HOME
DETAILS

ജാതി സെന്‍സസ്: പിന്നോക്കക്കാരുടെ പിന്തുണ ഉറപ്പിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയുവും; അങ്ങോട്ടും ഇങ്ങോട്ടും നില്‍ക്കാന്‍ വയ്യാതെ ബി.ജെ.പി

  
Web Desk
January 09 2023 | 03:01 AM

bjp-does-not-appear-keen-on-a-caste-based-census

 


പട്‌ന: ബിഹാറിൽ ജാതി സെൻസസിന് തുടക്കമിട്ട മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ഉപമുഖ്യമന്ത്രി ആർ.ജെ.ഡിയുടെ തേജസ്വിയാദവും പിടിച്ചത് പിന്നോക്ക വിഭാഗങ്ങളുടെ തുരുപ്പുചീട്ടിൽ. ജാതി സെൻസസ് നടത്തണമെന്ന രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ എക്കാലത്തെയും ആവശ്യങ്ങളിലൊന്നിന് തുടക്കമിട്ടതോടെ ഈ വിഭാഗങ്ങളുടെ പിന്തുണയാണ് ബിഹാർ ഭരിക്കുന്ന ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ സർക്കാർ ഉറപ്പിച്ചത്.

ശനിയാഴ്ചയാണ് സെൻസസിന് തുടക്കമായത്. ബിഹാറിലെ 38 ജില്ലയിൽ രണ്ടുഘട്ടമായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യഘട്ടത്തിൽ ആകെ കുടുംബങ്ങളുടെ പ്രാഥമിക വിവരവും ഏപ്രിലിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ആളുകളുടെ ജാതി, ഉപജാതി, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. സർക്കാർ കണക്കനുസരിച്ച് 2.58 കോടി കുടുംബത്തിന്റെ വിവരങ്ങളാണ് ശേഖരിക്കുക.

ഒ.ബി.സി വിഭാഗങ്ങൾ, ദലിത്, മഹാദലിത് വിഭാഗങ്ങൾ എന്നിവരുടെ സാമൂഹികസ്ഥിതി വിലയിരുത്താനും വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ അവരുടെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് സെൻസസ് എന്നാണ് ബിഹാർ സർക്കാർ പറയുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് ജാതി സെൻസസെന്ന് നിതീഷ് കുമാർ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ജാതി സെൻസസ് നടത്തണമെന്നത് ജെ.ഡി.യുവിന്റെ നേരത്തെയുള്ള ആവശ്യങ്ങളിലൊന്നാണ്. ദേശീയതലത്തിലും ഈയാവശ്യം സജീവമായിരുന്നുവെങ്കിലും ബി.ജെ.പി അതിന് താൽപ്പര്യം കാണിച്ചിരുന്നില്ല. ബിഹാറിൽ സെൻസസ് നടപടികളുമായി മുന്നോട്ടുപോയ ജെ.ഡി.യു- ആർ.ജെ.ഡി സർക്കാർ നീക്കത്തെ ബി.ജെ.പി തുടക്കംമുതൽ ശക്തമായി എതിർത്തെങ്കിലും സർക്കാർ ഉറച്ചുനിന്നതോടെ ബി.ജെ.പി അയയുകയായിരുന്നു. പിന്നോക്ക വിരുദ്ധരാവുമെന്ന ഭീതിയായിരുന്നു ബി.ജെ.പി മയപ്പെടാൻ കാരണം.

ജാതി തിരിച്ചുള്ള കണക്കെടുപ്പിന് നരേന്ദ്രമോദി സർക്കാർ തയാറാവാതിരുന്നതോടെയാണ്, ബി.ജെ.പിയുമായി ഉടക്കി ആർ.ജെ.ഡിയുടെ സഹായത്തോടെ ബിഹാർ ഭരിക്കുന്ന നിതീഷ് സർക്കാർ ജാതിസെൻസസ് നടത്താൻ തീരുമാനിച്ചത്. ജെ.ഡി.യുവിന്റെ നടപടി മറ്റു സംസ്ഥാനങ്ങളിലും ഓളം ഉണ്ടാക്കിയേക്കാം. അടുത്തവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ വർഷം ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ അതീവസൂക്ഷ്മതയോടെയാണ് വിഷയത്തെ ബി.ജെ.പി നോക്കിക്കാണുന്നത്. ബി.ജെ.പിയുടെ ഈ 'പരിമിതി' അറിയാവുന്നതിനാൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കേന്ദ്രസർക്കാരിനെതിരേ ആക്രമണം കടുപ്പിക്കുകയും ചെയ്തു. പാർട്ടി കൂടി പങ്കാളിയായ സർക്കാർ ജാതി സെൻസസിന് തുടക്കം കുറിച്ചതോടെ ഇക്കാര്യം ദേശീയതലത്തിൽ ആവശ്യപ്പെടുന്നതും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. അടുത്തമാസം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും.

BJP does not appear keen on a caste based census



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  5 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  5 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  5 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  5 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  5 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  5 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  5 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  5 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  5 days ago