സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസ്; സ്വരാജിനും റഹീമിനും ഒരു വര്‍ഷം തടവും പിഴയും
സ്വരാജിനും റഹീമിനും ഒരു വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരായ എസ്.എഫ്.ഐ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസില്‍ എ.എം റഹിം എംപിക്കും എ സ്വരാജിനും തടവും പിഴയും. ഒരു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.
തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
2013ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ പ്ലസ്ടു കോഴയ്‌ക്കെതിരായ പ്രതിഷേധമാണ് കേസിനാധാരം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."