ഇറാനിലെ സ്കൂൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 40 ആയി
തെഹ്‌റാൻ: ഇറാനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്റാഈൽ അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 40 ആയി ഉയർന്നതായി ഇറാനിലെ വാർത്താ ഏജൻസി ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ 24 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നായിരുന്നു ഐ.ആർ.എൻ.എ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആക്രമണത്തിൽ മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു.
മിനാബിലെ സ്കൂൾ ആക്രമണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും ശക്തമായ സ്ഫോടനങ്ങൾ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ തടസ്സപ്പെട്ടതിനാൽ പലയിടങ്ങളിലെയും കൃത്യമായ നാശനഷ്ടങ്ങൾ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.
ഇസ്റാഈൽ നടത്തുന്നത് കേവലം ഒറ്റപ്പെട്ട ആക്രമണമല്ലെന്നും മറിച്ച് കൃത്യമായ ലക്ഷ്യമിട്ടുള്ള വലിയൊരു ഓപ്പറേഷന്റെ ഭാഗമാണെന്നുമാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണം തുടരുമെന്ന സൂചനയാണ് അമേരിക്കൻ വൃത്തങ്ങളും നൽകുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അയൽരാജ്യങ്ങളോട് സമാധാനപരമായ നിലപാടാണ് ഇറാനുള്ളതെങ്കിലും, പ്രത്യാക്രമണം ഉറപ്പാണെന്ന കർശന മുന്നറിയിപ്പാണ് ഇറാൻ വക്താവ് നൽകിയിരിക്കുന്നത്. സംഘർഷം അതിരൂക്ഷമായതോടെ ലോകരാജ്യങ്ങൾ വൻ ആശങ്കയിലാണ്. മേഖലയിലെ സ്ഥിതിഗതികൾ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
The death toll from an Israeli airstrike on a girls' primary school in southern Iran has risen to 40, according to the latest reports from the state-run IRNA news agency. The attack targeted the Shajareh Tayyebeh school in Minab, located in the Hormozgan province. israeli attck school in iran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."