HOME
DETAILS

യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ; അധികൃതർ ജാഗ്രതാ നിർദേശം നൽകി

  
backup
February 11, 2024 | 1:44 PM

heavy-rain-in-uae-alerts-issued-by-ncm-police

ദുബൈ: ഞായറാഴ്ചത്തെ പ്രഭാതത്തെ മഴയോടെയാണ് ദുബൈയിലുള്ളവർ വരവേറ്റത്. ചൊവ്വാഴ്ച വരെ തുടരുന്ന അസ്ഥിര കാലാവസ്ഥയുടെ ഫലമായി ഞായറാഴ്ച യുഎഇയിലെ മിക്ക പ്രദേശങ്ങളിലും മിന്നലോടും ഇടിയോടും കൂടി കനത്ത മഴയാണ് ലഭിച്ചത്. അബുദാബി അൽദഫ്‌റ മേഖലയിലെ അൽ ജസീറ, ബിദ അൽ മുത്വവ, സബ്‌ഖാത് എന്നിവിടങ്ങളിൽ മിന്നലോടും ഇടിയോടും കൂടിയ കനത്ത മഴയും; അൽ ഐൻ സിറ്റിയിലും അബുദാബി പട്ടണത്തിലും കനത്ത മഴയും; റാസൽഖൈമ, ദുബൈ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിൽ സാമാന്യം നല്ല മഴയും പെയ്തു.
ഏറ്റവും കുറഞ്ഞ താപനിലയായ 6.5 ഡിഗ്രി സെൽഷ്യസ് രാവിലെ 07:15 ന് റാസൽഖൈമയിലെ ജബൽ ജയ്‌സിൽ രേഖപ്പെടുത്തിയപ്പോൾ, യുഎഇ പ്രാദേശിക സമയം പുലർച്ചെ 05:45 ന് ജബൽ മെബ്രയിൽ എട്ട് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അതേസമയം, മഴ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും വാദികളിൽ നിന്നും അകന്നു നിൽക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. അതിനിടെ, വരും ദിവസങ്ങളിൽ മഴയും അസ്ഥിര കാലാവസ്ഥയും ഉണ്ടാകുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങൾ അനുസരിക്കാനും അബുദാബി പൊലീസ് ആവശ്യപ്പെട്ടു. വേഗപരിധി പാലിക്കാനും ടെയിൽ ഗേറ്റിംഗ് ഒഴിവാക്കാനും സ്‌പീഡ്‌ കുറയ്ക്കാനും ദൃശ്യപരത കുറവാണെങ്കിൽ റോഡിൻ്റെ അരികിൽ വാഹനം നിർത്തിയിടാനും ഡ്രൈവർമാരെ പോലീസ് ഉണർത്തി. അസ്ഥിര കാലാവസ്ഥ തിങ്കളാഴ്ചയും തുടരും. അന്തരീക്ഷം മേഘാവൃതമാകുന്നത് വർധിക്കുന്നതിനാൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.പി.ജി ക്ഷാമം രൂക്ഷം; പൊറോട്ടയ്ക്ക് വിലകൂടി, ചായയ്ക്കും; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

Kerala
  •  5 days ago
No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  5 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  5 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  5 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  5 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  5 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  5 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  5 days ago
No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  5 days ago
No Image

യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വിസുകള്‍

National
  •  5 days ago