ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വലയിലാക്കുന്ന സഹോദരിമാർ ഉൾപ്പെട്ട സെക്സ് റാക്കറ്റ് പിടിയിൽ
ഭോപ്പാൽ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ ജോലി വാഗ്ദാനം ചെയ്ത് ചതിയിൽപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ സഹോദരിമാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. അമ്രീൻ, അഫ്രീൻ എന്നീ സഹോദരിമാരെയും ഇവരുടെ സഹായിയായ ചന്ദൻ യാദവിനെയുമാണ് ഭോപ്പാൽ പൊലിസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉൾപ്പെട്ട ബിലാൽ, ചിന്നു, യാസിർ എന്നിവർക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ക്രൂരമായ ചതിക്കുഴി ഇങ്ങനെ:
രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം നടത്തിയത്. സംഘത്തിന്റെ പ്രവർത്തന രീതി ഇങ്ങനെയായിരുന്നു.പ്രതിമാസം 10,000 രൂപ ശമ്പളവും താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ ആകർഷിക്കും.ജോലിക്ക് ചേരുന്ന പെൺകുട്ടികൾക്ക് ലഹരിമരുന്ന് നൽകിയ ശേഷം പബ്ബുകളിലും ബ്യൂട്ടി പാർലറുകളിലും എത്തിച്ച് സമ്പന്നരായ പുരുഷന്മാർക്ക് കാഴ്ചവെക്കും.
ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന പരാതിക്കാരിയെ 2025 ഡിസംബറിൽ അഹമ്മദാബാദിലെത്തിച്ച് അമ്രീന്റെ ബന്ധുവായ യാസിർ പീഡിപ്പിച്ചതായി പരാതിയിലുണ്ട്. മറ്റൊരു പരാതിക്കാരിയെ സഹായിയായ ചന്ദൻ യാദവ് പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു.
അന്വേഷണം അന്തർസംസ്ഥാന ബന്ധങ്ങളിലേക്ക്
പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങളും മറ്റ് തെളിവുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. മധ്യപ്രദേശിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ഈ സംഘത്തിന് ശൃംഖലകളുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."