HOME
DETAILS

ഗ്രാന്‍ഡ് വിതരണം നിര്‍ത്തി മുന്നൂറോളം സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍

  
backup
November 18, 2019 | 2:20 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d
 
 
 
 
 
 
 
 
 
 
 
തുച്ഛമായ വേതനത്തിന് സേവനം ചെയ്യുന്ന സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം വ്യവസ്ഥ ചെയ്യുന്ന പാക്കേജിന്റെ മന്ദഗതിയില്‍ ജീവനക്കാരും നിരാശയില്‍
മുക്കം: സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ പാക്കേജ് നടപ്പിലാക്കാന്‍ ഗ്രാന്‍ഡ് വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുന്നൂറോളം സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍. 
പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ഗ്രാന്‍ഡ് നിര്‍ത്തിയതോടെ സ്ഥാപനങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റുകള്‍.
മുഖ്യമന്ത്രിയുടെയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെയും പ്രത്യേക നിര്‍ദേശ പ്രകാരം 2017 ലാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സംസ്ഥാനത്തെ അംഗീകൃത സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. 
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്‌പെഷല്‍ സ്‌കൂളുകളെ സംരക്ഷിക്കുക, സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. 
ഇതിനായി രൂപരേഖ തയാറാക്കുകയും സ്‌കൂളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്‍ഡ് വിതരണം സ്‌പെഷല്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. തുച്ഛമായ വേതനത്തിന് സേവനം ചെയ്യുന്ന സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം വ്യവസ്ഥ ചെയ്യുന്ന പാക്കേജിന്റെ മന്ദഗതിയില്‍ ജീവനക്കാരും നിരാശയിലാണ്. 
പ്രത്യേക പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്ന് സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
 പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  12 days ago
No Image

തമിഴകവും പോരാട്ടച്ചൂടിലേക്ക്; വിജയ് യും സ്റ്റാലിനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

National
  •  12 days ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  12 days ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  12 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  12 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  12 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  12 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  12 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  12 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  12 days ago