HOME
DETAILS

തെഹ്‌റാൻ - ദുബൈ വിമാന സർവീസുകൾ പുനരാരംഭിച്ചു; ആദ്യ സർവീസുമായി ഫ്ലൈസെഫെഹ്രാൻ

  
June 29, 2026 | 11:12 AM

tehrandubai flights resume as flysepehran operates first service

ദുബൈ: മിഡിൽ ഈസ്റ്റിലെ കടുത്ത സൈനിക സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം സാധാരണ നിലയിലേക്ക്. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്നുള്ള ആദ്യത്തെ നേരിട്ടുള്ള യാത്രാവിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിജയകരമായി ഇറങ്ങി. യുഎസ്-ഇസ്റാഈൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം മേഖലയിലെ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള സർവീസ് നടക്കുന്നത്.

ഫ്ലൈറ്റ്റാഡാർ24.കോമിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, തെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഫ്ലൈസെഫെഹ്രാൻ വിമാനം ഉച്ചയ്ക്ക് 1.18-നാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ ലാൻഡ് ചെയ്തത്. ഐഎസ് 7352 (IS 7352) എന്ന ഫ്ലൈറ്റാണ് സർവീസ് നടത്തിയത്. ഇന്ന് വൈകുന്നേരത്തോടെ തന്നെ ഈ വിമാനം ദുബൈയിൽ നിന്ന് തിരികെ തെഹ്‌റാനിലേക്ക് തിരിച്ചുപോകും. അതേസമയം, സർവീസ് പുനരാരംഭിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം നൽകാൻ ദുബൈ എയർപോർട്ട്‌സ് അധികൃതർ വിസമ്മതിച്ചു.

മേഖലയിലെ വ്യോമപാതകൾ വീണ്ടും തുറന്നെങ്കിലും വിമാന സർവീസുകൾ നിലവിൽ പരിമിതമാണ്. ഫ്ലൈസെഫെഹ്രാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം അടുത്ത തെഹ്‌റാൻ-ദുബായ് സർവീസ് ബുധനാഴ്ചയും, അതിനുശേഷമുള്ളത് ജൂലൈ 8-നുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫ്ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ ഇറാനിലേക്കുള്ള സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

"ചെറിയൊരു ഇടവേളയ്ക്ക് ശേഷം തെഹ്‌റാൻ-ദുബൈ-തെഹ്‌റാൻ റൂട്ടിൽ സർവീസുകൾ വീണ്ടും സജീവമായിട്ടുണ്ട്. റൂട്ട് പുനഃസ്ഥാപിക്കുന്നതിനായി ഇമാം ഖൊമേനി വിമാനത്താവളത്തിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു." ഇമാം ഖൊമേനി വിമാനത്താവള മേധാവി റാമിൻ കാഷെഫസാർ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണത്തെത്തുടർന്നാണ് മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധപ്രതീതി ഉയർന്നത്. ഇതിന് മറുപടിയായി യുഎഇ, ഖത്തർ, കുവൈത്ത്, സഊദി, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തിയിരുന്നു. ഇതോടെ സുരക്ഷ മുൻനിർത്തി മേഖലയിലെ വ്യോമാതിർത്തികൾ ആഴ്ചകളോളം അടച്ചിടുകയും വിമാനങ്ങൾ റദ്ദാക്കുകയുമായിരുന്നു. തുടർന്ന് നടന്ന നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ജൂൺ 9-ഓടെ ഇമാം ഖൊമേനി വിമാനത്താവളം ഭാഗികമായി പ്രവർത്തനം തുടങ്ങിയത്.

മേഖലയിലെ സംഘർഷങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷാ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) വ്യക്തമാക്കി. സുരക്ഷ മുൻനിർത്തി തങ്ങളുടെ സംഘർഷ മേഖല ഉപദേശം ജൂലൈ 3 വരെ നീട്ടിയിട്ടുണ്ട്.

ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികൾ വിമാനക്കമ്പനികൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിർദേശം. കൂടാതെ യുഎഇ, സഊദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഇസ്റാഈൽ, ജോർദാൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെ സർവീസ് നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

Tehran–Dubai flights have resumed after disruptions, with FlySepehran operating the first commercial service, marking the restoration of air connectivity between Iran and the UAE for travelers and businesses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതി

Kerala
  •  5 hours ago
No Image

അബുദബിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും 70,000 ദിർഹം പിഴയും; ലൈസൻസ് റദ്ദാക്കി

uae
  •  5 hours ago
No Image

മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 65 കാരന് വധശിക്ഷ

Kerala
  •  5 hours ago
No Image

പരിശീലനത്തിനിടെ വീരമൃത്യ വരിച്ച സൈനികന്റെ കുടുംബത്തെ സന്ദർശിച്ച് യുഎഇ മന്ത്രിമാർ

uae
  •  5 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  6 hours ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 hours ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  7 hours ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  8 hours ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  9 hours ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  10 hours ago


No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  10 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  10 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  10 hours ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  10 hours ago