HOME
DETAILS

ദിശ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം വ്യാപകമാകുമ്പോള്‍ നികിത, ശന്തനു, എന്നിവരും ദിശക്കൊപ്പം റിപബ്ലിക് ദിനത്തില്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന് പൊലിസ്

  
backup
February 15 2021 | 14:02 PM

disha-ravi-tool-kit-issue-news

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ആക്ടിവിസ്റ്റും കോളജ് വിദ്യാര്‍ഥിനിയുമായ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. തോക്കേന്തി നടക്കുന്നവര്‍ നിരായുധരായ പെണ്‍കുട്ടിയെ ഭയക്കുന്നു.
21കാരിയായ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
പിന്നാലെ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവനും സി.പി.എം പോളിറ്റ് ബ്യൂറോയും രംഗത്തെത്തി.'മുഴുവന്‍ വാര്‍ത്തയെ തന്നെ നശിപ്പിക്കുന്ന അര്‍ണബ് ഗോസ്വാമിയെ പോലുള്ള എഡിറ്റര്‍മാരുടെ രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന്റെ പേരില്‍ 21കാരിയെ അറസ്റ്റ് ചെയ്തത് പരിഹാസ്യമാണെന്നാണ്-എന്‍.എസ്. മാധവന്റെ ട്വീറ്റ്.
ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ്‌ചെയ്ത ഡല്‍ഹി പൊലിസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരത്തെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ 'ടൂള്‍ കിറ്റ്' ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ ഈ പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ ഭീതി കാരണമാണ് യുവജനങ്ങളെ വേട്ടയാടുന്നത്. ദിഷ രവിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്ന് പി.ബി ആവശ്യപ്പെട്ടു.
ദിശയെ കൂടാതെ ആക്ടിവിസ്റ്റായ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയാണ്. മൂവരും ചേര്‍ന്ന് റിപബ്ലിക് ദിനത്തില്‍ അക്രമം ആസൂത്രണം ചെയ്യാന്‍ സൂം മീറ്റ് നടത്തിയെന്നാണ് പൊലിസ് ആരോപിക്കുന്നത്. അതേസമയം, ദിശ രവിയെ നേരത്തെയും കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെയാണ് ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ ബംഗളൂരുവില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പഞ്ചായത്തിന് വീഴ്ച സംഭവിച്ചു; സമ്മതിച്ച് തദ്ദേശവകുപ്പ്

Kerala
  •  2 months ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോ​ഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം

National
  •  2 months ago
No Image

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

latest
  •  2 months ago
No Image

ഇന്ത്യ-പാക് സംഘർഷം: ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രം

National
  •  2 months ago
No Image

മുല്ലപെരിയാർ ഡാം സുരക്ഷ; മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

Kerala
  •  2 months ago
No Image

ശരീരത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ

International
  •  2 months ago
No Image

അൽ ഐനിലെ അൽ സദ്ദ് പ്രദേശത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  2 months ago
No Image

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

National
  •  2 months ago
No Image

ഇന്ത്യയെ വീഴ്ത്താൻ ചെന്നൈ താരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് തീപാറും!

Cricket
  •  2 months ago
No Image

ജാ​ഗ്രത: ഉയർന്ന നിരക്കിൽ വേഗത്തിലുള്ള യുഎഇ വിസ സേവനങ്ങൾ; ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി

uae
  •  2 months ago