HOME
DETAILS

യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ; അധികൃതർ ജാഗ്രതാ നിർദേശം നൽകി

  
backup
February 11, 2024 | 1:44 PM

heavy-rain-in-uae-alerts-issued-by-ncm-police

ദുബൈ: ഞായറാഴ്ചത്തെ പ്രഭാതത്തെ മഴയോടെയാണ് ദുബൈയിലുള്ളവർ വരവേറ്റത്. ചൊവ്വാഴ്ച വരെ തുടരുന്ന അസ്ഥിര കാലാവസ്ഥയുടെ ഫലമായി ഞായറാഴ്ച യുഎഇയിലെ മിക്ക പ്രദേശങ്ങളിലും മിന്നലോടും ഇടിയോടും കൂടി കനത്ത മഴയാണ് ലഭിച്ചത്. അബുദാബി അൽദഫ്‌റ മേഖലയിലെ അൽ ജസീറ, ബിദ അൽ മുത്വവ, സബ്‌ഖാത് എന്നിവിടങ്ങളിൽ മിന്നലോടും ഇടിയോടും കൂടിയ കനത്ത മഴയും; അൽ ഐൻ സിറ്റിയിലും അബുദാബി പട്ടണത്തിലും കനത്ത മഴയും; റാസൽഖൈമ, ദുബൈ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിൽ സാമാന്യം നല്ല മഴയും പെയ്തു.
ഏറ്റവും കുറഞ്ഞ താപനിലയായ 6.5 ഡിഗ്രി സെൽഷ്യസ് രാവിലെ 07:15 ന് റാസൽഖൈമയിലെ ജബൽ ജയ്‌സിൽ രേഖപ്പെടുത്തിയപ്പോൾ, യുഎഇ പ്രാദേശിക സമയം പുലർച്ചെ 05:45 ന് ജബൽ മെബ്രയിൽ എട്ട് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അതേസമയം, മഴ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും വാദികളിൽ നിന്നും അകന്നു നിൽക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. അതിനിടെ, വരും ദിവസങ്ങളിൽ മഴയും അസ്ഥിര കാലാവസ്ഥയും ഉണ്ടാകുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങൾ അനുസരിക്കാനും അബുദാബി പൊലീസ് ആവശ്യപ്പെട്ടു. വേഗപരിധി പാലിക്കാനും ടെയിൽ ഗേറ്റിംഗ് ഒഴിവാക്കാനും സ്‌പീഡ്‌ കുറയ്ക്കാനും ദൃശ്യപരത കുറവാണെങ്കിൽ റോഡിൻ്റെ അരികിൽ വാഹനം നിർത്തിയിടാനും ഡ്രൈവർമാരെ പോലീസ് ഉണർത്തി. അസ്ഥിര കാലാവസ്ഥ തിങ്കളാഴ്ചയും തുടരും. അന്തരീക്ഷം മേഘാവൃതമാകുന്നത് വർധിക്കുന്നതിനാൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിനെ ചൊല്ലി തർക്കം മുറുകുന്നു; കോൺഗ്രസിൽ സുധാകരൻ്റെ പടയൊരുക്കം, നാളെ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

Kerala
  •  a day ago
No Image

പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഇറാന്‍ നേതാക്കളെ വധിക്കാന്‍ ഉത്തരവിടുന്ന നെതന്യാഹു; വീണ്ടും വ്യാജ പ്രചരണവുമായി ഇസ്‌റാഈല്‍; തട്ടിപ്പ് പൊളിച്ച് സോഷ്യല്‍ മീഡിയ 

International
  •  a day ago
No Image

in depth: എന്തിനാണിങ്ങനെ ചെയ്തത്.. എനിക്കിനിയിവിടെ അന്തിയുറങ്ങണ്ട.. ഉറ്റവരുടെ മീസാൻ കല്ലുകൾ കാണാതെ ചങ്കുപൊട്ടി ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ വൈകാരിക കുറിപ്പ് 

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ നിര്‍മ്മിത യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകരുത്; 'ഇറാന്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ സമ്മര്‍ദ്ദം'; ട്രംപിന് തിരിച്ചടിയായി ഉന്നത ഉദ്യോഗസ്ഥന്റെ രാജി 

International
  •  a day ago
No Image

അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് ഇസ്റാഈൽ; മൗനം വെടിയാതെ ഇറാൻ

International
  •  a day ago
No Image

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

Kerala
  •  a day ago
No Image

കിനാവിന്റെ രാജകുമാരനല്ല, തട്ടിപ്പിന്റെ രാജാവാണ്; സോഷ്യൽ മീഡിയ വഴി സ്ത്രീകളെ വലയിലാക്കി സ്വർണം തട്ടുന്ന വിരുതൻ പിടിയിൽ

Kerala
  •  a day ago
No Image

'സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് പങ്കില്ല; ആരുടെയും ബന്ധുത്വം നോക്കിയല്ല സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്'; തളിപ്പറമ്പില്‍ ടികെ ഗോവിന്ദനെ തള്ളി സിപിഎം 

Kerala
  •  a day ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ നെബ്രാസ്ക; കത്തിയെരിഞ്ഞത് ഏഴര ലക്ഷം ഏക്കർ; വയോധികയ്ക്ക് ദാരുണാന്ത്യം

International
  •  a day ago


No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  a day ago
No Image

ഇരുട്ടിലായി ക്യൂബ; യുഎസ് ഉപരോധം കടുക്കുന്നു, രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ

International
  •  a day ago
No Image

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം; തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫില്ല; പകരം മകന്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് 

Kerala
  •  a day ago
No Image

രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്

Kerala
  •  a day ago