HOME
DETAILS

മരണം 25,000 കവിഞ്ഞു; മൂന്നരമാസം കഴിഞ്ഞിട്ടും ഗസ്സയിലെ കൂട്ടക്കുരുതി നിര്‍ത്താതെ ഇസ്‌റാഈല്‍

  
backup
January 21, 2024 | 3:51 AM

deadly-israeli-attacks-across-gaza

ഗസ്സ: മൂന്നരമാസം പിന്നിട്ടിട്ടും ഗസ്സയിലെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി അറുതിയില്ലാതെ തുടരുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25,000 കവിഞ്ഞു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 24,927 പേരാണ് ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടത്. അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ 369 പേരും കൊല്ലപ്പെട്ടു. ഗസ്സയില്‍ 62,388 പേര്‍ക്ക് പരുക്കേറ്റപ്പോള്‍ വെസ്റ്റ് ബാങ്കില്‍ പരുക്കേറ്റവരുടെ എണ്ണം നാലായിരത്തിന് മുകളിലാണ്. രണ്ടിടത്തും കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും 70 ശതമാനവും സ്ത്രീകളും കുട്ടികളും വയോധികരുമാണ്.
ആക്രമണത്തിന്റെ 106 മത്തെ ദിവസമായ ഇന്നലെ ഖാന്‍ യൂനുസ്, റഫാ നുസൈരിയ്യത്ത് അഭയാര്‍ഥി ക്യാംപ്, ബെയ്തുല്‍ ലഹിയ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ വ്യോമാക്രമണത്തിന്റെ ശബ്ദംനിലച്ച മണിക്കൂറുകളില്ലെന്നും 150 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 



ആക്രമണം തുടരുമ്പോള്‍ രാജ്യാന്തരതലത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമാകെ വലിയതോതില്‍ പ്രകടനങ്ങളാണ് നടന്നുവരുന്നത്. ഇസ്‌റാഈലിന് എല്ലാ പിന്തുണയും നല്‍കിവരുന്ന യു.എസിലും ബ്രിട്ടണിലുമാണ് ഏറ്റവും വലിയ പ്രകടനങ്ങള്‍ നടക്കുന്നത്. അവധിദിനമായ ഇന്നും യൂറോപ്പിലെ പ്രധാനനഗരങ്ങളിലൊക്കെയും പ്രകടനങ്ങള്‍ക്ക് ആഹ്വാനമുണ്ട്. ഇതോടൊപ്പം, ഇസ്‌റാഈലി ബന്ദികളുടെ ബന്ധുക്കള്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെയും പ്രക്ഷോഭത്തിലാണ്. ഗസ്സ ബോംബ് വര്‍ഷംകൊണ്ട് മൂടിയിട്ടും ഇതുവരെ ബന്ദികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിലും, തുടരുന്ന ആക്രമണങ്ങള്‍ ബന്ദികളുടെ ജീവന്‍ അപഹരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. സമാധനകാംക്ഷികളായ ജൂതവിശ്വാസികള്‍ ഇന്നലെ ഹൈഫയില്‍ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി.
ആക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നെങ്കിലും എട്ട് ദിവസങ്ങള്‍ക്ക് ശേഷം അവ പുനഃസ്ഥാപിച്ചു. അതീവ ദുര്‍ഘടമായ സാഹചര്യത്തിലും കഠിനമായി പരിശ്രമിച്ചാണ് വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിച്ചതെന്ന് ഫലസ്തീന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി 'പാല്‍ടെല്‍' അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം കമ്പനിയുടെ 14 ജീവനക്കാരാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


Deadly Israeli attacks across Gaza

https://twitter.com/i/status/1748446947143266336


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  3 days ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  3 days ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  3 days ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  3 days ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  3 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  3 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  3 days ago