HOME
DETAILS

സഊദി അരാംകൊ ആക്രമണം; അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു, ഇന്ത്യയിൽ ഇനിയും വില ഉയരും

  
backup
March 08, 2021 | 12:20 PM

brent-hits-70-for-first-time-since-pandemic-began-after-saudi-attack

    റിയാദ്: കിഴക്കൻ സഊദിയിലെ സഊദി അരാംകൊ എണ്ണ സംവിധാനങ്ങൾക്ക് നേരെയുണ്ടായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ അന്തരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു. മണിക്കൂറുകൾക്കുള്ളിൽ എണ്ണ വില ബാരലിനു എഴുപത് ഡോളറിനു മുകളിലേക്കാണ് ഉയർന്നത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ആരംഭത്തിനുശേഷം ആദ്യമായാണ് എണ്ണവില ഇത്ര ഉയർന്നത്. യുഎസ് സെനറ്റ് 1.9 ട്രില്യൺ ഡോളർ സാമ്പത്തിക ഉത്തേജക പാക്കേജ് പാസാക്കിയതും സഊദി എണ്ണ വ്യവസായത്തെ ആക്രമിച്ചതുമാണ് എണ്ണ വില കുത്തനെ ഉയരാൻ കാരണം.

[caption id="attachment_931784" align="alignnone" width="360"] (Graphic: Brent crude tops $70, WTI hits 2-year highs after reports of attacks on Saudi Arabian facilities link: )[/caption]

    ബെഞ്ച്മാർക്ക് ബ്രെന്റ് ബാരലിന് 71.38 ഡോളർ വരെയാണ് ഉയർന്നത്. 2020 ജനുവരി 8 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 67.98 ഡോളറിലെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ബ്രെൻറ്, ഡബ്ല്യുടി‌ഐ വിലകൾ തുടർച്ചയായി നാല് സെഷനുകളിലായാണ് ഉയർന്നത്.

[caption id="attachment_931785" align="alignnone" width="360"] (Graphic: Brent crude oil prices top $70/barrel for the first time since the COVID-19 pandemic began link: )[/caption]

      യുഎസ് സെനറ്റ് ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യൺ ഡോളർ കൊവിഡ് -19 ദുരിതാശ്വാസ പദ്ധതി പാസാക്കിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളും ഇന്ധന ആവശ്യകതയും ഉയർത്തിയിട്ടുണ്ട്. ഇതും എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്. പെട്രോളിയം ഉത്പാദക കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനും റഷ്യയും അവരുടെ എണ്ണ ഉൽപാദക സഖ്യകക്ഷികളായ ഒപെക് പ്ലസും ഉൽ‌പാദന വെട്ടിക്കുറവുകൾ വ്യാപകമായി നടപ്പാക്കാമെന്ന് സമ്മതിച്ചതു മുതൽ മികച്ച നിലയിലായിരുന്നു വിലകൾ. ഇതിനിടയാണ് പുതിയ സംഭവ വികാസങ്ങൾ.

       പെട്രോളിയം കയറ്റുമതിയിൽ നിർണായകമായ സഊദിയിലെ റാസ് തനൂറയിലെ സഊദി അരാംകോ സംവിധാനങ്ങളിൽ ഉൾപ്പെടെ യെമനിലെ ഹൂത്തി സൈന്യം ഇന്നലെയാണ് വ്യാപകമായി ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. ചില നാശനാഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് സഊദി അറേബ്യ അറിയിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 days ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  7 days ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  7 days ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  7 days ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  7 days ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  7 days ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  7 days ago