
'കടിച്ചു കുടയുമ്പോഴും അവനവയെ ഓമനിച്ചു കൊണ്ടിരുന്നു' ഓട്ടിസം ബാധിതനെ നായയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഇസ്റാഈല്‍ സേന

ഗസ്സ: നായ്ക്കള്‍ കടിച്ചു കുടയുമ്പോഴും വേദനയാല്‍ പുളയുമ്പോഴും അവനവയെ ഓമനിക്കുന്നുണ്ടായിരുന്നു. അവനെല്ലാരോടും സ്നേഹമാണ്. മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഇസ്റാഈല്‍ നരാധമന്മാരുടെ ക്രൂരതയൊന്നും അവനറിയില്ല. അനവന് നൊന്താലും മറ്റുള്ളവര്‍ ചിരിക്കുന്നത് കാണാനാണ് അവനിഷ്ടം. ഗസ്സയില്‍ കഴിഞ്ഞ ദിവസം ഇസ്റാഈല്‍ സൈന്യം നായയെ കൊണ്ട് കടിപ്പിച്ചു കൊന്ന ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച 24 കാരന് മുഹമ്മദ് ബഹറിന്‍ സ്നേഹിക്കാന്‍ മാത്രമേ അറിയൂ.
ഗസ്സ സിറ്റിയിലെ കിഴക്കന്‍ ഷെജായ നസാസ് സ്ട്രീറ്റ് നിവാസിയായ ബഹറിനെ വീട്ടില്‍ വെച്ചാണ് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയത്. ബഹറിന്റെ 70 കാരിയായ മാതാവ് നബീലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ 27ന് ഇവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്റാഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓട്ടിസം ബാധിച്ച സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ബഹറിനെയും കൊണ്ട് ഇനിയുമൊരു പലായനം നബീലയ്ക്ക് സാധ്യമായിരുന്നില്ല. ഇതിനകം 15 തവണ തങ്ങള്‍ പലായനം ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. നേരത്തെ ജിബ്രീല്‍ പ്രദേശത്തേക്ക് മാറിയെങ്കിലും അവിടെ ഇസ്റാഈല്‍ ബോംബിട്ടു. പിന്നീട് ഹൈദര്‍ ചത്വരത്തിലെത്തി, അവിടെയും ബോംബാക്രമണം നേരിട്ടു. റിമാലിലും ശവ ചത്വരത്തിലും പോയപ്പോഴും അവിടെയും ആക്രമണമായിരുന്നുവെന്നും എവിടേക്കും ഇനി പോകാനുണ്ടായിരുന്നില്ല- നബീല പറയുന്നു.
ഇസ്റാഈല്‍ സൈന്യമെത്തുമ്പോള്‍ ബഹര്‍ വീട്ടിലെ സോഫയില്‍ കിടക്കുകയായിരുന്നു. അവന് അവിടെയല്ലാതെ മറ്റെവിടെയും ഇരിക്കില്ല. ഇസ്റാഈല്‍ സൈന്യം നായയെകൊണ്ട് ബഹറിനെ ആക്രമിപ്പിച്ചു. നെഞ്ചില്‍ നായ കടിച്ചു പരുക്കേല്‍പ്പിച്ചു. സംസാരിക്കാന്‍ ശേഷിയില്ലാത്ത ബഹര്‍ കരയുന്നുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിയാണെന്നും കരുണ കാണിക്കണമെന്നും സൈന്യത്തോട് കേണപേക്ഷിച്ചെങ്കിലും ബഹര്‍ രക്തം ഒലിച്ച് അവശനാകും വരെ ആക്രമണം തുടര്‍ന്നുവെന്ന് നബീല്‍ പറഞ്ഞു. സൈന്യത്തിന്റെ നായയുടെ തലയില്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ മാരകമായി കടിച്ചുപരുക്കേല്‍പ്പിച്ചുവെന്ന് മാതാവ് പറഞ്ഞു.
ആക്രമണം നടന്ന സോഫയ്ക്ക് സമീപം രക്തം തളംകെട്ടിയതിന്റെ കറയുള്ള ചിത്രവും മാധ്യമങ്ങള്‍ പുറത്തു വിട്ടു. മാരകമായി പരുക്കേറ്റ ബഹ്റിനെ ഒരു മുറിയിലിട്ടു സൈന്യം പൂട്ടി. സൈനിക ഡോക്ടര്‍ വന്ന് അവനെ ചികിത്സിക്കുമെന്ന് സൈന്യം തങ്ങളോട് പറഞ്ഞു. തങ്ങളെ മറ്റൊരു മുറിയിലും പൂട്ടിയിട്ടുവെന്ന് നബീല പറഞ്ഞു. പിന്നീട് മുഹമ്മദ് മരിച്ചു. മകന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മരിക്കേണ്ടിവന്നാലും ഇനി പലായനം ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നബീല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
Football
• 4 days ago
''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി
Kerala
• 4 days ago
തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത
International
• 4 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ്
Cricket
• 4 days ago
ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value
Economy
• 4 days ago
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു
International
• 4 days ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം
Kerala
• 4 days ago
അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി
Cricket
• 4 days ago
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?
International
• 4 days ago
20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 4 days ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 4 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• 4 days ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 4 days ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 4 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 4 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 4 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 4 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 4 days ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• 4 days ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 4 days ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 4 days ago