HOME
DETAILS

യുഎഇയിലെ ഗാർഹിക തൊഴിലാളി നിയമത്തിൽ ഭേദഗതി 

  
August 14, 2024 | 10:50 AM

Amendment to Domestic Workers Act in UAE

ദുബൈ: ഗാർഹിക മേഖലയിലെ തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. ഇനി മുതൽ യുഎഇയിലെ എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളിലും അന്തിമ വിധി കൽപിക്കുക അപ്പീൽ കോടതിക്ക് പകരം ഇനി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയായിരിക്കും. ഗാർഹിക തൊഴിൽ തർക്കങ്ങളിൽ കേസ് ഫയൽ ചെയ്യേണ്ടതും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ്.

തൊഴിലാളിക്കും മുതലാളിക്കും ഇടയിൽ ഉയരുന്ന തർക്കങ്ങൾ രമ്യതയോടെ ഒത്തുതീർപ്പിലെത്താൻ കഴിയുന്നില്ലെങ്കിൽ അത്തരം കേസുകൾ ആദ്യം മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് കൈമാറണം. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അധികാരം മന്ത്രാലയത്തിനായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ നിയമപ്രകാരം തൊഴിൽന്ത്രാലയത്തിന് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമായിരിക്കും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

ഫസ്റ്റ് ഇൻസ്റ്റൻസ കോടതിയിലേക്ക് തൊഴിൽ തർക്ക കേസ് റഫർ ചെയ്യുന്നതിനൊപ്പം കേസ് സംബന്ധിച്ച് ഇരു പാർട്ടികൾക്കുമുള്ള വാദങ്ങൾ ഉൾപ്പെടുത്തിയുള്ള മെമ്മോറാണ്ടവും മന്ത്രാലയത്തിന്റെ നിർദേശങ്ങളും സമർപ്പിക്കണം. പുതിയ നിയമ ഭേദഗതി നിലവിൽ വന്നശേഷമുള്ള എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളും ഫസ്റ്റ് ഇൻസ്‌റ്റൻസ് കോടതിയിലേക്ക് അപ്പീൽ കോടതി റഫർ ചെയ്യും.ഇതിനായി പ്രത്യേക ഫീസ് ഈടാക്കാൻ പാടില്ല. വിധി പറഞ്ഞ കേസുകളോ വിധി പറയാനായി മാറ്റിവെച്ച കേസുകൾക്കോ പുതിയ നിയമഭേദഗതി ബാധകമല്ല.

50,000 ദിർഹംവരെ ആവശ്യപ്പെടുന്ന തൊഴിൽ തർക്കങ്ങളും ക്ലെയിം തുക പരിഗണിക്കാതെ, മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ച ഒത്തുതീർപ്പ് തീരുമാനം കക്ഷികളിൽ ഒരാൾ പാലിക്കാത്ത കേസുകളിലും തീരുമാനമെടുക്കാൻ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് അധികാരമുണ്ട്.മന്ത്രാലയം കൈക്കൊള്ളുന്ന തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ അറിയിപ്പ് ലഭിച്ച് 15 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഇതിനെതിരെ കേസ് ഫയൽ ചെയ്യാം. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിയായിരിക്കും കേസിൽ അന്തിമമെന്നും നിയമം വ്യക്തമാക്കുന്നു.ഗാർഹിക തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തൊഴിൽ നിയമ ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  2 days ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  2 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  2 days ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  2 days ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  2 days ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  2 days ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  2 days ago