HOME
DETAILS

കൃഷിയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു

  
backup
August 24, 2016 | 6:22 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4


കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലര്‍ കുടിലിങ്ങ ബസാറില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മുപ്പത്തിയൊന്നാം തിയ്യതി മുതല്‍ കാണാതായ എടവിലങ്ങ് കാര കാതിയാളം കറുപ്പം വീട്ടില്‍ സെയ്തു (78) വിന്റേതാണ് മൃതദേഹാവശിഷ്ടമെന്ന് വ്യക്തമായിട്ടുണ്ട്. അസ്ഥികൂടത്തിനരികില്‍ നിന്നും കണ്ടെത്തിയ വസ്ത്രങ്ങള്‍, കണ്ണട, ചെരുപ്പ് എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച്ച വൈകീട്ടാണ് കുടിലിങ്ങ ബസാര്‍ ആറ്റുപുറം സെന്റ് മേരീസ് ചര്‍ച്ച് റോഡ് പരിസരത്ത് ആളൊഴിഞ്ഞ കൃഷിയിടത്തില്‍ അസ്ഥിപഞ്ജരം കണ്ടെത്തിയത്. കരനെല്‍ കൃഷി നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ഞാറ് നയ്ക്കുന്നതിനായി എത്തിയപ്പോള്‍ കൃഷിയിടത്തില്‍ തലയോട്ടി കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മതിലകം പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ഭൂമിയില്‍ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍, വസ്ത്രങ്ങള്‍, കണ്ണട, ചെരുപ്പ് എന്നിവ കൂടി കണ്ടെടുത്തു. ബുധനാഴ്ച്ച രാവിലെ സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ അസ്ഥികൂടം പരിശോധിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. മരണകാരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തമാകുന്നതിനായി വിശദ പരിശോധനയ്ക്കു വേണ്ടി അസ്ഥികൂടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്ന ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പൊലിസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സി ബിജുകുമാര്‍, മതിലകം എസ്.ഐ സില്‍വസ്റ്റര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
കാര കാതിയാളം സ്വദേശിയായ കറുപ്പം വീട്ടില്‍ സെയ്തു അടക്ക, പുളി എന്നിവയുടെ മൊത്ത കച്ചവടക്കാരനായിരുന്നു. ജൂലൈ മൂന്നിന് പതിവുപോലെ വീട്ടില്‍ നിന്നുമിറങ്ങിയ ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കുടുംബാംഗങ്ങള്‍ സെയ്തുവിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു 

National
  •  3 minutes ago
No Image

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 minutes ago
No Image

അവന്‌ റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം

Football
  •  an hour ago
No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  2 hours ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  2 hours ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  3 hours ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  3 hours ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  3 hours ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  3 hours ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  4 hours ago