
പ്ലസ് വൺ പ്രവേശനം : സ്‌കൂൾ-കോമ്പിനേഷൻ മാറ്റം അനുവദിച്ചില്ല; വലഞ്ഞ് വിദ്യാർഥികൾ

നിലമ്പൂർ: പ്ലസ് വൺ പ്രവേശന നടപടികൾ ഒന്നര മാസത്തോളം പിന്നിട്ടിട്ടും സ്‌കൂൾ-കോമ്പിനേഷൻ മാറ്റം അനുവദിക്കാത്തത് വിദ്യാർഥികളെ വലയ്ക്കുന്നു. മൂന്ന് മുഖ്യ അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും നടന്നിട്ടും ഒന്നാം അലോട്ട്‌മെന്റ് മുതൽ ചേർന്ന കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ കോമ്പിനേഷനിലേക്കോ സ്‌കൂളിലേക്കോ മാറാൻ കഴിഞ്ഞിട്ടില്ല. നാല് അലോട്ട്‌മെന്റുകൾ പിന്നിട്ടിട്ടും മാറ്റത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നത് കുട്ടികളിൽ പ്രയാസം സൃഷ്ടിക്കുകയാണ്.
സർക്കാർ സ്‌കൂളുകളിൽ മെറിറ്റും സംവരണവും പാലിച്ചാണ് അലോട്ട്‌മെന്റ് നടക്കുന്നത്. ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ സംവരണ സീറ്റുകളിൽ മതിയായ അപേക്ഷകർ ഇല്ലെങ്കിൽ അത്തരം സീറ്റ് ഒഴിച്ചിട്ട് ബാക്കി വരുന്ന 60 ശതമാനത്തോളം സീറ്റുകളിലാണ് പ്രവേശനം അനുവദിക്കുന്നത്. ഈ സാഹചര്യത്തിൽ പല കുട്ടികൾക്കും ഇഷ്ടപ്പെട്ട കോഴ്സോ സ്‌കൂളോ ലഭ്യമാവാറില്ല. മൂന്നാമത്തെ അലോട്ട് മെന്റിൽ അപേക്ഷകരില്ലാത്ത സംവരണ സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി അത്തരം സീറ്റിലേക്ക് കൂടി അലോട്ട്‌മെന്റ് നടത്തുന്ന രീതിയാണുള്ളത്. ഇങ്ങനെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയാക്കുമ്പോൾ പലപ്പോഴും ആഗ്രഹിക്കുന്ന കോഴ്‌സോ സ്‌കൂളോ ലഭിക്കാത്ത വിദ്യാർഥികൾക്ക് തുടർന്നു നടക്കുന്ന സ്‌കൂൾ-കോമ്പിനേഷൻ ട്രാൻസ്ഫറിൽ അതു ലഭ്യമാവാറുണ്ട്.
എന്നാൽ, ഇത്തവണ ട്രാൻസ്ഫർ അനുവദിക്കാതെ തന്നെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയത് മാറ്റം പ്രതീക്ഷിച്ച കുട്ടികൾക്ക് തിരിച്ചടിയായി. താൽപര്യമുള്ള കോഴ്‌സ് ലഭിക്കാത്തവരും അപേക്ഷാ സമർപ്പണ സമയത്ത് അബദ്ധവശാൽ ഓപ്ഷൻ മാറി നൽകിയവരും മാറ്റം പ്രതീക്ഷിച്ച് സ്ഥിരപ്രവേശനം നേടിയവരാണ്. വീട്ടിൽനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ പ്രവേശനം നേടിയ പലരും സ്‌കൂൾ യൂനിഫോം പോലും തയ്പിക്കാതെ സ്‌കൂൾ മാറ്റം പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.
സപ്ലിമെന്ററി അലോട്ട്‌മെന്റിന് മുമ്പായി സ്‌കൂൾ-കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കാത്തതു കാരണം സയൻസ് വിഷയം പഠിക്കാൻ താൽപര്യമുള്ളവർക്ക് ആദ്യ അലോട്ട്‌മെന്റിൽ മറ്റു കോമ്പിനേഷനിൽ പ്രവേശനം നേടിയത് മൂലം നിർബന്ധിതമായി അതിൽ തുടരേണ്ട അവസ്ഥയാണ്. അതേസമയം ഒഴിവുള്ള സീറ്റുകളിലേക്ക് ഒടുവിൽ നടന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിൽ സയൻസ് വിഷയം താൽപര്യമില്ലാതിരുന്നിട്ടു കൂടി വിദ്യാർഥികൾ നിർബന്ധിതമായി അതിൽ ചേരേണ്ട അവസ്ഥയുമുണ്ടായി. പ്രവേശന നടപടികൾ ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോഴും ഓൺലൈൻ പ്രവേശന നടപടിയിലെ കാലതാമസം സംശയാസ്പദമാണ്.
മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും രണ്ടാഴ്ചയോളം വൈകി മാത്രമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചത്. ഇത് അൺഎയ്ഡഡ്, പ്രൈവറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണെന്ന് ആരോപണം ഉയർന്നിരുന്നു. സയൻസ് പോലെ കൂടുതൽ ആവശ്യക്കാരുള്ള വിഷയ കോമ്പിനേഷൻ ലഭിക്കാതെ വരുമ്പോൾ കുട്ടികൾ അൺഎയ്ഡഡ്, പ്രൈവറ്റ് കോച്ചിങ് സ്ഥാപനങ്ങളിൽ ഉയർന്ന ഫീസ് നൽകി പ്രവേശനം തേടേണ്ട സാഹചര്യമുണ്ടായി. ഇതു സർക്കാർ മേഖലയിലെ പൊതുവിദ്യാലയങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അധ്യാപകർ പറയുന്നു.
The decision not to allow changes in school-combination admissions for Plus One is causing significant distress among students.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• 13 minutes ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• 25 minutes ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• an hour ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• an hour ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ
qatar
• 2 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ
Kerala
• 2 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 2 hours ago
ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 3 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 3 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 4 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 4 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 5 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 5 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 15 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 15 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 16 hours ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 16 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 6 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 6 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 7 hours ago