HOME
DETAILS

കെ.റെയിലില്‍ മര്‍ക്കടമുഷ്ടിയുമായി സര്‍ക്കാര്‍; ചങ്ങനാശ്ശേരിയില്‍ പൊലിസും സമരക്കാരും ഏറ്റുമുട്ടി

  
backup
March 17, 2022 | 9:08 AM

govt-fights-silver-line-police-struggle-clashed-in-changanacherry-2022

കോട്ടയം: സില്‍വര്‍ ലൈനില്‍ എന്തുവിലകൊടുത്തും സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധവും കനക്കുന്നു. സാധാരണക്കാരന്റെ ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നതിന്റെ ആശങ്ക കുറയ്ക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നതുകൊണ്ടുതന്നെയാണ് പ്രതിഷേധങ്ങളും ആത്മഹത്യാഭീഷണിയുമെല്ലാം.
ഇന്ന് ചങ്ങനാശേരി മാടപ്പള്ളിയില്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലിസ് സമരക്കാരുമായി ഏറ്റുമുട്ടി.

പൊലിസ് സമരക്കാരായ സ്ത്രീകളെ വലിച്ചിഴച്ചു. നാല് സ്ത്രീകളടക്കം 23 പേരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ജോസഫ് എം. പുതുശ്ശേരി, മിനി കെ. ഫിലിപ്പ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലിസിനുനേരെ മണ്ണണ്ണയൊഴിച്ചതിനാണ് ചില പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.

ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നും നേരത്തേ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.
രാവിലെ ഒന്‍പത് മണി മുതല്‍ സംയുക്തസമര സമിതിയും നാട്ടുകാരും ചേര്‍ന്ന് സില്‍വന്‍ ലൈന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയത്.

സമരക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു. മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്തിരിഞ്ഞില്ല. രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെ പൊലിസുമായി സംഘര്‍ഷമുണ്ടായി.

സമരക്കാര്‍ ഒഴിഞ്ഞു പോകാത്ത സാഹചര്യത്തില്‍ പൊലിസ് ലാത്തിവീശി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയവരെയും പൊലിസ് പിന്തിരിപ്പിക്കുകയായിരുന്നു. ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പൊലിസ് എത്രയും വേഗം മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയില്‍ സമരം നടത്തുന്നത്. പ്രാരംഭ പ്രര്‍ത്തനം പോലും നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  a day ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  a day ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  a day ago
No Image

വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ആരോപണം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് 

International
  •  a day ago
No Image

15-കാരനെ പുറത്താക്കി 31-കാരന്റെ രോഷപ്രകടനം; ജാമിസണിനെതിരെ മുൻ താരം, ഐപിഎല്ലിൽ നാടകീയ രംഗങ്ങൾ

Cricket
  •  a day ago
No Image

ഗ്യാസ് വില വര്‍ധന; വരാനിക്കുന്നത് ഗുരുതര പ്രതിസന്ധി; ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കും

Kerala
  •  a day ago
No Image

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റയും; മൈസൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിത ജീവിതം

latest
  •  a day ago
No Image

കൊടുവള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക് 

Kerala
  •  a day ago
No Image

ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്റാഈലികൾ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ കഴിയില്ല; ഇസ്റാഈൽ പ്രതിനിധിയുമായി ഹസ്തദാനം നിരസിച്ച് ഫലസ്തീൻ ഫുട്ബോൾ തലവൻ

Football
  •  a day ago
No Image

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

qatar
  •  a day ago