HOME
DETAILS

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തു വിട്ട് ആരോഗ്യവകുപ്പ് 

  
Web Desk
July 22, 2024 | 4:54 AM

The health department released the new route map of the child who died due to Nipah

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നു. എന്നാല്‍ രോഗിയുടെ മരണത്തെ തുടര്‍ന്നാണ് കുറച്ചുകൂടി വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കിയത്. 

റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മില്‍ ഡാനിഷ് മരിച്ചത്. 

പുതിയ റൂട്ട് മാപ്പ്:
ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്നും സി.പി.ബി എന്ന സ്വകാര്യ ബസില്‍ കയറി. 7.18 നും 8.30 നും ഇടയില്‍ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്ററില്‍

ജൂലൈ 12 രാവിലെ 7.50 ന് വീട്ടില്‍ നിന്നും ഓട്ടോയില്‍ ഡോ.വിജയന്‍ ക്ലിനിക് (8 മുതല്‍ 8.30 വരെ), തിരിച്ച് ഓട്ടോയില്‍ വീട്ടിലേക്ക്

ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പ്പിറ്റല്‍: കുട്ടികളുടെ ഒ.പി (7.50 am-8.30am), കാഷ്വാലിറ്റി (8.30am -8.45am), നിരീക്ഷണ മുറി (8.45am-9.50am), കുട്ടികളുടെ ഒ.പി (9.50am-10.15am), കാന്റീന്‍ (10.15am-10.30am)

ജൂലൈ 14 വീട്ടില്‍

ജൂലൈ 15 രാവിലെ ഓട്ടോയില്‍ പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15am- 7.50am), ആശുപത്രി മുറി (7.50am-  6.20pm), ആംബുലന്‍സ് (6.20 pm), 

മൗലാന ഹോസ്പിറ്റല്‍ കാഷ്വാലിറ്റി (6.50 pm 8.10 pm), എം.ആര്‍.ഐ മുറി (8.10 pm -8.50 pm)
എമര്‍ജന്‍സി വിഭാഗം (8.50 - 9.15 pm)
 പീഡിയാട്രിക് ഐ.സി.യു ( 9.15 pm മുതല്‍ ജൂലൈ 17 വൈകുന്നേരം 7.30 വരെ)
 ജൂലൈ 17 എം.ആര്‍.ഐ മുറി (7.37 pm 8.20 pm)
 പീഡിയാട്രിക് ഐ.സിയു (8.20 pm മുതല്‍ ജൂലൈ 19 വൈകുന്നേരം 5.30pm വരെ)

ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്‍സില്‍ മിംസ് ഹോസ്പിറ്റല്‍ , കോഴിക്കോട്.


കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍
0483 2732010
0483 2732060

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ മൃതദേഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പാലിച്ച് ഞായറാഴ്ച വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അതേസമയം, കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തുന്നുണ്ട്. നാല് ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കും.

ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാല്‍ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാട്ടിലെ മരത്തില്‍നിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വവ്വാലുകള്‍ വരാറുണ്ടെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലുള്ള പോര് നടത്തുന്നത് കുറ്റകരം; മദ്രാസ് ഹൈക്കോടതി

National
  •  38 minutes ago
No Image

ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  an hour ago
No Image

ശാന്തമായ അന്തരീക്ഷവും മികച്ച സൗകര്യങ്ങളും; ദുബൈ ടൗൺ സ്ക്വയർ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറുന്നതിന് കാരണം ഇത്

uae
  •  2 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  2 hours ago
No Image

പി.എം ശ്രീ; പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം;  ഒരു മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം, വൈകീട്ട് മാധ്യമങ്ങളെ കാണും

Kerala
  •  2 hours ago
No Image

ധോണിയും കോഹ്‌ലിയും വീണു, മുന്നിൽ സച്ചിൻ മാത്രം; 35ാം വയസിൽ ഞെട്ടിച്ച് രോഹിത്

Cricket
  •  2 hours ago
No Image

ഉംറ തീർത്ഥാടനം: യുഎഇയിൽ നിന്ന് പോകുന്നവർക്ക് റിട്ടേൺ ടിക്കറ്റ് നിർബന്ധം; നിയമം കർശനമാക്കി അധികൃതർ

uae
  •  2 hours ago
No Image

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം: നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണം ലുലു മാൾ 2028 ഡിസംബറിൽ

uae
  •  3 hours ago
No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവസരമില്ല; മറ്റൊരു ടീമിനായി കളിക്കാനൊരുങ്ങി ഇന്ത്യൻ സൂപ്പർതാരം

Cricket
  •  3 hours ago
No Image

യുഎഇയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്; ജനുവരി 31-നകം ലൈസന്‍സ് നേടണം

uae
  •  3 hours ago