HOME
DETAILS

സഊദി അരാംകൊ ആക്രമണം; അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു, ഇന്ത്യയിൽ ഇനിയും വില ഉയരും

  
backup
March 08, 2021 | 12:20 PM

brent-hits-70-for-first-time-since-pandemic-began-after-saudi-attack

    റിയാദ്: കിഴക്കൻ സഊദിയിലെ സഊദി അരാംകൊ എണ്ണ സംവിധാനങ്ങൾക്ക് നേരെയുണ്ടായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ അന്തരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു. മണിക്കൂറുകൾക്കുള്ളിൽ എണ്ണ വില ബാരലിനു എഴുപത് ഡോളറിനു മുകളിലേക്കാണ് ഉയർന്നത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ആരംഭത്തിനുശേഷം ആദ്യമായാണ് എണ്ണവില ഇത്ര ഉയർന്നത്. യുഎസ് സെനറ്റ് 1.9 ട്രില്യൺ ഡോളർ സാമ്പത്തിക ഉത്തേജക പാക്കേജ് പാസാക്കിയതും സഊദി എണ്ണ വ്യവസായത്തെ ആക്രമിച്ചതുമാണ് എണ്ണ വില കുത്തനെ ഉയരാൻ കാരണം.

[caption id="attachment_931784" align="alignnone" width="360"] (Graphic: Brent crude tops $70, WTI hits 2-year highs after reports of attacks on Saudi Arabian facilities link: )[/caption]

    ബെഞ്ച്മാർക്ക് ബ്രെന്റ് ബാരലിന് 71.38 ഡോളർ വരെയാണ് ഉയർന്നത്. 2020 ജനുവരി 8 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 67.98 ഡോളറിലെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ബ്രെൻറ്, ഡബ്ല്യുടി‌ഐ വിലകൾ തുടർച്ചയായി നാല് സെഷനുകളിലായാണ് ഉയർന്നത്.

[caption id="attachment_931785" align="alignnone" width="360"] (Graphic: Brent crude oil prices top $70/barrel for the first time since the COVID-19 pandemic began link: )[/caption]

      യുഎസ് സെനറ്റ് ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യൺ ഡോളർ കൊവിഡ് -19 ദുരിതാശ്വാസ പദ്ധതി പാസാക്കിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളും ഇന്ധന ആവശ്യകതയും ഉയർത്തിയിട്ടുണ്ട്. ഇതും എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്. പെട്രോളിയം ഉത്പാദക കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനും റഷ്യയും അവരുടെ എണ്ണ ഉൽപാദക സഖ്യകക്ഷികളായ ഒപെക് പ്ലസും ഉൽ‌പാദന വെട്ടിക്കുറവുകൾ വ്യാപകമായി നടപ്പാക്കാമെന്ന് സമ്മതിച്ചതു മുതൽ മികച്ച നിലയിലായിരുന്നു വിലകൾ. ഇതിനിടയാണ് പുതിയ സംഭവ വികാസങ്ങൾ.

       പെട്രോളിയം കയറ്റുമതിയിൽ നിർണായകമായ സഊദിയിലെ റാസ് തനൂറയിലെ സഊദി അരാംകോ സംവിധാനങ്ങളിൽ ഉൾപ്പെടെ യെമനിലെ ഹൂത്തി സൈന്യം ഇന്നലെയാണ് വ്യാപകമായി ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. ചില നാശനാഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് സഊദി അറേബ്യ അറിയിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago