HOME
DETAILS

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍  വീണ്ടും പിന്‍വാതില്‍ നിയമന നീക്കം

  
backup
November 18, 2019 | 2:13 AM

kerala-finance-corporation-792312-2
 
 
 
 
 
 
 
 
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന നീക്കത്തിലൂടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമന നീക്കം. 
കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി മാനേജര്‍, പ്യൂണ്‍ എന്നീ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി കഴിഞ്ഞ 13ന് കോര്‍പറേഷന്‍ എം.ഡി കെ.എ മുഹമ്മദ് നൗഷാദ് വിജ്ഞാപനം പുറത്തിറക്കി. 
നിലവില്‍ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ തുടരുന്ന വ്യക്തിയുടെ നിയമനം ക്രമപ്പെടുത്താനുള്ള നീക്കം ശക്തമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 2 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും കോര്‍പറേഷനുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിച്ച് അവിടെ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റോടെയാണ് താല്‍കാലിക നിയമനത്തിന് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് എന്‍.ഒ.സി നിര്‍ബന്ധമാണ്. 
എന്നാല്‍, ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കോര്‍പറേഷനില്‍ 30ഓളം താല്‍കാലിക നിയമനങ്ങള്‍ നടത്തിയിട്ടുള്ളതും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെയാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഒരു ഡയരക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ബന്ധുവിനെ മതിയായ യോഗ്യതയില്ലാതെയും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശമ്പളം കോര്‍പറേഷന്‍ എം.ഡി രണ്ടുമാസമായി തടഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തെ ജോലിയില്‍നിന്ന് നീക്കംചെയ്യുന്നത് കോര്‍പറേഷന്‍ ചെയര്‍മാന്‍ മന്ത്രി ഓഫിസ് മുഖാന്തിരം ഇടപെട്ട് തടയുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇയാളെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിലനിര്‍ത്തുന്നതിനാണ് ഇപ്പോള്‍ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. 
പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുകയും ഉയര്‍ന്ന റാങ്ക് നല്‍കി നിയമനം ക്രമപ്പെടുത്താനുമാണ് നീക്കമെന്നാണ് സൂചന.പി.എസ്.സി മുഖാന്തരം സ്ഥിരംനിയമനം നടത്തേണ്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ഇതുവരെ നിയമന നടപടികള്‍ ആരംഭിച്ചിട്ടില്ല. വലിയ തുക ഉന്നതങ്ങളില്‍ കോഴ നല്‍കിയാണ് കോര്‍പറേഷനില്‍ ഇപ്പോള്‍ നിയമനങ്ങള്‍ തരപ്പെടുത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. 
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ചട്ടവിരുദ്ധ താല്‍കാലിക നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുകള്‍ നിലവിലുണ്ട്. ചട്ടപ്രകാരം 179 ദിവസത്തേക്ക് താല്‍കാലിക നിയമനം നടത്താനേ അനുവാദമുള്ളൂ. എന്നാല്‍, ഇവിടെ രണ്ടും മൂന്നും വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ തുടരുന്നവരുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  2 days ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് , വിവരം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സലിങിനിടെ

Kerala
  •  2 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  2 days ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  2 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  2 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  2 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  2 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  2 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  2 days ago