HOME
DETAILS

ചര്‍ച്ച വീണ്ടും സജീവമാക്കാന്‍ സി.പി.ഐയും ജെ.ആര്‍.പിയും

  
Web Desk
November 18 2019 | 02:11 AM

%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d
 
 
 
 
 
 
 
കൊച്ചി: സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) യുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതിനെ തുടര്‍ന്ന് എന്‍.ഡി.എ വിട്ടശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയ്ക്കാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രമിക്കുന്നത്. ജാനുവും സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും രണ്ടാംഘട്ടത്തിലെ പ്രാരംഭ ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ സി.പി.ഐ മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയോട് ഇതുവരെ സി.പി.എം പ്രതികരിച്ചിട്ടില്ല.
തുടക്കത്തില്‍ ആദിവാസി ഗോത്ര മഹാസഭ നേതാവ് എന്ന നിലയ്ക്ക് ഇടതുമുന്നണിയുമായി ചേര്‍ന്നാണ് ജാനു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മുത്തങ്ങ സംഭവത്തോടെ മുന്നണിയുമായി അകന്നു. 2006ലും 2011 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്ര മഹാസഭ യു.ഡി.എഫിനെ പിന്തുണച്ചു. ഇതുമുതല്‍ പിണറായി വിജയന്‍ ജാനു വിഭാഗവുമായി അകന്നു. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ ഇവരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി പിന്തുണ കിട്ടിയില്ല. പിന്നീട് ഇരുമുന്നണികള്‍ക്കും എതിരായതോടെ 2016 ലാണ് ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആര്‍.എസ്) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചതും എന്‍.ഡി.എയുടെ ഭാഗമായതും. ഇതേത്തുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭ പിളര്‍ന്നു. എന്നാല്‍ കേന്ദ്ര പദവികളടക്കം വാഗ്ദാനം ചെയത് കൂടെക്കൂട്ടിയെങ്കിലും ബി.ജെ.പിയും എന്‍.ഡി.എയും അവഗണിച്ചെന്ന കാരണത്താല്‍ 2018 ഒക്ടോബറില്‍ എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ചു. തൊട്ടുപിന്നാലെ മറ്റ് മുന്നണികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന് ജാനു വ്യക്തമാക്കുകയും ചെയ്തു. അതിനായി പാര്‍ട്ടിയുടെ പേര് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) എന്നാക്കി മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാനം തിരുവനന്തപുരത്തുവച്ചു ജാനുവുമായി നേരിട്ട് ചര്‍ച്ച നടത്തിയത്.
സി.പി.എമ്മിനെ അറിയിച്ച ശേഷം നടത്തിയ ചര്‍ച്ചയില്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത തേടണമെന്ന കാനത്തിന്റെ ആവശ്യത്തോട് ജാനു അനുകൂല പ്രതികരണമാണ് നടത്തിയത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നശേഷം തീരുമാനം അറിയിക്കാമെന്ന് കാനം ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കാന്‍ ജെ.ആര്‍.എസ് ശ്രമിക്കുന്നത്. ഇടതു മുന്നണിയുടെ 'വിളി' കാത്തിരിക്കുന്നു എന്നാണു ജാനു വിഭാഗം വ്യക്തമാക്കുന്നത്. അതിനാല്‍ ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
    അതേസമയം സി.പി.എമ്മും പിണറായി വിജയനും ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നാണ് കണ്ടറിയേണ്ടത്. എന്നാല്‍ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പിന്നോക്ക ദലിത് പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജെ.ആര്‍.പിയെ സഹകരിപ്പിക്കണം എന്ന നിലപാടിലാണ് സി.പി.ഐ. നിയമസഭാ തെരഞ്ഞെടുപ്പടക്കം ആസന്നമായ സാഹചര്യം കണക്കിലെടുത്താണിത്. അതേസമയം പിന്നാക്കക്കാര്‍ക്കിടയില്‍ സ്വാധീനം വീണ്ടെടുക്കാനുളള നയത്തിന്റെ ഭാഗമായി ഇവരെ മുന്നണിയില്‍ എത്തിക്കണമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗവും താല്‍പര്യപ്പെടുന്നു. എന്നാല്‍ പിണറായിയുടെ നിലപാടിനെ ആശ്രയിച്ചാകും ജെ.ആര്‍.പിയുടെ മുന്നണി പ്രവേശനം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago