HOME
DETAILS

സഊദി അരാംകൊ ആക്രമണം; അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു, ഇന്ത്യയിൽ ഇനിയും വില ഉയരും

  
backup
March 08, 2021 | 12:20 PM

brent-hits-70-for-first-time-since-pandemic-began-after-saudi-attack

    റിയാദ്: കിഴക്കൻ സഊദിയിലെ സഊദി അരാംകൊ എണ്ണ സംവിധാനങ്ങൾക്ക് നേരെയുണ്ടായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ അന്തരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു. മണിക്കൂറുകൾക്കുള്ളിൽ എണ്ണ വില ബാരലിനു എഴുപത് ഡോളറിനു മുകളിലേക്കാണ് ഉയർന്നത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ആരംഭത്തിനുശേഷം ആദ്യമായാണ് എണ്ണവില ഇത്ര ഉയർന്നത്. യുഎസ് സെനറ്റ് 1.9 ട്രില്യൺ ഡോളർ സാമ്പത്തിക ഉത്തേജക പാക്കേജ് പാസാക്കിയതും സഊദി എണ്ണ വ്യവസായത്തെ ആക്രമിച്ചതുമാണ് എണ്ണ വില കുത്തനെ ഉയരാൻ കാരണം.

[caption id="attachment_931784" align="alignnone" width="360"] (Graphic: Brent crude tops $70, WTI hits 2-year highs after reports of attacks on Saudi Arabian facilities link: )[/caption]

    ബെഞ്ച്മാർക്ക് ബ്രെന്റ് ബാരലിന് 71.38 ഡോളർ വരെയാണ് ഉയർന്നത്. 2020 ജനുവരി 8 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 67.98 ഡോളറിലെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ബ്രെൻറ്, ഡബ്ല്യുടി‌ഐ വിലകൾ തുടർച്ചയായി നാല് സെഷനുകളിലായാണ് ഉയർന്നത്.

[caption id="attachment_931785" align="alignnone" width="360"] (Graphic: Brent crude oil prices top $70/barrel for the first time since the COVID-19 pandemic began link: )[/caption]

      യുഎസ് സെനറ്റ് ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യൺ ഡോളർ കൊവിഡ് -19 ദുരിതാശ്വാസ പദ്ധതി പാസാക്കിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളും ഇന്ധന ആവശ്യകതയും ഉയർത്തിയിട്ടുണ്ട്. ഇതും എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്. പെട്രോളിയം ഉത്പാദക കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനും റഷ്യയും അവരുടെ എണ്ണ ഉൽപാദക സഖ്യകക്ഷികളായ ഒപെക് പ്ലസും ഉൽ‌പാദന വെട്ടിക്കുറവുകൾ വ്യാപകമായി നടപ്പാക്കാമെന്ന് സമ്മതിച്ചതു മുതൽ മികച്ച നിലയിലായിരുന്നു വിലകൾ. ഇതിനിടയാണ് പുതിയ സംഭവ വികാസങ്ങൾ.

       പെട്രോളിയം കയറ്റുമതിയിൽ നിർണായകമായ സഊദിയിലെ റാസ് തനൂറയിലെ സഊദി അരാംകോ സംവിധാനങ്ങളിൽ ഉൾപ്പെടെ യെമനിലെ ഹൂത്തി സൈന്യം ഇന്നലെയാണ് വ്യാപകമായി ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. ചില നാശനാഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് സഊദി അറേബ്യ അറിയിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  14 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  14 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  14 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  14 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  14 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  14 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  14 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  14 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  14 days ago