HOME
DETAILS

ഉരുൾദുരന്തത്തിന്റെ ഒമ്പതാം നാൾ; തിരച്ചിൽ ഇന്നും തുടരും, ഇനിയും കാണാമറയത്ത് 152 മനുഷ്യർ

  
August 07, 2024 | 2:26 AM

wayanad landslide searching continues 9th day missing 152 persons

മേപ്പാടി: നാടിനെ തുടച്ചുനീക്കിയ ഉരുൾദുരന്തം എട്ടു ദിവസം പിന്നിട്ടപ്പോൾ ഇനിയും കാണാമറയത്ത് ഉള്ളത് 152 മനുഷ്യർ. ഇവർക്കായി ഇന്നലെയും മുണ്ടക്കൈ മുതൽ ചാലിയാറിന്റെ തീരങ്ങൾ വരെ തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നും തുടരും. സൂക്ഷമ പരിശോധനയാണ് നടക്കുന്നത്.  ദുരന്തത്തിൽ ഇതുവരെ 394 പേരാണ് മരിച്ചത്. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണ്. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 148 മൃതദേഹങ്ങൾ വയനാട്ടില്‍ നിന്നും 76 മൃതദേഹങ്ങൾ നിലമ്പൂരില്‍ നിന്നും ഇതുവരെ ലഭിച്ചു.

ഇന്നലെ ചാലിയാറിൽനിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. ഏറ്റവും ദുർഘടമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെയും സൺറൈസ് വാലിയുടെയും പാറയിടുക്കുകൾക്കിടയിൽ ഹെലികോപ്റ്ററിൽ വനംവകുപ്പ്, ആർമി അടങ്ങുന്ന സംഘങ്ങളെ എത്തിച്ച് വൈകിട്ട് അഞ്ചുവരെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ.തിരച്ചിൽ ഇന്നും തുടരും. അതേസമയം ഇന്നലെ പുത്തുമലയിലെ ശ്മശാനത്തിൽ 22 ശരീരഭാഗങ്ങൾ കൂടി സർവമത പ്രാർഥനകൾക്കു ശേഷം സംസ്‌കരിച്ചു. 

ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോൾ നടക്കുന്ന സൂക്ഷ്മ പരിശോധന തുടരുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സൂചിപ്പാറയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നത്.  ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രിസഭാ ഉപസമിതി ഇന്നലെയും സന്ദർശനം നടത്തി. 

കാണാതായവരുടെ വിവരശേഖരണം ഊർജിതമാക്കി. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ആശാവർക്കർമാരെയും ജനപ്രതിനിധികളെയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ക്യാംപിൽ കഴിയുന്നവരെ പുനരധിവാസം സാധ്യമാകുന്നതുവരെ താമസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചക്കകം കണ്ടെത്തി നൽകാനുള്ള നിർദേശം മന്ത്രിസഭ ഉപസമിതി നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  8 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  8 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  8 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  8 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  8 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  8 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  8 days ago
No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  8 days ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  8 days ago