HOME
DETAILS

യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ; അധികൃതർ ജാഗ്രതാ നിർദേശം നൽകി

  
backup
February 11, 2024 | 1:44 PM

heavy-rain-in-uae-alerts-issued-by-ncm-police

ദുബൈ: ഞായറാഴ്ചത്തെ പ്രഭാതത്തെ മഴയോടെയാണ് ദുബൈയിലുള്ളവർ വരവേറ്റത്. ചൊവ്വാഴ്ച വരെ തുടരുന്ന അസ്ഥിര കാലാവസ്ഥയുടെ ഫലമായി ഞായറാഴ്ച യുഎഇയിലെ മിക്ക പ്രദേശങ്ങളിലും മിന്നലോടും ഇടിയോടും കൂടി കനത്ത മഴയാണ് ലഭിച്ചത്. അബുദാബി അൽദഫ്‌റ മേഖലയിലെ അൽ ജസീറ, ബിദ അൽ മുത്വവ, സബ്‌ഖാത് എന്നിവിടങ്ങളിൽ മിന്നലോടും ഇടിയോടും കൂടിയ കനത്ത മഴയും; അൽ ഐൻ സിറ്റിയിലും അബുദാബി പട്ടണത്തിലും കനത്ത മഴയും; റാസൽഖൈമ, ദുബൈ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിൽ സാമാന്യം നല്ല മഴയും പെയ്തു.
ഏറ്റവും കുറഞ്ഞ താപനിലയായ 6.5 ഡിഗ്രി സെൽഷ്യസ് രാവിലെ 07:15 ന് റാസൽഖൈമയിലെ ജബൽ ജയ്‌സിൽ രേഖപ്പെടുത്തിയപ്പോൾ, യുഎഇ പ്രാദേശിക സമയം പുലർച്ചെ 05:45 ന് ജബൽ മെബ്രയിൽ എട്ട് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അതേസമയം, മഴ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും വാദികളിൽ നിന്നും അകന്നു നിൽക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. അതിനിടെ, വരും ദിവസങ്ങളിൽ മഴയും അസ്ഥിര കാലാവസ്ഥയും ഉണ്ടാകുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങൾ അനുസരിക്കാനും അബുദാബി പൊലീസ് ആവശ്യപ്പെട്ടു. വേഗപരിധി പാലിക്കാനും ടെയിൽ ഗേറ്റിംഗ് ഒഴിവാക്കാനും സ്‌പീഡ്‌ കുറയ്ക്കാനും ദൃശ്യപരത കുറവാണെങ്കിൽ റോഡിൻ്റെ അരികിൽ വാഹനം നിർത്തിയിടാനും ഡ്രൈവർമാരെ പോലീസ് ഉണർത്തി. അസ്ഥിര കാലാവസ്ഥ തിങ്കളാഴ്ചയും തുടരും. അന്തരീക്ഷം മേഘാവൃതമാകുന്നത് വർധിക്കുന്നതിനാൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീസണിലെ അവസാന മത്സരത്തിലും ധോണി കളിക്കില്ല; പരുക്കുമൂലം താരം മടങ്ങി

Cricket
  •  2 days ago
No Image

ഹോർമുസ് പ്രതിസന്ധി: കുടങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ജെല്ലിഫിഷ് ഭീഷണി; ഇരുപതിനായിരത്തോളം നാവികർ ദുരിതത്തിൽ

uae
  •  2 days ago
No Image

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ബലിപെരുന്നാള്‍ മുന്നില്‍ക്കണ്ട് ശമ്പള വിതരണം വേഗത്തിലാക്കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദേശം

oman
  •  2 days ago
No Image

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ നീക്കം വെറും പകൽക്കിനാവ്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  2 days ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  2 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  2 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  2 days ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  2 days ago
No Image

എബോള വൈറസ് വ്യാപനം: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം; അറിഞ്ഞിരിക്കാം എബോള പ്രതിരോധം

International
  •  2 days ago

No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  2 days ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  2 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  2 days ago