
യൂറോപില്‍ ഗോള്‍മഴ
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍മാരുടെ ഗോള്‍ വര്‍ഷം. ചെല്‍സി മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ക്യുരബഗിനേയും പാരിസ് സെന്റ് ജെര്‍മെയ്ന്‍ 5-0ത്തിന് സെല്‍റ്റിക്കിനേയും ബാഴ്‌സലോണ 3-0ത്തിന് യുവന്റസിനേയും ബയേണ്‍ മ്യൂണിക്ക് ഇതേ സ്‌കോറിന് ആന്റര്‍ലറ്റിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ത്തിന് ബാസലിനേയും വീഴ്ത്തി. സി.എസ്.കെ.എ മോസ്‌കോ 2-1ന് ബെന്‍ഫിക്കയേയും സ്‌പോര്‍ടിങ് 3-2ന് ഒളിംപ്യാകോസിനേയും പരാജയപ്പെടുത്തി. റോമ- അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഗോള്‍രഹിത സമനില.
ചെല്‍സി 6-0 ക്യുരബഗ്
ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി ആദ്യ പോരാട്ടത്തില്‍ ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ മത്സരത്തില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ ആറ് ഗോളുകളാണ് ചെല്‍സി അടിച്ചുകൂട്ടിയത്. ചെല്‍സി നിരയിലെത്തിയ പുതിയ പ്രതിരോധ താരം ഡേവിഡ് സപ്പകോസ്റ്റയുടെ നെടുനീളന്‍ ഷോട്ടിലൂടെ പിറന്ന സുന്ദരന്‍ ഗോളുള്‍പ്പെടെ ചെല്‍സിയുടെ വിജയത്തിന് മാറ്റ് കൂട്ടി. പെഡ്രോ, അസ്പിലിക്യേറ്റ, ബകയോകോ, ബാറ്റ്ഷുയി എന്നിവരും ചെല്‍സിക്കായി വല കുലുക്കി. അറാം ഗോള്‍ എതിര്‍ താരം മെദ്‌വദേവിന്റെ സെല്‍ഫിലൂടെ ചെല്‍സിക്ക് ദാനമായി ലഭിക്കുകയും ചെയ്തു.
കളിയുടെ അഞ്ചാം മിനുട്ടില്‍ പെഡ്രോയാണ് ഗോളടിക്ക് തുടക്കമിട്ടത്. 30ാം മിനുട്ടിലാണ് സപ്പകോസ്റ്റയുടെ മികച്ച ഗോളിന്റെ പിറവി. വലത് മൂലയിലൂടെ മുന്നേറിയ താരം തൊടുത്ത നെടുനീളന്‍ ഷോട്ട് ഗോളിക്ക് ഒരു പഴുതും നല്‍കാതെ അവിശ്വസനീയമായി വലയില്‍ കയറുകയായിരുന്നു.
പിന്നീട് രണ്ടാം പകുതിയിലാണ് ചെല്‍സിയുടെ ബാക്കി നാല് ഗോളുകളും പിറന്നത്. 55ാം മിനുട്ടില്‍ അസ്പിലിക്യേറ്റ മൂന്നാം ഗോളും 71ാം മിനുട്ടില്‍ ബകയോകോ നാലാം ഗോളും 76ാം മിനുട്ടില്‍ ബാറ്റ്ഷുയി അഞ്ചാം ഗോളും വലയിലാക്കി. 82ാം മിനുട്ടില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരുടെ പട്ടികയിലേക്ക് ആറാം ഗോളും എത്തി.
പി.എസ്.ജി 5- 0 സെല്‍റ്റിക്ക്
സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ അവരെ നിലംപരിശാക്കിയാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യ പോരാട്ടത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. യൂറോപ്പിലെ പുതിയ കൂട്ടുകെട്ടായ നെയ്മര്‍, എംബാപ്പെ, കവാനി സഖ്യം കളം നിറഞ്ഞപ്പോള്‍ സെല്‍റ്റിക്ക് താരങ്ങള്‍ ഹതാശരായി നിന്നു. കവാനി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നെയ്മര്‍, എംബാപ്പെ എന്നിവര്‍ ഓരോ ഗോളും ഒരു ഗോള്‍ സെല്‍ഫിലൂടെ ദാനമായും പി.എസ്.ജിക്ക് ലഭിച്ചു. കളി തുടങ്ങി 19ാം മിനുട്ടില്‍ നെയ്മറാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നാലെ 34ാം മിനുട്ടില്‍ എംബാപ്പെയും വല ചലിപ്പിച്ചു. 40ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി കവാനി ആദ്യ പകുതിയില്‍ പി.എസ്.ജിയുടെ ഗോള്‍ നേട്ടം മൂന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോള്‍ അകന്നു നിന്നു.
അവസാന പത്ത് മിനുട്ടിലാണ് പി.എസ്.ജിയുടെ ശേഷിച്ച രണ്ട് ഗോളുകള്‍ പിറന്നത്. 83ാം മിനുട്ടില്‍ സെല്‍റ്റിക്ക് താരം ലസ്റ്റിഗിന്റെ അബദ്ധം സെല്‍ഫ് രൂപത്തില്‍ പി.എസ്.ജിയുടെ നാലാം ഗോളായി പരിണമിച്ചു. 85ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ കവാനി ഫ്രഞ്ച് കരുത്തരുടെ പട്ടിക പൂര്‍ത്തിയാക്കി. സെല്‍റ്റിക്ക് സ്വന്തം തട്ടകത്തില്‍ ഒരു യൂറോപ്യന്‍ പോരാട്ടത്തില്‍ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. ഇരട്ട ഗോള്‍ നേടിയ കവാനി പി.എസ്.ജിക്കായി യൂറോപ്യന്‍ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മാറി. 22 ഗോളുകളുമായി സ്ലാട്ടന്‍ ഇബ്രാഹിമോവിചിനേയാണ് കവാനി മറികടന്നത്.
ബാഴ്‌സലോണ 3-0 യുവന്റസ്
ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ സ്വന്തം തട്ടകത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ 3-0ത്തിന് വീഴ്ത്തിയത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍.
നൗകാംപില്‍ അരങ്ങേറിയ പോരാട്ടത്തില്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ റാക്കിറ്റിചിന്റെ വകയായിരുന്നു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ബാഴ്‌സലോണ ലീഡ് സ്വന്തമാക്കിയത്.
മെസ്സിയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി 56ാം മിനുട്ടില്‍ റാക്കിറ്റിചിന്റെ വക ബാഴ്‌സയ്ക്ക് രണ്ടാം ഗോള്‍. 69ാം മിനുട്ടില്‍ വീണ്ടും മെസ്സിയിലൂടെ ഗോള്‍ നേടി കറ്റാലന്‍ സംഘം പട്ടിക പൂര്‍ത്തിയാക്കി.
ബയേണ്‍ മ്യൂണിക്ക് 3-0 ആന്റര്‍ലറ്റ്
ഹോഫെന്‍ഹെയിമിനെതിരായ ബുണ്ടസ് ലീഗ തോല്‍വിയുടെ ഞെട്ടലുമായി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന് സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ ഇറങ്ങിയ ബയേണ്‍ മ്യൂണിക്ക് വിജയത്തോടെ യൂറോപ്യന്‍ പോരാട്ടത്തിന് തുടക്കമിട്ടു.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആന്റര്‍ലറ്റിനേയാണ് ബാവേറിയന്‍സ് വീഴ്ത്തിയത്. ലെവന്‍ഡോസ്‌കി, തിയാഗോ അല്‍ക്കന്താര, ജോഷ്വ കിമ്മിച് എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. കളി തുടങ്ങി 12ാം മിനുട്ടില്‍ തന്നെ ബയേണ്‍ വല ചലിപ്പിച്ചു. ടീമിനനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലവന്‍ഡോസ്‌കിയാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം ഗോളിനായി ബയേണിന് 65ാം മിനുട്ട് വരെ കാക്കേണ്ടി വന്നു. അല്‍ക്കന്താരയുടെ ഗോളില്‍ ബയേണ്‍ ലീഡുയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കിമ്മിച്ച് മുന്‍ ചാംപ്യന്‍മാര്‍ക്ക് മൂന്നാം ഗോളും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 3 days ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 3 days ago
'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍
Kerala
• 3 days ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 3 days ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 3 days ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 3 days ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 3 days ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 3 days ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 3 days ago
സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 3 days ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 3 days ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 3 days ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 3 days ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 3 days ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 3 days ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 3 days ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 3 days ago
വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്
National
• 3 days ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 3 days ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 3 days ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 3 days ago