.പിക്ക് അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുതന്നെ തിരിച്ചടി ലഭിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിന് ശേഷം ഭരണം തുടരാമെന്ന സ്പ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് പ്രധാന സഖ്യകക്ഷിയായ ശിവസേന പുറത്തേക്കുള്ള വഴി തേടിത്തുടങ്ങിയതാണ് ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാ തകര്‍ക്കുന്നത്.

ഏറ്റവും ഒടുവിലായി ശിവസേന തലവന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രധാന പ്രതിപക്ഷമായ എന്‍.സി.പി നേതാക്കളുമായും ശരത് പവാറുമായും ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മിലുള്ള ഫോണ്‍ ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ഏകദേശ ധാരണയിലായെന്നും സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ശരത് പവര്‍ ഉടന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചേക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം 50:50 എന്ന തരത്തില്‍ മന്ത്രി സഭാ പ്രാധിനിത്യം വേണമെന്ന് ശിവസേന വാദിച്ചതോടെയാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുതുടങ്ങിയത്. ജനങ്ങള്‍ ശിവസേനയില്‍ നിന്നുള്ള മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു എന്നും ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബി.ജെ.പി തയാറാവാത്ത സാഹചര്യത്തില്‍ ശിവസേനാ എം.പിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത് നേരത്തെ എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ തന്നെ ഫോണില്‍ ചര്‍ച്ച നടത്തിയത്.

288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 105 എം.എല്‍.എമാരാണുള്ളത്. ശിവസേനക്ക് 56 എം.എല്‍.എമാരും എന്‍.സി.പിക്ക് 54 പേരുമുണ്ട്. 145 അംഗങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം. കോണ്‍ഗ്രസിന് 44 സീറ്റും ഉണ്ടെന്നിരിക്കേ ശിവസേനയും എന്‍.സി.പിയും തമ്മില്‍ ധാരണയിലെത്തിയാല്‍ എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  4 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  4 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  4 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  4 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  4 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  4 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  4 days ago