
ട്രാവല്‍സ് ഉടമ മുങ്ങി; മക്കയില്‍ മലയാളി ഉംറ തീര്‍ഥാടക സംഘം പട്ടിണിയില്‍
ജിദ്ദ: മലയാളി ഉംറ തീര്‍ഥാടകരെ പെരുവഴിയിലാക്കി ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സ് മുഖേന എത്തിയ 40 ഓളം വരുന്ന തീര്‍ഥാടകരാണ് മക്കയില്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍ ആയത്. ഇക്കഴിഞ്ഞ നാലിന് ആണ് തീര്‍ഥാടകര്‍ മക്കയിലെത്തിയത്. ഇതില്‍ പതിനഞ്ച് പേര്‍ ഈമാസം 19ന് നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.
ട്രാവല്‍സിന്റെ ഉടമയായ മുനീര്‍ തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് തീര്‍ഥാടകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീര്‍ഥാടകരോടൊപ്പം ഉണ്ടായിരുന്ന അമീറും കൈമലര്‍ത്തി. ജൂലൈ രണ്ടു വരെയാണ് ഇവര്‍ക്ക് വിസാ കാലാവധിയുള്ളത്. ഇതിനകം മടങ്ങാനായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പോകാനാണെങ്കില്‍ ആരുടേയും കൈവശം പണമില്ല.
താമസിച്ചിരുന്ന ഹോട്ടലുകാര്‍ പണം അടക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കില്ലെന്ന് അറിയിച്ചുവെങ്കിലും മക്കയിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ ഹോട്ടലുകാര്‍ തായറായിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജന്‍സിയും പണം ലഭിക്കാത്തതിനാല്‍ ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അറുപതിനായിരം മുതല്‍ 90,000 രൂപ വരെ ഈടാക്കിയാണ് പലരും ഉംറക്കെത്തിയത്. തീര്‍ഥാടകരുടെ ദുരിതം മനസിലാക്കിയ മക്കയിലെ കെ.എം.സി.സി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ രക്ഷക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഇത്തരം ട്രാവല്‍സുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 6 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 6 days ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 6 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 6 days ago
ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 6 days ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 6 days ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 6 days ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 6 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 6 days ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 6 days ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 6 days ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 6 days ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 6 days ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 6 days ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• 6 days ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി; കുരുമുളക് സ്പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• 6 days ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• 6 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 6 days ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 6 days ago
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Kerala
• 6 days ago
ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്
International
• 6 days ago