HOME
DETAILS

വിമാനത്താവളം: റണ്‍വേ 4000 മീറ്ററാക്കാന്‍ സ്ഥലമെടുപ്പ് ഉടന്‍ മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

  
backup
August 07 2016 | 23:08 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-4000-%e0%b4%ae%e0%b5%80%e0%b4%b1


മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കു ജില്ലാ കലക്ടര്‍ പി. ബാലകിരണിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നിലവിലുള്ള ആറു റോഡുകള്‍ വീതികൂട്ടി വികസിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളും അടിയന്തിരമായി പൂര്‍ത്തിയാക്കും. റണ്‍വേയുടെ ലൈറ്റിങ് സംവിധാനം 900 മീറ്ററില്‍ ചെയ്യാനും ഇതിനാവശ്യമായ വിധം രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ നിര്‍മാണ കമ്പനിയുമായി കിയാല്‍ എം.ഡി ചര്‍ച്ച നടത്താനും ധാരണയായി. പരിസരങ്ങളിലേക്കു ചെളിവെള്ളം ഒഴുകുന്ന പ്രശ്‌നം പരിഹരിക്കുവാനുള്ള നടപടികളും തീരുമാനിച്ചു.
ഡ്രെയിനേജ് പ്രവൃത്തി നവംബറോടെ പൂര്‍ത്തിയാക്കും. മണ്ണൊലിപ്പ് തടയാന്‍ പുല്ല് വച്ചുപിടിപ്പിക്കുന്നതു സെപ്റ്റംബര്‍ മാസത്തോടെയും പൂര്‍ത്തിയാക്കും. രണ്ടു തോടിന്റെ പ്രവൃത്തി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി ആരംഭിച്ചതായും കിയാല്‍ എം.ഡി വി. തുളസീദാസ് യോഗത്തില്‍ അറിയിച്ചു.
വിമാനത്താവള പ്രവൃത്തിയുടെ ഭാഗമായി കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിലെ തടസം അടിയന്തിരമായി നീക്കി തുക ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇന്നലെ വൈകുന്നേരം മൂന്നോടെ പദ്ധതി പ്രദേശത്തെത്തിയ മുഖ്യമന്ത്രി നാലര വരെ ഇവിടെ ചെലവഴിച്ചു. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തികളും അദ്ദേഹം നേരില്‍ക്കണ്ടു.
യോഗത്തില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കെ.കെ രാഗേഷ് എം.പി, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസ, മുന്‍ എം.എല്‍.എ പി. ജയരാജന്‍ തുടങ്ങിയവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  5 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  5 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  5 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  5 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  5 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  5 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  5 days ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  5 days ago
No Image

ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍

qatar
  •  5 days ago