HOME
DETAILS

സഊദി അരാംകൊ ആക്രമണം; അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു, ഇന്ത്യയിൽ ഇനിയും വില ഉയരും

  
backup
March 08, 2021 | 12:20 PM

brent-hits-70-for-first-time-since-pandemic-began-after-saudi-attack

    റിയാദ്: കിഴക്കൻ സഊദിയിലെ സഊദി അരാംകൊ എണ്ണ സംവിധാനങ്ങൾക്ക് നേരെയുണ്ടായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ അന്തരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു. മണിക്കൂറുകൾക്കുള്ളിൽ എണ്ണ വില ബാരലിനു എഴുപത് ഡോളറിനു മുകളിലേക്കാണ് ഉയർന്നത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ആരംഭത്തിനുശേഷം ആദ്യമായാണ് എണ്ണവില ഇത്ര ഉയർന്നത്. യുഎസ് സെനറ്റ് 1.9 ട്രില്യൺ ഡോളർ സാമ്പത്തിക ഉത്തേജക പാക്കേജ് പാസാക്കിയതും സഊദി എണ്ണ വ്യവസായത്തെ ആക്രമിച്ചതുമാണ് എണ്ണ വില കുത്തനെ ഉയരാൻ കാരണം.

[caption id="attachment_931784" align="alignnone" width="360"] (Graphic: Brent crude tops $70, WTI hits 2-year highs after reports of attacks on Saudi Arabian facilities link: )[/caption]

    ബെഞ്ച്മാർക്ക് ബ്രെന്റ് ബാരലിന് 71.38 ഡോളർ വരെയാണ് ഉയർന്നത്. 2020 ജനുവരി 8 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 67.98 ഡോളറിലെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ബ്രെൻറ്, ഡബ്ല്യുടി‌ഐ വിലകൾ തുടർച്ചയായി നാല് സെഷനുകളിലായാണ് ഉയർന്നത്.

[caption id="attachment_931785" align="alignnone" width="360"] (Graphic: Brent crude oil prices top $70/barrel for the first time since the COVID-19 pandemic began link: )[/caption]

      യുഎസ് സെനറ്റ് ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യൺ ഡോളർ കൊവിഡ് -19 ദുരിതാശ്വാസ പദ്ധതി പാസാക്കിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളും ഇന്ധന ആവശ്യകതയും ഉയർത്തിയിട്ടുണ്ട്. ഇതും എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്. പെട്രോളിയം ഉത്പാദക കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനും റഷ്യയും അവരുടെ എണ്ണ ഉൽപാദക സഖ്യകക്ഷികളായ ഒപെക് പ്ലസും ഉൽ‌പാദന വെട്ടിക്കുറവുകൾ വ്യാപകമായി നടപ്പാക്കാമെന്ന് സമ്മതിച്ചതു മുതൽ മികച്ച നിലയിലായിരുന്നു വിലകൾ. ഇതിനിടയാണ് പുതിയ സംഭവ വികാസങ്ങൾ.

       പെട്രോളിയം കയറ്റുമതിയിൽ നിർണായകമായ സഊദിയിലെ റാസ് തനൂറയിലെ സഊദി അരാംകോ സംവിധാനങ്ങളിൽ ഉൾപ്പെടെ യെമനിലെ ഹൂത്തി സൈന്യം ഇന്നലെയാണ് വ്യാപകമായി ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. ചില നാശനാഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് സഊദി അറേബ്യ അറിയിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  5 days ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  5 days ago
No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  5 days ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  5 days ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  5 days ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  5 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  5 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  5 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  5 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  5 days ago