HOME
DETAILS

യുഎഇയിലെ ഗാർഹിക തൊഴിലാളി നിയമത്തിൽ ഭേദഗതി 

  
August 14, 2024 | 10:50 AM

Amendment to Domestic Workers Act in UAE

ദുബൈ: ഗാർഹിക മേഖലയിലെ തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. ഇനി മുതൽ യുഎഇയിലെ എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളിലും അന്തിമ വിധി കൽപിക്കുക അപ്പീൽ കോടതിക്ക് പകരം ഇനി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയായിരിക്കും. ഗാർഹിക തൊഴിൽ തർക്കങ്ങളിൽ കേസ് ഫയൽ ചെയ്യേണ്ടതും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ്.

തൊഴിലാളിക്കും മുതലാളിക്കും ഇടയിൽ ഉയരുന്ന തർക്കങ്ങൾ രമ്യതയോടെ ഒത്തുതീർപ്പിലെത്താൻ കഴിയുന്നില്ലെങ്കിൽ അത്തരം കേസുകൾ ആദ്യം മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് കൈമാറണം. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അധികാരം മന്ത്രാലയത്തിനായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ നിയമപ്രകാരം തൊഴിൽന്ത്രാലയത്തിന് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമായിരിക്കും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

ഫസ്റ്റ് ഇൻസ്റ്റൻസ കോടതിയിലേക്ക് തൊഴിൽ തർക്ക കേസ് റഫർ ചെയ്യുന്നതിനൊപ്പം കേസ് സംബന്ധിച്ച് ഇരു പാർട്ടികൾക്കുമുള്ള വാദങ്ങൾ ഉൾപ്പെടുത്തിയുള്ള മെമ്മോറാണ്ടവും മന്ത്രാലയത്തിന്റെ നിർദേശങ്ങളും സമർപ്പിക്കണം. പുതിയ നിയമ ഭേദഗതി നിലവിൽ വന്നശേഷമുള്ള എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളും ഫസ്റ്റ് ഇൻസ്‌റ്റൻസ് കോടതിയിലേക്ക് അപ്പീൽ കോടതി റഫർ ചെയ്യും.ഇതിനായി പ്രത്യേക ഫീസ് ഈടാക്കാൻ പാടില്ല. വിധി പറഞ്ഞ കേസുകളോ വിധി പറയാനായി മാറ്റിവെച്ച കേസുകൾക്കോ പുതിയ നിയമഭേദഗതി ബാധകമല്ല.

50,000 ദിർഹംവരെ ആവശ്യപ്പെടുന്ന തൊഴിൽ തർക്കങ്ങളും ക്ലെയിം തുക പരിഗണിക്കാതെ, മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ച ഒത്തുതീർപ്പ് തീരുമാനം കക്ഷികളിൽ ഒരാൾ പാലിക്കാത്ത കേസുകളിലും തീരുമാനമെടുക്കാൻ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് അധികാരമുണ്ട്.മന്ത്രാലയം കൈക്കൊള്ളുന്ന തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ അറിയിപ്പ് ലഭിച്ച് 15 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഇതിനെതിരെ കേസ് ഫയൽ ചെയ്യാം. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിയായിരിക്കും കേസിൽ അന്തിമമെന്നും നിയമം വ്യക്തമാക്കുന്നു.ഗാർഹിക തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തൊഴിൽ നിയമ ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  2 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  2 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  2 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  2 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  2 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  2 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  2 days ago