HOME
DETAILS

പടികടന്നെത്തി വിദ്യാർഥികൾ, വർണാഭമായി വിദ്യാലയമുറ്റം

  
Web Desk
June 02 2022 | 07:06 AM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf


പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി അടഞ്ഞും പാതിതുറന്നും കിതച്ചിരുന്ന വിദ്യാലയങ്ങളിൽ ആഹ്ലാദ തിരയിളക്കം. സംസ്ഥാനത്തെ 13,000 സ്‌കൂളിലേക്കായി ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഏതാണ്ട് 43 ലക്ഷം വിദ്യാർഥികളാണ് ഇന്നലെ ക്ലാസ് മുറികളിലേക്ക് പടികടന്നെത്തിയത്. അതോടൊപ്പം നാല് ലക്ഷം കുട്ടികൾ ആദ്യാക്ഷരം തേടി ഒന്നാം ക്ലാസിന്റെ പടി കയറി.


പുത്തനുടുപ്പും ബാഗും കുടയ്ക്കും ഒപ്പം രണ്ടു വർഷത്തിനിപ്പുറമുള്ള ആദ്യദിനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം ഒരു അതിഥിയുമുണ്ടായിരുന്നു. മുഖത്ത് വിവിധ വർണങ്ങളിലുള്ള മാസ്‌ക്. പിന്നെ സാനിറ്റൈസർ. വിട്ടൊഴിയാതെ നിൽക്കുന്ന കൊവിഡിനെ ചെറുക്കാൻ തന്നെയായാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും തീരുമാനം. അതിനു സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് തന്നെയാണ് വീണ്ടും ഒരു അധ്യയന വർഷം തുടങ്ങിയത്.


രണ്ടുവർഷം നീണ്ട അടച്ചിടലിന്റെ ആലസ്യത്തിന് വിടനൽകിയായിരുന്നു പുതിയ തുടക്കം. ഉത്സവാഘോഷങ്ങളായിരുന്നു എല്ലായിടത്തും. കൊവിഡ് ദുരിതകാലത്തെ ഒറ്റപ്പെടലുകളും ആശങ്കകളും കുട്ടികളുടെ കളിചിരികളിലേക്ക് വഴിമാറി. കുട്ടികളെ വരവേൽക്കാൻ വാദ്യമേളവും കലാപരിപാടികളുമെല്ലാം അകമ്പടിയായി നിന്നു. പല നിറത്തിലുള്ള ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്‌കൂളുകൾ കുട്ടികളെ സ്വീകരിച്ചു. വർണാഭമായ ഘോഷയാത്രയോടെയാണ് സ്‌കൂളുകളിൽ പ്രവേശനോത്സവം നടന്നത്.


മലബാർ മേഖലയിലെ സ്‌കൂളുകളിൽ ഒപ്പന, കേരളനടനം, ദഫ്മുട്ട്, കളരി തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നപ്പോൾ നാടൻ പാട്ടും ചെണ്ടമേളവും പരുന്താട്ടവും കോൽകളിയും എല്ലാം ചേർന്നായിരുന്നു മധ്യകേരളത്തിലെ സ്‌കൂളുകളിലെ പ്രവേശനോത്സവം. തെക്കൻ കേരളത്തിലാകട്ടെ താലപ്പൊലിയും ചെണ്ടമേളവും മറ്റു വാദ്യാഘോഷങ്ങളും കുട്ടികളെ വരവേറ്റു.
പതിവായി എത്തുന്ന മഴയുടെ അകമ്പടി ഇത്തവണ ഭൂരിഭാഗം പ്രദേശങ്ങളിലും ഇല്ലായിരുന്നുവെങ്കിലും തിരുവല്ലയിൽ പ്രവേശനോത്സവം മഴയിൽ കുതിർന്നു. തലവടി സ്‌കൂളിലെ വായനശാലയിലേക്ക് പുസ്തകത്താലവുമായാണ് പുതിയ കുട്ടികളെ വരവേറ്റത്. പുതിയതായെത്തിയ കുട്ടികളിൽ അഞ്ചുപേർക്ക് ആട്ടിൻകുട്ടികളേയും സമ്മാനമായി ലഭിച്ചു.
വർണാഭമായ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതേസമയം മറ്റു സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നു. മധുരവും സമ്മാനങ്ങളും നൽകിയാണു വിദ്യാലയങ്ങൾ കുരുന്നുകളെ വരവേറ്റത്.
'പഠിക്കുക, പഠിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. അധ്യാപകരുടെ കാര്യത്തിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട്, സ്‌കൂൾ ബസ് ജീവനക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ്, അനധികൃത സ്‌കൂളുകൾക്കെതിരേ നടപടി, കുട്ടികളിൽ വായന ഉറപ്പാക്കാനുള്ള ശ്രമം, സൈബർ പ്രശ്‌നങ്ങളിൽ കൗൺസലിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളായിരിക്കും ഈ അധ്യയന വർഷം നടപ്പാക്കുക. ഇതിനായി അധ്യാപകർക്കുഗ രക്ഷകർത്താക്കൾക്കും പരിശീലനവും നൽകിയിട്ടുണ്ട്.


കുട്ടികളെ അറിവിന്റെ ലോകത്ത് എത്തിക്കാൻ സ്‌കൂളുകൾക്ക് 12 കോടി രൂപയുടെ പുസ്തകമാണു സർക്കാർ വാങ്ങിനൽകിയിരിക്കുന്നത്. ഈ അധ്യയന വർഷത്തിൽ പാലിക്കേണ്ട കാര്യങ്ങളമായി ബന്ധപ്പെട്ട് 30 ഇന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമുണ്ടാകില്ല.
എല്ലാ പാഠഭാഗങ്ങളും പഴയതുപോലെ പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും പ്രധാന്യം നൽകുക. പാഠപുസ്തകം, യൂണിഫോം എന്നിവയുടെ 90 ശതമാനം വിതരണവും പൂർത്തിയായി. എങ്കിലും സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  a day ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  a day ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  a day ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  a day ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  a day ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  a day ago