HOME
DETAILS

മരണം 25,000 കവിഞ്ഞു; മൂന്നരമാസം കഴിഞ്ഞിട്ടും ഗസ്സയിലെ കൂട്ടക്കുരുതി നിര്‍ത്താതെ ഇസ്‌റാഈല്‍

  
backup
January 21, 2024 | 3:51 AM

deadly-israeli-attacks-across-gaza

ഗസ്സ: മൂന്നരമാസം പിന്നിട്ടിട്ടും ഗസ്സയിലെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി അറുതിയില്ലാതെ തുടരുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25,000 കവിഞ്ഞു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 24,927 പേരാണ് ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടത്. അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ 369 പേരും കൊല്ലപ്പെട്ടു. ഗസ്സയില്‍ 62,388 പേര്‍ക്ക് പരുക്കേറ്റപ്പോള്‍ വെസ്റ്റ് ബാങ്കില്‍ പരുക്കേറ്റവരുടെ എണ്ണം നാലായിരത്തിന് മുകളിലാണ്. രണ്ടിടത്തും കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും 70 ശതമാനവും സ്ത്രീകളും കുട്ടികളും വയോധികരുമാണ്.
ആക്രമണത്തിന്റെ 106 മത്തെ ദിവസമായ ഇന്നലെ ഖാന്‍ യൂനുസ്, റഫാ നുസൈരിയ്യത്ത് അഭയാര്‍ഥി ക്യാംപ്, ബെയ്തുല്‍ ലഹിയ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ വ്യോമാക്രമണത്തിന്റെ ശബ്ദംനിലച്ച മണിക്കൂറുകളില്ലെന്നും 150 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 



ആക്രമണം തുടരുമ്പോള്‍ രാജ്യാന്തരതലത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമാകെ വലിയതോതില്‍ പ്രകടനങ്ങളാണ് നടന്നുവരുന്നത്. ഇസ്‌റാഈലിന് എല്ലാ പിന്തുണയും നല്‍കിവരുന്ന യു.എസിലും ബ്രിട്ടണിലുമാണ് ഏറ്റവും വലിയ പ്രകടനങ്ങള്‍ നടക്കുന്നത്. അവധിദിനമായ ഇന്നും യൂറോപ്പിലെ പ്രധാനനഗരങ്ങളിലൊക്കെയും പ്രകടനങ്ങള്‍ക്ക് ആഹ്വാനമുണ്ട്. ഇതോടൊപ്പം, ഇസ്‌റാഈലി ബന്ദികളുടെ ബന്ധുക്കള്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെയും പ്രക്ഷോഭത്തിലാണ്. ഗസ്സ ബോംബ് വര്‍ഷംകൊണ്ട് മൂടിയിട്ടും ഇതുവരെ ബന്ദികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിലും, തുടരുന്ന ആക്രമണങ്ങള്‍ ബന്ദികളുടെ ജീവന്‍ അപഹരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. സമാധനകാംക്ഷികളായ ജൂതവിശ്വാസികള്‍ ഇന്നലെ ഹൈഫയില്‍ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി.
ആക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നെങ്കിലും എട്ട് ദിവസങ്ങള്‍ക്ക് ശേഷം അവ പുനഃസ്ഥാപിച്ചു. അതീവ ദുര്‍ഘടമായ സാഹചര്യത്തിലും കഠിനമായി പരിശ്രമിച്ചാണ് വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിച്ചതെന്ന് ഫലസ്തീന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി 'പാല്‍ടെല്‍' അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം കമ്പനിയുടെ 14 ജീവനക്കാരാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


Deadly Israeli attacks across Gaza

https://twitter.com/i/status/1748446947143266336


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? പാസ്‌പോർട്ട് സ്റ്റാമ്പിംഗ് മാറുന്നു; പുതിയ 'എൻട്രി-എക്സിറ്റ്' നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

tourism
  •  9 days ago
No Image

സി.പി.ഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതിയുടെ അപൂർവ്വ വിധി

crime
  •  9 days ago
No Image

അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു

National
  •  9 days ago
No Image

ബി.ജെ.പിയുമായി ബന്ധമെന്ന്; പശ്ചിമബംഗാളില്‍ ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഉവൈസി, നീക്കം തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 

International
  •  9 days ago
No Image

വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 1500 അടി താഴ്ച്ചയില്‍ നിന്ന്

Kerala
  •  9 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala
  •  9 days ago
No Image

ഗെയ്‌ലിന്റെ ലോക റെക്കോർഡ് തകർത്തു; ലോകത്തിൽ ഒന്നാമനായി ബാബർ

Cricket
  •  9 days ago
No Image

സതീശനല്ല, രാഹുല്‍ഗാന്ധി വന്നാലും നിയമവും കോടതി ഉത്തരവും മറികടക്കാനാവില്ല; വാഹനങ്ങളുടെ മോഡിഫിക്കേഷനില്‍ വി.ഡി സതീശന് മറുപടിയുമായി ഗണേഷ്‌കുമാര്‍

Kerala
  •  9 days ago
No Image

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ

National
  •  9 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണം

Kerala
  •  9 days ago