HOME
DETAILS

വിനായകന്റെ ആത്മഹത്യ: അന്വേഷണം തൃപ്തികരമല്ലെന്ന്

  
Web Desk
July 28 2017 | 21:07 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%85%e0%b4%a8%e0%b5%8d

 

 

തൃശൂര്‍: പൊലിസ് മര്‍ദ്ദിച്ചതില്‍ വേദനിച്ച് ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറ്റക്കാരായ പൊലിസുകാരെ സഹായിക്കുന്ന സമീപനമാണ് മേലധികാരികളുടേത്. വിനായകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിക്കുക, കുറ്റക്കാരായ പാവറട്ടി എസ്‌ഐയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരേ പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും നരഹത്യക്കുള്ള വകുപ്പു പ്രകാരവും കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിന് ഏങ്ങണ്ടിയൂര്‍ പോളയ്ക്കല്‍ സെന്റര്‍ പരിസരത്ത് പ്രതിഷേധ പൊതുയോഗം ചേരുന്നതിനും പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. തന്റെ മകന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ക്രൂരമായ രീതിയില്‍ പൊലിസ് അവനെ ഉപദ്രവിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണദാസ് ചോദിച്ചു.
അന്തസ്സായി അധ്വാനിച്ചാണ് രണ്ട് മക്കള്‍ അടങ്ങുന്ന കുടുംബം ഇതുവരെ കഴിഞ്ഞത്. വിനായകിന്റെ പേരില്‍ എന്നല്ല കുടുംബാംഗങ്ങളുടെ ആരുടേയും പേരില്‍ ഒരു കേസ് പോലുമില്ല. ആറ് മാസം മുമ്പ് വിദേശത്ത് ജോലിക്കായി പോയ മൂത്തമകന്‍ ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. വിനായകിന്റെ മരണത്തിലുള്ള ദുഃഖം താങ്ങാനാകാതെ അമ്മ തളര്‍ന്ന് കിടക്കുകയാണ്.
മകനെ ദ്രോഹിച്ചവര്‍ക്ക് എന്തായാലും ശിക്ഷ കിട്ടണമെന്നും കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിനായകന്റെ അച്ഛന്‍ കൃഷ്ണദാസ്, ഇളയച്ഛന്‍ ആനന്ദന്‍, എ.കെ. സന്തോഷ്, ആനന്ദന്‍ വടക്കുംതല, കെ.എസ്. ഷൈജു പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago