HOME
DETAILS

മരണം 25,000 കവിഞ്ഞു; മൂന്നരമാസം കഴിഞ്ഞിട്ടും ഗസ്സയിലെ കൂട്ടക്കുരുതി നിര്‍ത്താതെ ഇസ്‌റാഈല്‍

  
backup
January 21, 2024 | 3:51 AM

deadly-israeli-attacks-across-gaza

ഗസ്സ: മൂന്നരമാസം പിന്നിട്ടിട്ടും ഗസ്സയിലെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി അറുതിയില്ലാതെ തുടരുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25,000 കവിഞ്ഞു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 24,927 പേരാണ് ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടത്. അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ 369 പേരും കൊല്ലപ്പെട്ടു. ഗസ്സയില്‍ 62,388 പേര്‍ക്ക് പരുക്കേറ്റപ്പോള്‍ വെസ്റ്റ് ബാങ്കില്‍ പരുക്കേറ്റവരുടെ എണ്ണം നാലായിരത്തിന് മുകളിലാണ്. രണ്ടിടത്തും കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും 70 ശതമാനവും സ്ത്രീകളും കുട്ടികളും വയോധികരുമാണ്.
ആക്രമണത്തിന്റെ 106 മത്തെ ദിവസമായ ഇന്നലെ ഖാന്‍ യൂനുസ്, റഫാ നുസൈരിയ്യത്ത് അഭയാര്‍ഥി ക്യാംപ്, ബെയ്തുല്‍ ലഹിയ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ വ്യോമാക്രമണത്തിന്റെ ശബ്ദംനിലച്ച മണിക്കൂറുകളില്ലെന്നും 150 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 



ആക്രമണം തുടരുമ്പോള്‍ രാജ്യാന്തരതലത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമാകെ വലിയതോതില്‍ പ്രകടനങ്ങളാണ് നടന്നുവരുന്നത്. ഇസ്‌റാഈലിന് എല്ലാ പിന്തുണയും നല്‍കിവരുന്ന യു.എസിലും ബ്രിട്ടണിലുമാണ് ഏറ്റവും വലിയ പ്രകടനങ്ങള്‍ നടക്കുന്നത്. അവധിദിനമായ ഇന്നും യൂറോപ്പിലെ പ്രധാനനഗരങ്ങളിലൊക്കെയും പ്രകടനങ്ങള്‍ക്ക് ആഹ്വാനമുണ്ട്. ഇതോടൊപ്പം, ഇസ്‌റാഈലി ബന്ദികളുടെ ബന്ധുക്കള്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെയും പ്രക്ഷോഭത്തിലാണ്. ഗസ്സ ബോംബ് വര്‍ഷംകൊണ്ട് മൂടിയിട്ടും ഇതുവരെ ബന്ദികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിലും, തുടരുന്ന ആക്രമണങ്ങള്‍ ബന്ദികളുടെ ജീവന്‍ അപഹരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. സമാധനകാംക്ഷികളായ ജൂതവിശ്വാസികള്‍ ഇന്നലെ ഹൈഫയില്‍ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി.
ആക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നെങ്കിലും എട്ട് ദിവസങ്ങള്‍ക്ക് ശേഷം അവ പുനഃസ്ഥാപിച്ചു. അതീവ ദുര്‍ഘടമായ സാഹചര്യത്തിലും കഠിനമായി പരിശ്രമിച്ചാണ് വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിച്ചതെന്ന് ഫലസ്തീന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി 'പാല്‍ടെല്‍' അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം കമ്പനിയുടെ 14 ജീവനക്കാരാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


Deadly Israeli attacks across Gaza

https://twitter.com/i/status/1748446947143266336


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  a month ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  a month ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  a month ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  a month ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  a month ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  a month ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  a month ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  a month ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  a month ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  a month ago