HOME
DETAILS

കൃഷിയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു

  
backup
August 24, 2016 | 6:22 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4


കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലര്‍ കുടിലിങ്ങ ബസാറില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മുപ്പത്തിയൊന്നാം തിയ്യതി മുതല്‍ കാണാതായ എടവിലങ്ങ് കാര കാതിയാളം കറുപ്പം വീട്ടില്‍ സെയ്തു (78) വിന്റേതാണ് മൃതദേഹാവശിഷ്ടമെന്ന് വ്യക്തമായിട്ടുണ്ട്. അസ്ഥികൂടത്തിനരികില്‍ നിന്നും കണ്ടെത്തിയ വസ്ത്രങ്ങള്‍, കണ്ണട, ചെരുപ്പ് എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച്ച വൈകീട്ടാണ് കുടിലിങ്ങ ബസാര്‍ ആറ്റുപുറം സെന്റ് മേരീസ് ചര്‍ച്ച് റോഡ് പരിസരത്ത് ആളൊഴിഞ്ഞ കൃഷിയിടത്തില്‍ അസ്ഥിപഞ്ജരം കണ്ടെത്തിയത്. കരനെല്‍ കൃഷി നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ഞാറ് നയ്ക്കുന്നതിനായി എത്തിയപ്പോള്‍ കൃഷിയിടത്തില്‍ തലയോട്ടി കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മതിലകം പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ഭൂമിയില്‍ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍, വസ്ത്രങ്ങള്‍, കണ്ണട, ചെരുപ്പ് എന്നിവ കൂടി കണ്ടെടുത്തു. ബുധനാഴ്ച്ച രാവിലെ സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ അസ്ഥികൂടം പരിശോധിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. മരണകാരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തമാകുന്നതിനായി വിശദ പരിശോധനയ്ക്കു വേണ്ടി അസ്ഥികൂടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്ന ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പൊലിസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സി ബിജുകുമാര്‍, മതിലകം എസ്.ഐ സില്‍വസ്റ്റര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
കാര കാതിയാളം സ്വദേശിയായ കറുപ്പം വീട്ടില്‍ സെയ്തു അടക്ക, പുളി എന്നിവയുടെ മൊത്ത കച്ചവടക്കാരനായിരുന്നു. ജൂലൈ മൂന്നിന് പതിവുപോലെ വീട്ടില്‍ നിന്നുമിറങ്ങിയ ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കുടുംബാംഗങ്ങള്‍ സെയ്തുവിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു: പ്രണയനൈരാശ്യത്തിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി

National
  •  20 minutes ago
No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  an hour ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  an hour ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  an hour ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  an hour ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  2 hours ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  2 hours ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  2 hours ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  2 hours ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  2 hours ago