
യൂറോപില്‍ ഗോള്‍മഴ
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍മാരുടെ ഗോള്‍ വര്‍ഷം. ചെല്‍സി മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ക്യുരബഗിനേയും പാരിസ് സെന്റ് ജെര്‍മെയ്ന്‍ 5-0ത്തിന് സെല്‍റ്റിക്കിനേയും ബാഴ്‌സലോണ 3-0ത്തിന് യുവന്റസിനേയും ബയേണ്‍ മ്യൂണിക്ക് ഇതേ സ്‌കോറിന് ആന്റര്‍ലറ്റിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ത്തിന് ബാസലിനേയും വീഴ്ത്തി. സി.എസ്.കെ.എ മോസ്‌കോ 2-1ന് ബെന്‍ഫിക്കയേയും സ്‌പോര്‍ടിങ് 3-2ന് ഒളിംപ്യാകോസിനേയും പരാജയപ്പെടുത്തി. റോമ- അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഗോള്‍രഹിത സമനില.
ചെല്‍സി 6-0 ക്യുരബഗ്
ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി ആദ്യ പോരാട്ടത്തില്‍ ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ മത്സരത്തില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ ആറ് ഗോളുകളാണ് ചെല്‍സി അടിച്ചുകൂട്ടിയത്. ചെല്‍സി നിരയിലെത്തിയ പുതിയ പ്രതിരോധ താരം ഡേവിഡ് സപ്പകോസ്റ്റയുടെ നെടുനീളന്‍ ഷോട്ടിലൂടെ പിറന്ന സുന്ദരന്‍ ഗോളുള്‍പ്പെടെ ചെല്‍സിയുടെ വിജയത്തിന് മാറ്റ് കൂട്ടി. പെഡ്രോ, അസ്പിലിക്യേറ്റ, ബകയോകോ, ബാറ്റ്ഷുയി എന്നിവരും ചെല്‍സിക്കായി വല കുലുക്കി. അറാം ഗോള്‍ എതിര്‍ താരം മെദ്‌വദേവിന്റെ സെല്‍ഫിലൂടെ ചെല്‍സിക്ക് ദാനമായി ലഭിക്കുകയും ചെയ്തു.
കളിയുടെ അഞ്ചാം മിനുട്ടില്‍ പെഡ്രോയാണ് ഗോളടിക്ക് തുടക്കമിട്ടത്. 30ാം മിനുട്ടിലാണ് സപ്പകോസ്റ്റയുടെ മികച്ച ഗോളിന്റെ പിറവി. വലത് മൂലയിലൂടെ മുന്നേറിയ താരം തൊടുത്ത നെടുനീളന്‍ ഷോട്ട് ഗോളിക്ക് ഒരു പഴുതും നല്‍കാതെ അവിശ്വസനീയമായി വലയില്‍ കയറുകയായിരുന്നു.
പിന്നീട് രണ്ടാം പകുതിയിലാണ് ചെല്‍സിയുടെ ബാക്കി നാല് ഗോളുകളും പിറന്നത്. 55ാം മിനുട്ടില്‍ അസ്പിലിക്യേറ്റ മൂന്നാം ഗോളും 71ാം മിനുട്ടില്‍ ബകയോകോ നാലാം ഗോളും 76ാം മിനുട്ടില്‍ ബാറ്റ്ഷുയി അഞ്ചാം ഗോളും വലയിലാക്കി. 82ാം മിനുട്ടില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരുടെ പട്ടികയിലേക്ക് ആറാം ഗോളും എത്തി.
പി.എസ്.ജി 5- 0 സെല്‍റ്റിക്ക്
സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ അവരെ നിലംപരിശാക്കിയാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യ പോരാട്ടത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. യൂറോപ്പിലെ പുതിയ കൂട്ടുകെട്ടായ നെയ്മര്‍, എംബാപ്പെ, കവാനി സഖ്യം കളം നിറഞ്ഞപ്പോള്‍ സെല്‍റ്റിക്ക് താരങ്ങള്‍ ഹതാശരായി നിന്നു. കവാനി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നെയ്മര്‍, എംബാപ്പെ എന്നിവര്‍ ഓരോ ഗോളും ഒരു ഗോള്‍ സെല്‍ഫിലൂടെ ദാനമായും പി.എസ്.ജിക്ക് ലഭിച്ചു. കളി തുടങ്ങി 19ാം മിനുട്ടില്‍ നെയ്മറാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നാലെ 34ാം മിനുട്ടില്‍ എംബാപ്പെയും വല ചലിപ്പിച്ചു. 40ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി കവാനി ആദ്യ പകുതിയില്‍ പി.എസ്.ജിയുടെ ഗോള്‍ നേട്ടം മൂന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോള്‍ അകന്നു നിന്നു.
അവസാന പത്ത് മിനുട്ടിലാണ് പി.എസ്.ജിയുടെ ശേഷിച്ച രണ്ട് ഗോളുകള്‍ പിറന്നത്. 83ാം മിനുട്ടില്‍ സെല്‍റ്റിക്ക് താരം ലസ്റ്റിഗിന്റെ അബദ്ധം സെല്‍ഫ് രൂപത്തില്‍ പി.എസ്.ജിയുടെ നാലാം ഗോളായി പരിണമിച്ചു. 85ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ കവാനി ഫ്രഞ്ച് കരുത്തരുടെ പട്ടിക പൂര്‍ത്തിയാക്കി. സെല്‍റ്റിക്ക് സ്വന്തം തട്ടകത്തില്‍ ഒരു യൂറോപ്യന്‍ പോരാട്ടത്തില്‍ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. ഇരട്ട ഗോള്‍ നേടിയ കവാനി പി.എസ്.ജിക്കായി യൂറോപ്യന്‍ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മാറി. 22 ഗോളുകളുമായി സ്ലാട്ടന്‍ ഇബ്രാഹിമോവിചിനേയാണ് കവാനി മറികടന്നത്.
ബാഴ്‌സലോണ 3-0 യുവന്റസ്
ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ സ്വന്തം തട്ടകത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ 3-0ത്തിന് വീഴ്ത്തിയത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍.
നൗകാംപില്‍ അരങ്ങേറിയ പോരാട്ടത്തില്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ റാക്കിറ്റിചിന്റെ വകയായിരുന്നു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ബാഴ്‌സലോണ ലീഡ് സ്വന്തമാക്കിയത്.
മെസ്സിയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി 56ാം മിനുട്ടില്‍ റാക്കിറ്റിചിന്റെ വക ബാഴ്‌സയ്ക്ക് രണ്ടാം ഗോള്‍. 69ാം മിനുട്ടില്‍ വീണ്ടും മെസ്സിയിലൂടെ ഗോള്‍ നേടി കറ്റാലന്‍ സംഘം പട്ടിക പൂര്‍ത്തിയാക്കി.
ബയേണ്‍ മ്യൂണിക്ക് 3-0 ആന്റര്‍ലറ്റ്
ഹോഫെന്‍ഹെയിമിനെതിരായ ബുണ്ടസ് ലീഗ തോല്‍വിയുടെ ഞെട്ടലുമായി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന് സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ ഇറങ്ങിയ ബയേണ്‍ മ്യൂണിക്ക് വിജയത്തോടെ യൂറോപ്യന്‍ പോരാട്ടത്തിന് തുടക്കമിട്ടു.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആന്റര്‍ലറ്റിനേയാണ് ബാവേറിയന്‍സ് വീഴ്ത്തിയത്. ലെവന്‍ഡോസ്‌കി, തിയാഗോ അല്‍ക്കന്താര, ജോഷ്വ കിമ്മിച് എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. കളി തുടങ്ങി 12ാം മിനുട്ടില്‍ തന്നെ ബയേണ്‍ വല ചലിപ്പിച്ചു. ടീമിനനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലവന്‍ഡോസ്‌കിയാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം ഗോളിനായി ബയേണിന് 65ാം മിനുട്ട് വരെ കാക്കേണ്ടി വന്നു. അല്‍ക്കന്താരയുടെ ഗോളില്‍ ബയേണ്‍ ലീഡുയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കിമ്മിച്ച് മുന്‍ ചാംപ്യന്‍മാര്‍ക്ക് മൂന്നാം ഗോളും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• 4 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• 4 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 4 days ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 4 days ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 4 days ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 4 days ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 4 days ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 4 days ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 4 days ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 4 days ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 4 days ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 4 days ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• 4 days ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 4 days ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 4 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 4 days ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• 5 days ago
നാല് ദിവസത്തിനിടെ ഇസ്റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ
International
• 5 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 4 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 4 days ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി
Kerala
• 4 days ago