HOME
DETAILS

ബംഗളൂരു നഗരം വെള്ളത്തിനടിയില്‍; മഴക്കെടുതിയില്‍ അഞ്ച് മരണം

  
Web Desk
October 15 2017 | 00:10 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%9f


ബംഗളൂരു: കഴിഞ്ഞ ആഴ്ച തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തല്‍ ബംഗളൂരു നഗരം വെള്ളത്തിനടിയിലായി. മഴപെയ്ത് കുണ്ടുംകുഴിയുമായി മാറിയ റോഡില്‍ അപകടം തുടരുന്നതിനിടയില്‍ കാലവര്‍ഷക്കെടുതിയില്‍ അഞ്ചുപേരാണ് മരിച്ചത്.
തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മഴ വീണ്ടും ശക്തമായി. ബംഗളൂരു നഗരത്തിന്റെ പടിഞ്ഞാറും തെക്ക് പടിഞ്ഞാറും ഭാഗങ്ങളാണ് വെള്ളത്തിനടിയിലായത്. കനത്ത വെള്ളത്തില്‍ നിര്‍ത്തിയിട്ട കാര്‍ ഒലിച്ചുപോയതോടെ ഇതിനുള്ളിലുണ്ടായിരുന്ന സ്ത്രീയെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ് പുറത്തിറങ്ങി കടയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് കനത്ത മഴയും തുടര്‍ന്ന് നഗരം വെള്ളക്കെട്ടിലായതും. ഇതോടെ കാര്‍ ഒഴുകി പോകുന്നത് കണ്ടതോടെ ഭര്‍ത്താവ് കടയില്‍ നിന്ന് സഹായത്തിനായി നാട്ടുകാരെ വിളിച്ചു. ഇതിനിടയില്‍ കാറില്‍ നിന്ന് സ്ത്രീയും സഹായത്തിനായി കരയുകയായിരുന്നു. ഇത് കണ്ടതോടെ ചിലര്‍ വെള്ളത്തിലേക്ക് എടുത്തുചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. മൈസൂര്‍ റോഡിലെ നയന്ദഹള്ളി റോഡിലായിരുന്നു സംഭവം.
ഇവിടെ നിന്ന് അല്‍പം മാറി കുറുമ്പ്രഹള്ളിയില്‍ ഒരു ക്ഷേത്ര പൂജാരിയെ ഒഴുക്കില്‍പെട്ട് കാണാതായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന നടത്തിയ തിരച്ചിലില്‍ ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ഇവിടെ ഒഴുക്കില്‍പെട്ട് കാണാതായ മാതാവിനേയും മകളേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചതായും പൊലിസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മുഖ്യമന്ത്രി സിദ്ദരാമയ്യ ധനസഹായം പ്രഖ്യാപിച്ചു.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago