HOME
DETAILS

മരണം 25,000 കവിഞ്ഞു; മൂന്നരമാസം കഴിഞ്ഞിട്ടും ഗസ്സയിലെ കൂട്ടക്കുരുതി നിര്‍ത്താതെ ഇസ്‌റാഈല്‍

  
backup
January 21, 2024 | 3:51 AM

deadly-israeli-attacks-across-gaza

ഗസ്സ: മൂന്നരമാസം പിന്നിട്ടിട്ടും ഗസ്സയിലെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി അറുതിയില്ലാതെ തുടരുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25,000 കവിഞ്ഞു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 24,927 പേരാണ് ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടത്. അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ 369 പേരും കൊല്ലപ്പെട്ടു. ഗസ്സയില്‍ 62,388 പേര്‍ക്ക് പരുക്കേറ്റപ്പോള്‍ വെസ്റ്റ് ബാങ്കില്‍ പരുക്കേറ്റവരുടെ എണ്ണം നാലായിരത്തിന് മുകളിലാണ്. രണ്ടിടത്തും കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും 70 ശതമാനവും സ്ത്രീകളും കുട്ടികളും വയോധികരുമാണ്.
ആക്രമണത്തിന്റെ 106 മത്തെ ദിവസമായ ഇന്നലെ ഖാന്‍ യൂനുസ്, റഫാ നുസൈരിയ്യത്ത് അഭയാര്‍ഥി ക്യാംപ്, ബെയ്തുല്‍ ലഹിയ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ വ്യോമാക്രമണത്തിന്റെ ശബ്ദംനിലച്ച മണിക്കൂറുകളില്ലെന്നും 150 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 



ആക്രമണം തുടരുമ്പോള്‍ രാജ്യാന്തരതലത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമാകെ വലിയതോതില്‍ പ്രകടനങ്ങളാണ് നടന്നുവരുന്നത്. ഇസ്‌റാഈലിന് എല്ലാ പിന്തുണയും നല്‍കിവരുന്ന യു.എസിലും ബ്രിട്ടണിലുമാണ് ഏറ്റവും വലിയ പ്രകടനങ്ങള്‍ നടക്കുന്നത്. അവധിദിനമായ ഇന്നും യൂറോപ്പിലെ പ്രധാനനഗരങ്ങളിലൊക്കെയും പ്രകടനങ്ങള്‍ക്ക് ആഹ്വാനമുണ്ട്. ഇതോടൊപ്പം, ഇസ്‌റാഈലി ബന്ദികളുടെ ബന്ധുക്കള്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെയും പ്രക്ഷോഭത്തിലാണ്. ഗസ്സ ബോംബ് വര്‍ഷംകൊണ്ട് മൂടിയിട്ടും ഇതുവരെ ബന്ദികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിലും, തുടരുന്ന ആക്രമണങ്ങള്‍ ബന്ദികളുടെ ജീവന്‍ അപഹരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. സമാധനകാംക്ഷികളായ ജൂതവിശ്വാസികള്‍ ഇന്നലെ ഹൈഫയില്‍ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി.
ആക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നെങ്കിലും എട്ട് ദിവസങ്ങള്‍ക്ക് ശേഷം അവ പുനഃസ്ഥാപിച്ചു. അതീവ ദുര്‍ഘടമായ സാഹചര്യത്തിലും കഠിനമായി പരിശ്രമിച്ചാണ് വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിച്ചതെന്ന് ഫലസ്തീന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി 'പാല്‍ടെല്‍' അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം കമ്പനിയുടെ 14 ജീവനക്കാരാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


Deadly Israeli attacks across Gaza

https://twitter.com/i/status/1748446947143266336


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  a day ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  a day ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a day ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  a day ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  a day ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  a day ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  a day ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  a day ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  a day ago