HOME
DETAILS

വിമാനത്താവളം: റണ്‍വേ 4000 മീറ്ററാക്കാന്‍ സ്ഥലമെടുപ്പ് ഉടന്‍ മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

  
backup
August 07, 2016 | 11:27 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-4000-%e0%b4%ae%e0%b5%80%e0%b4%b1


മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കു ജില്ലാ കലക്ടര്‍ പി. ബാലകിരണിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നിലവിലുള്ള ആറു റോഡുകള്‍ വീതികൂട്ടി വികസിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളും അടിയന്തിരമായി പൂര്‍ത്തിയാക്കും. റണ്‍വേയുടെ ലൈറ്റിങ് സംവിധാനം 900 മീറ്ററില്‍ ചെയ്യാനും ഇതിനാവശ്യമായ വിധം രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ നിര്‍മാണ കമ്പനിയുമായി കിയാല്‍ എം.ഡി ചര്‍ച്ച നടത്താനും ധാരണയായി. പരിസരങ്ങളിലേക്കു ചെളിവെള്ളം ഒഴുകുന്ന പ്രശ്‌നം പരിഹരിക്കുവാനുള്ള നടപടികളും തീരുമാനിച്ചു.
ഡ്രെയിനേജ് പ്രവൃത്തി നവംബറോടെ പൂര്‍ത്തിയാക്കും. മണ്ണൊലിപ്പ് തടയാന്‍ പുല്ല് വച്ചുപിടിപ്പിക്കുന്നതു സെപ്റ്റംബര്‍ മാസത്തോടെയും പൂര്‍ത്തിയാക്കും. രണ്ടു തോടിന്റെ പ്രവൃത്തി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി ആരംഭിച്ചതായും കിയാല്‍ എം.ഡി വി. തുളസീദാസ് യോഗത്തില്‍ അറിയിച്ചു.
വിമാനത്താവള പ്രവൃത്തിയുടെ ഭാഗമായി കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിലെ തടസം അടിയന്തിരമായി നീക്കി തുക ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇന്നലെ വൈകുന്നേരം മൂന്നോടെ പദ്ധതി പ്രദേശത്തെത്തിയ മുഖ്യമന്ത്രി നാലര വരെ ഇവിടെ ചെലവഴിച്ചു. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തികളും അദ്ദേഹം നേരില്‍ക്കണ്ടു.
യോഗത്തില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കെ.കെ രാഗേഷ് എം.പി, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസ, മുന്‍ എം.എല്‍.എ പി. ജയരാജന്‍ തുടങ്ങിയവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  2 days ago
No Image

ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി

National
  •  2 days ago
No Image

ജനമനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’; പയ്യന്നൂരിലെ സി.പി.എം തോൽവിയിൽ പ്രതികരിച്ച് പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ജയിൽ മതിലുകൾ തകർക്കാത്ത പ്രണയം; ജയിലറും മുൻ തടവുകാരനും വിവാഹിതരായി; വിവാഹം നടത്തി വി.എച്ച്.പി പ്രവർത്തകർ

Kerala
  •  2 days ago
No Image

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഫേസ്ബുക്കിൽ ‘സതീശൻ തരംഗം’; ലക്ഷം കടന്ന് കമന്റുകൾ

Kerala
  •  2 days ago
No Image

കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  2 days ago
No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  2 days ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  2 days ago