HOME
DETAILS

ദിശ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം വ്യാപകമാകുമ്പോള്‍ നികിത, ശന്തനു, എന്നിവരും ദിശക്കൊപ്പം റിപബ്ലിക് ദിനത്തില്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന് പൊലിസ്

  
backup
February 15, 2021 | 2:23 PM

disha-ravi-tool-kit-issue-news

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ആക്ടിവിസ്റ്റും കോളജ് വിദ്യാര്‍ഥിനിയുമായ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. തോക്കേന്തി നടക്കുന്നവര്‍ നിരായുധരായ പെണ്‍കുട്ടിയെ ഭയക്കുന്നു.
21കാരിയായ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
പിന്നാലെ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവനും സി.പി.എം പോളിറ്റ് ബ്യൂറോയും രംഗത്തെത്തി.'മുഴുവന്‍ വാര്‍ത്തയെ തന്നെ നശിപ്പിക്കുന്ന അര്‍ണബ് ഗോസ്വാമിയെ പോലുള്ള എഡിറ്റര്‍മാരുടെ രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന്റെ പേരില്‍ 21കാരിയെ അറസ്റ്റ് ചെയ്തത് പരിഹാസ്യമാണെന്നാണ്-എന്‍.എസ്. മാധവന്റെ ട്വീറ്റ്.
ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ്‌ചെയ്ത ഡല്‍ഹി പൊലിസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരത്തെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ 'ടൂള്‍ കിറ്റ്' ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ ഈ പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ ഭീതി കാരണമാണ് യുവജനങ്ങളെ വേട്ടയാടുന്നത്. ദിഷ രവിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്ന് പി.ബി ആവശ്യപ്പെട്ടു.
ദിശയെ കൂടാതെ ആക്ടിവിസ്റ്റായ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയാണ്. മൂവരും ചേര്‍ന്ന് റിപബ്ലിക് ദിനത്തില്‍ അക്രമം ആസൂത്രണം ചെയ്യാന്‍ സൂം മീറ്റ് നടത്തിയെന്നാണ് പൊലിസ് ആരോപിക്കുന്നത്. അതേസമയം, ദിശ രവിയെ നേരത്തെയും കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെയാണ് ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ ബംഗളൂരുവില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കും; പ്ലസ് വണ്‍ സീറ്റ് വര്‍ധനയും പരിഗണനയില്‍: മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  2 days ago
No Image

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 days ago
No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

Kerala
  •  2 days ago
No Image

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  2 days ago
No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  2 days ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  2 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  2 days ago