HOME
DETAILS

ഊട്ടി സഞ്ചാരികള്‍ക്ക് ഇപാസ്: മലയാളികള്‍ക്ക് തിരിച്ചടിയാകും

ADVERTISEMENT
  
May 03 2024 | 06:05 AM

Epass for Ooty tourists: Malayalees will suffer

നിലമ്പൂര്‍: ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഇപാസ് ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തില്‍ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ പ്രധാന മേഖലയില്‍ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈര്യജീവിതം തടസപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗല്‍ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയത്. 

മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയാണ് സഞ്ചാരികളെ ഇപാസ് വഴി നിയന്ത്രിക്കുക. ഊട്ടിയില്‍ പ്രതിദിനം രണ്ടായിരം വാഹനങ്ങള്‍ വന്നിരുന്ന സ്ഥാനത്ത് നിലവില്‍ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊച്ചി മുതല്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതല്‍തന്നെ ടൂര്‍ പാക്കേജുകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസണ്‍ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. അതേ സമയം

നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികള്‍ അടക്കമുള്ളവര്‍ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അല്‍പ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ഊട്ടിയിലെ വ്യാപാരികള്‍ പറയുന്നു

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

'ഗസ്സയുടെ ദുരിതത്തിനുമേല്‍ ഞാന്‍ നിശബ്ദയാവില്ല; വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണം' കമല ഹാരിസിന്റെ പ്രഖ്യാപനം നെതന്യാഹുവിനെതിരായ പ്രതിഷേധം കണ്ട് ഭയന്നിട്ടോ? 

International
  •19 hours ago
No Image

കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Kerala
  •20 hours ago
No Image

ക്രിസ്തുമസ് സമ്മാനമൊരുക്കി സലാം എയര്‍

oman
  •20 hours ago
No Image

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്ന് തുടങ്ങും

Kerala
  •21 hours ago
No Image

ഡോ. ആഫിയ സിദ്ദീഖിയുടെ മോചനത്തിനായി വീണ്ടും നീക്കം സജീവം

International
  •21 hours ago
No Image

ദുബൈ കസ്റ്റംസിന്റെ എ.ഐ പ്ലാറ്റ്‌ഫോമിന് തുടക്കം;  ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ

uae
  •21 hours ago
No Image

'യുദ്ധക്കുറ്റവാളി' 'വംശഹത്യാ അപരാധി' നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ പ്ലക്കാര്‍ഡേന്തി യു.എസ് കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍ വംശജ റാഷിദ തുലൈബിന്റെ പ്രതിഷേധം

International
  •21 hours ago
No Image

ദുബൈയില്‍ എസ്.എം.ഇകളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച

uae
  •a day ago
No Image

നെടുമ്പാശ്ശേരിയിൽ സ്വയം എമിഗ്രേഷൻ പൂർത്തിയാക്കാം

Kerala
  •a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന മൂന്നരവയസ്സുകാരന്‍ വെന്റിലേറ്ററില്‍ തുടരുന്നു

Kerala
  •a day ago
ADVERTISEMENT
No Image

തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

Kerala
  •16 hours ago
No Image

ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

Kerala
  •16 hours ago
No Image

പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം

Kerala
  •17 hours ago
No Image

'കൊലയാളിയെ അറസ്റ്റ് ചെയ്യൂ'  ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു

International
  •17 hours ago
No Image

'ഒരു അന്താരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയത് അബദ്ധമെന്ന് മനസ്സിലാക്കാന്‍ കേന്ദ്രം അഞ്ച് പതിറ്റാണ്ടെടുത്തു' ആര്‍എസ്.എസിനെ പ്രശംസിച്ച് മധ്യപ്രദേശ് ഹൈക്കോടതി

National
  •17 hours ago
No Image

അര്‍ജ്ജുനായി കരയിലും പുഴയിലും തിരച്ചില്‍, ഡ്രോണ്‍ പരിശോധനയും; വെല്ലുവിളിയായി ഇടവിട്ട മഴ, പുഴയിലെ അടിയൊഴുക്ക് 

Kerala
  •18 hours ago
No Image

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടി; കേന്ദ്രത്തിനും ഗവര്‍ണറുടെ അഡീ. ചീഫ് സെക്രട്ടറിക്കും സുപ്രിംകോടതി നോട്ടിസ്

Kerala
  •18 hours ago
No Image

തീപിടുത്തത്തില്‍ കടകള്‍ നശിച്ചവരെ ചേര്‍ത്തു പിടിച്ച് ഷാര്‍ജാ ഭരണാധികാരി. തകര്‍ന്ന കടകള്‍ മൂന്നു ദിവസത്തിനകം പുനര്‍നിര്‍മ്മിക്കും ഒപ്പം നഷ്ടപരിഹാരവും

uae
  •18 hours ago
No Image

മുംബൈയില്‍ കനത്തമഴ തുടരുന്നു; 5 ഇടങ്ങളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം

National
  •19 hours ago

ADVERTISEMENT