HOME
DETAILS

അഞ്ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ല, ആത്മഹത്യയെന്ന് സൂചന

  
backup
January 09, 2023 | 6:24 AM

kerala-kasaragod-anjusree-death-news123

കാസര്‍കോട്: ബേനൂരില്‍ മരിച്ച ബി.കോം വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചു. സ്വയം ജീവനൊടുക്കിയതെന്നാണ് നിഗമനം. എലിവിഷം ഉള്ളില്‍ ചെന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണ് ഉള്ളില്‍ ചെന്നതാണ് സൂചന.

അഞ്ജുശ്രീയുടെ മരണത്തിന് മുമ്പുള്ള കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ച് മരിക്കാനുള്ള മാര്‍ഗങ്ങള്‍ അനുശ്രീ സെര്‍ച്ച് ചെയ്തിരുന്നതായും പൊലിസ് അറിയിച്ചു. അഞ്ജുശ്രീയുടെ ഫോണ്‍ പൊലിസ് പരിശോധിക്കുകയാണ്.

ഭക്ഷ്യവിഷബാധയാണ് അഞ്ജു ശ്രീയുടെ മരണത്തിന് കാരണമായതെന്ന തരത്തില്‍ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിഷാംശം എത്രത്തോളം ശരീരത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടി രാസപരിശോധന നടത്തേണ്ടതുണ്ടെന്ന് പൊലിസ് അറിയിച്ചു. അഞ്ജുശ്രീയുടെ

മൃതദേഹം രാസ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. അതിന്റെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും പൊലിസ് വ്യക്തമാക്കി.

അതേസമയം അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതാണെന്ന കാര്യം കുടുംബത്തിനറിയാമായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും പൊലിസിന് സംശയമുണ്ട്. അഞ്ജുശ്രീയുടെ മരണം സംബന്ധിച്ച് കുടുംബം തന്നെയാണ് പരാതി നല്‍കിയത്.

ഭക്ഷ്യവിഷബാധയേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്ന് കുടുംബം പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതാണെന്ന കാര്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് കുടുംബം തന്ത്രപരമായി നീങ്ങിയതെന്നും പൊലിസിന് സംശയമുണ്ട്.

കാസര്‍കോട് പെരുമ്പള ബേനൂര്‍ കോളജില്‍ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ. പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ.കുമാരന്‍ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. 31ന് ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയും തുടര്‍ന്നു ഹോട്ടല്‍ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളവൗച്ചറുകൾ, ഇരട്ടിവില രേഖപ്പെടുത്തൽ; ജീവനക്കാരുടെ ശമ്പളവും മീനിന്റെ വിലയും എഴുതി 9 ലക്ഷം രൂപ തട്ടി: റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 മത്സരങ്ങളിൽ മികച്ച 5 റെക്കോർഡ് നേട്ടങ്ങളുള്ള സൂപ്പർ താരങ്ങൾ ഇവരാണ്

Cricket
  •  10 days ago
No Image

കോൺഗ്രസിൽ തർക്കം രൂക്ഷം: പുനഃസംഘടനയിൽ വഴങ്ങാതെ വി.ഡി. സതീശൻ; കെപിസിസി പരിപാടികൾ ബഹിഷ്കരിച്ചു

Kerala
  •  10 days ago
No Image

ചതി തുടർന്ന് ഇസ്റാഈൽ; ​ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

International
  •  10 days ago
No Image

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ

National
  •  10 days ago
No Image

വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ

crime
  •  10 days ago
No Image

മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്

National
  •  10 days ago
No Image

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

bahrain
  •  10 days ago
No Image

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

Kerala
  •  10 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  10 days ago