HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാല അസി. പ്രൊഫസറായി ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ തിരക്കിട്ട നീക്കം

  
backup
April 14, 2021 | 2:08 PM

56431445347351


തിരുവനന്തപുരം: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് തിരക്കിട്ട നീക്കം. നടപടികള്‍ തടയണമെന്നും അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.


കണ്ണൂര്‍ സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്‍.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തികയിലേക്ക് ഏപ്രില്‍ 16ന് ഓണ്‍ലൈനായി അഭിമുഖം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴി അയച്ചു. ഈ സെന്ററിലെ തസ്തികകളെല്ലാം യു.ജി.സി വ്യവസ്ഥയനുസരിച്ച് താല്‍ക്കാലികമാണെങ്കിലും അസി. പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ്. 2020 ജൂണ്‍ 30നാണ് നിയമനത്തിനുള്ള വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. സമ്മര്‍ദത്തിനു വഴങ്ങിയാണ് വി.സി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനു മുന്‍പ് ഓണ്‍ലൈനായി അഭിമുഖം നടത്താന്‍ നിര്‍ബന്ധിതനായതെന്നാണ് ആക്ഷേപം.


ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിന് അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ച് നിശ്ചയിച്ചതായും ആക്ഷേപമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണ-അധ്യാപന പരിചയമോ കണക്കിലെടുക്കാതെ അഭിമുഖത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനാവുമെന്നതു കൊണ്ടാണ് സ്‌കോര്‍ പോയിന്റ് കുറച്ച് തീരുമാനിച്ചത്.
അഭിമുഖത്തില്‍ ഹാജരാകുന്ന ആരെയും കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമിക്കാനാവുമെന്നതാണ് അടുത്തിടെ കാലിക്കറ്റ്, സംസ്‌കൃത, മലയാളം സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളെ ഏറെ വിവാദമാക്കിയത്.
കൊച്ചി സര്‍വകലാശാല ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റുള്ള പരമാവധി 10 പേരെ മാത്രം അഭിമുഖത്തിന് ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയിലേക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടത്തുന്നതിനാണെന്നും ആരോപണമുണ്ട്.


നിയമനം നടത്തുന്നത് തടയണമെന്നും മതിയായ ദിവസങ്ങള്‍ നോട്ടിസ് നല്‍കാതെ തിരക്കിട്ട് ഓണ്‍ലൈനായി നടത്തുന്ന അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  2 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  2 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  2 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  2 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago