HOME
DETAILS

ദിശ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം വ്യാപകമാകുമ്പോള്‍ നികിത, ശന്തനു, എന്നിവരും ദിശക്കൊപ്പം റിപബ്ലിക് ദിനത്തില്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന് പൊലിസ്

  
backup
February 15, 2021 | 2:23 PM

disha-ravi-tool-kit-issue-news

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ആക്ടിവിസ്റ്റും കോളജ് വിദ്യാര്‍ഥിനിയുമായ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. തോക്കേന്തി നടക്കുന്നവര്‍ നിരായുധരായ പെണ്‍കുട്ടിയെ ഭയക്കുന്നു.
21കാരിയായ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
പിന്നാലെ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവനും സി.പി.എം പോളിറ്റ് ബ്യൂറോയും രംഗത്തെത്തി.'മുഴുവന്‍ വാര്‍ത്തയെ തന്നെ നശിപ്പിക്കുന്ന അര്‍ണബ് ഗോസ്വാമിയെ പോലുള്ള എഡിറ്റര്‍മാരുടെ രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന്റെ പേരില്‍ 21കാരിയെ അറസ്റ്റ് ചെയ്തത് പരിഹാസ്യമാണെന്നാണ്-എന്‍.എസ്. മാധവന്റെ ട്വീറ്റ്.
ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ്‌ചെയ്ത ഡല്‍ഹി പൊലിസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരത്തെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ 'ടൂള്‍ കിറ്റ്' ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ ഈ പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ ഭീതി കാരണമാണ് യുവജനങ്ങളെ വേട്ടയാടുന്നത്. ദിഷ രവിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്ന് പി.ബി ആവശ്യപ്പെട്ടു.
ദിശയെ കൂടാതെ ആക്ടിവിസ്റ്റായ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയാണ്. മൂവരും ചേര്‍ന്ന് റിപബ്ലിക് ദിനത്തില്‍ അക്രമം ആസൂത്രണം ചെയ്യാന്‍ സൂം മീറ്റ് നടത്തിയെന്നാണ് പൊലിസ് ആരോപിക്കുന്നത്. അതേസമയം, ദിശ രവിയെ നേരത്തെയും കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെയാണ് ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ ബംഗളൂരുവില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  15 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  15 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  15 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  15 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  15 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  15 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  15 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  15 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  16 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  16 days ago