HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാല അസി. പ്രൊഫസറായി ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ തിരക്കിട്ട നീക്കം

  
backup
April 14, 2021 | 2:08 PM

56431445347351


തിരുവനന്തപുരം: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് തിരക്കിട്ട നീക്കം. നടപടികള്‍ തടയണമെന്നും അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.


കണ്ണൂര്‍ സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്‍.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തികയിലേക്ക് ഏപ്രില്‍ 16ന് ഓണ്‍ലൈനായി അഭിമുഖം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴി അയച്ചു. ഈ സെന്ററിലെ തസ്തികകളെല്ലാം യു.ജി.സി വ്യവസ്ഥയനുസരിച്ച് താല്‍ക്കാലികമാണെങ്കിലും അസി. പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ്. 2020 ജൂണ്‍ 30നാണ് നിയമനത്തിനുള്ള വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. സമ്മര്‍ദത്തിനു വഴങ്ങിയാണ് വി.സി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനു മുന്‍പ് ഓണ്‍ലൈനായി അഭിമുഖം നടത്താന്‍ നിര്‍ബന്ധിതനായതെന്നാണ് ആക്ഷേപം.


ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിന് അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ച് നിശ്ചയിച്ചതായും ആക്ഷേപമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണ-അധ്യാപന പരിചയമോ കണക്കിലെടുക്കാതെ അഭിമുഖത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനാവുമെന്നതു കൊണ്ടാണ് സ്‌കോര്‍ പോയിന്റ് കുറച്ച് തീരുമാനിച്ചത്.
അഭിമുഖത്തില്‍ ഹാജരാകുന്ന ആരെയും കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമിക്കാനാവുമെന്നതാണ് അടുത്തിടെ കാലിക്കറ്റ്, സംസ്‌കൃത, മലയാളം സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളെ ഏറെ വിവാദമാക്കിയത്.
കൊച്ചി സര്‍വകലാശാല ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റുള്ള പരമാവധി 10 പേരെ മാത്രം അഭിമുഖത്തിന് ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയിലേക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടത്തുന്നതിനാണെന്നും ആരോപണമുണ്ട്.


നിയമനം നടത്തുന്നത് തടയണമെന്നും മതിയായ ദിവസങ്ങള്‍ നോട്ടിസ് നല്‍കാതെ തിരക്കിട്ട് ഓണ്‍ലൈനായി നടത്തുന്ന അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  4 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  4 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  4 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  4 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  4 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  4 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  4 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  4 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  4 days ago