HOME
DETAILS

യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ; അധികൃതർ ജാഗ്രതാ നിർദേശം നൽകി

  
backup
February 11, 2024 | 1:44 PM

heavy-rain-in-uae-alerts-issued-by-ncm-police

ദുബൈ: ഞായറാഴ്ചത്തെ പ്രഭാതത്തെ മഴയോടെയാണ് ദുബൈയിലുള്ളവർ വരവേറ്റത്. ചൊവ്വാഴ്ച വരെ തുടരുന്ന അസ്ഥിര കാലാവസ്ഥയുടെ ഫലമായി ഞായറാഴ്ച യുഎഇയിലെ മിക്ക പ്രദേശങ്ങളിലും മിന്നലോടും ഇടിയോടും കൂടി കനത്ത മഴയാണ് ലഭിച്ചത്. അബുദാബി അൽദഫ്‌റ മേഖലയിലെ അൽ ജസീറ, ബിദ അൽ മുത്വവ, സബ്‌ഖാത് എന്നിവിടങ്ങളിൽ മിന്നലോടും ഇടിയോടും കൂടിയ കനത്ത മഴയും; അൽ ഐൻ സിറ്റിയിലും അബുദാബി പട്ടണത്തിലും കനത്ത മഴയും; റാസൽഖൈമ, ദുബൈ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിൽ സാമാന്യം നല്ല മഴയും പെയ്തു.
ഏറ്റവും കുറഞ്ഞ താപനിലയായ 6.5 ഡിഗ്രി സെൽഷ്യസ് രാവിലെ 07:15 ന് റാസൽഖൈമയിലെ ജബൽ ജയ്‌സിൽ രേഖപ്പെടുത്തിയപ്പോൾ, യുഎഇ പ്രാദേശിക സമയം പുലർച്ചെ 05:45 ന് ജബൽ മെബ്രയിൽ എട്ട് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അതേസമയം, മഴ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും വാദികളിൽ നിന്നും അകന്നു നിൽക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. അതിനിടെ, വരും ദിവസങ്ങളിൽ മഴയും അസ്ഥിര കാലാവസ്ഥയും ഉണ്ടാകുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങൾ അനുസരിക്കാനും അബുദാബി പൊലീസ് ആവശ്യപ്പെട്ടു. വേഗപരിധി പാലിക്കാനും ടെയിൽ ഗേറ്റിംഗ് ഒഴിവാക്കാനും സ്‌പീഡ്‌ കുറയ്ക്കാനും ദൃശ്യപരത കുറവാണെങ്കിൽ റോഡിൻ്റെ അരികിൽ വാഹനം നിർത്തിയിടാനും ഡ്രൈവർമാരെ പോലീസ് ഉണർത്തി. അസ്ഥിര കാലാവസ്ഥ തിങ്കളാഴ്ചയും തുടരും. അന്തരീക്ഷം മേഘാവൃതമാകുന്നത് വർധിക്കുന്നതിനാൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  9 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  9 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  10 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  10 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  10 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  10 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  11 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  11 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  11 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  11 hours ago