HOME
DETAILS

കര്‍ണാടകയിലെ ജനാധിപത്യ കശാപ്പിന് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിത്തുടങ്ങി; ഉദ്ദവ് താക്കറെയും ശരത് പവാറും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

  
backup
November 01, 2019 | 2:02 PM

uddav-thakkare-called-sarath-pawar

മുംബൈ: കര്‍ണാടകയില്‍ നടത്തിയ ജനാധിപത്യ കശാപ്പിനൊടുവില്‍ ബി.ജെ.പിക്ക് അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുതന്നെ തിരിച്ചടി ലഭിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിന് ശേഷം ഭരണം തുടരാമെന്ന സ്പ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് പ്രധാന സഖ്യകക്ഷിയായ ശിവസേന പുറത്തേക്കുള്ള വഴി തേടിത്തുടങ്ങിയതാണ് ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാ തകര്‍ക്കുന്നത്.

ഏറ്റവും ഒടുവിലായി ശിവസേന തലവന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രധാന പ്രതിപക്ഷമായ എന്‍.സി.പി നേതാക്കളുമായും ശരത് പവാറുമായും ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മിലുള്ള ഫോണ്‍ ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ഏകദേശ ധാരണയിലായെന്നും സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ശരത് പവര്‍ ഉടന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചേക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം 50:50 എന്ന തരത്തില്‍ മന്ത്രി സഭാ പ്രാധിനിത്യം വേണമെന്ന് ശിവസേന വാദിച്ചതോടെയാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുതുടങ്ങിയത്. ജനങ്ങള്‍ ശിവസേനയില്‍ നിന്നുള്ള മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു എന്നും ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബി.ജെ.പി തയാറാവാത്ത സാഹചര്യത്തില്‍ ശിവസേനാ എം.പിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത് നേരത്തെ എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ തന്നെ ഫോണില്‍ ചര്‍ച്ച നടത്തിയത്.

288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 105 എം.എല്‍.എമാരാണുള്ളത്. ശിവസേനക്ക് 56 എം.എല്‍.എമാരും എന്‍.സി.പിക്ക് 54 പേരുമുണ്ട്. 145 അംഗങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം. കോണ്‍ഗ്രസിന് 44 സീറ്റും ഉണ്ടെന്നിരിക്കേ ശിവസേനയും എന്‍.സി.പിയും തമ്മില്‍ ധാരണയിലെത്തിയാല്‍ എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  21 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  21 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  21 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  21 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  21 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  21 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  21 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  21 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  21 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  21 days ago