HOME
DETAILS

വിമാനത്താവളം: റണ്‍വേ 4000 മീറ്ററാക്കാന്‍ സ്ഥലമെടുപ്പ് ഉടന്‍ മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

  
backup
August 07, 2016 | 11:27 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-4000-%e0%b4%ae%e0%b5%80%e0%b4%b1


മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കു ജില്ലാ കലക്ടര്‍ പി. ബാലകിരണിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നിലവിലുള്ള ആറു റോഡുകള്‍ വീതികൂട്ടി വികസിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളും അടിയന്തിരമായി പൂര്‍ത്തിയാക്കും. റണ്‍വേയുടെ ലൈറ്റിങ് സംവിധാനം 900 മീറ്ററില്‍ ചെയ്യാനും ഇതിനാവശ്യമായ വിധം രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ നിര്‍മാണ കമ്പനിയുമായി കിയാല്‍ എം.ഡി ചര്‍ച്ച നടത്താനും ധാരണയായി. പരിസരങ്ങളിലേക്കു ചെളിവെള്ളം ഒഴുകുന്ന പ്രശ്‌നം പരിഹരിക്കുവാനുള്ള നടപടികളും തീരുമാനിച്ചു.
ഡ്രെയിനേജ് പ്രവൃത്തി നവംബറോടെ പൂര്‍ത്തിയാക്കും. മണ്ണൊലിപ്പ് തടയാന്‍ പുല്ല് വച്ചുപിടിപ്പിക്കുന്നതു സെപ്റ്റംബര്‍ മാസത്തോടെയും പൂര്‍ത്തിയാക്കും. രണ്ടു തോടിന്റെ പ്രവൃത്തി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി ആരംഭിച്ചതായും കിയാല്‍ എം.ഡി വി. തുളസീദാസ് യോഗത്തില്‍ അറിയിച്ചു.
വിമാനത്താവള പ്രവൃത്തിയുടെ ഭാഗമായി കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിലെ തടസം അടിയന്തിരമായി നീക്കി തുക ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇന്നലെ വൈകുന്നേരം മൂന്നോടെ പദ്ധതി പ്രദേശത്തെത്തിയ മുഖ്യമന്ത്രി നാലര വരെ ഇവിടെ ചെലവഴിച്ചു. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തികളും അദ്ദേഹം നേരില്‍ക്കണ്ടു.
യോഗത്തില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കെ.കെ രാഗേഷ് എം.പി, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസ, മുന്‍ എം.എല്‍.എ പി. ജയരാജന്‍ തുടങ്ങിയവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  14 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  14 days ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  14 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  14 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  14 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  14 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  14 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  14 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  14 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  14 days ago