HOME
DETAILS

ദിശ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം വ്യാപകമാകുമ്പോള്‍ നികിത, ശന്തനു, എന്നിവരും ദിശക്കൊപ്പം റിപബ്ലിക് ദിനത്തില്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന് പൊലിസ്

  
backup
February 15, 2021 | 2:23 PM

disha-ravi-tool-kit-issue-news

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ആക്ടിവിസ്റ്റും കോളജ് വിദ്യാര്‍ഥിനിയുമായ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. തോക്കേന്തി നടക്കുന്നവര്‍ നിരായുധരായ പെണ്‍കുട്ടിയെ ഭയക്കുന്നു.
21കാരിയായ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
പിന്നാലെ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവനും സി.പി.എം പോളിറ്റ് ബ്യൂറോയും രംഗത്തെത്തി.'മുഴുവന്‍ വാര്‍ത്തയെ തന്നെ നശിപ്പിക്കുന്ന അര്‍ണബ് ഗോസ്വാമിയെ പോലുള്ള എഡിറ്റര്‍മാരുടെ രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന്റെ പേരില്‍ 21കാരിയെ അറസ്റ്റ് ചെയ്തത് പരിഹാസ്യമാണെന്നാണ്-എന്‍.എസ്. മാധവന്റെ ട്വീറ്റ്.
ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ്‌ചെയ്ത ഡല്‍ഹി പൊലിസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരത്തെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ 'ടൂള്‍ കിറ്റ്' ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ ഈ പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ ഭീതി കാരണമാണ് യുവജനങ്ങളെ വേട്ടയാടുന്നത്. ദിഷ രവിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്ന് പി.ബി ആവശ്യപ്പെട്ടു.
ദിശയെ കൂടാതെ ആക്ടിവിസ്റ്റായ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയാണ്. മൂവരും ചേര്‍ന്ന് റിപബ്ലിക് ദിനത്തില്‍ അക്രമം ആസൂത്രണം ചെയ്യാന്‍ സൂം മീറ്റ് നടത്തിയെന്നാണ് പൊലിസ് ആരോപിക്കുന്നത്. അതേസമയം, ദിശ രവിയെ നേരത്തെയും കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെയാണ് ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ ബംഗളൂരുവില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  6 days ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  6 days ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  6 days ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  6 days ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  6 days ago
No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  6 days ago
No Image

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

Kerala
  •  6 days ago
No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  6 days ago