HOME
DETAILS

വിവാദങ്ങളില്‍ കടുത്ത അതൃപ്തി; ഡി.ജി.പിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി, പിന്നാലെ മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഒരേ വേദിയില്‍

  
Web Desk
September 02, 2024 | 5:21 AM

minister-pinarayi-vijayan-held-a-meeting-with-dgp

കോട്ടയം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനുമെതിരെ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപങ്ങള്‍ വിവാദമാവുന്നതിനിടെ ഡി.ജി.പിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് യോഗം ചേര്‍ന്നത്. നിലവിലെ വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ വേദിയിലെത്തി. ആരോപണ മുനയില്‍ നില്‍ക്കുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറാണ് മുഖ്യമന്ത്രിയെ വേദിയില്‍ സ്വീകരിച്ചത്. വിവാദങ്ങള്‍ക്കിടെ ഇരുവരും ആദ്യമായാണ് വേദി പങ്കിടുന്നത്.

അതേസമയം, പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കി. സര്‍വിസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലിസ് സേനയ്ക്ക് നാണക്കേടെന്ന ഡി.ഐ.ജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി സര്‍ക്കാരിന് കൈമാറും. പരാതി പിന്‍വലിക്കാന്‍ എം.എല്‍.എയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്.പി സുജിത് ദാസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പില്‍ തിരക്കിട്ട ആലോചന നടക്കുന്നതായാണ് വിവരം. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

പിവി അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. പരാതി പിന്‍വലിക്കാന്‍ പിവി അന്‍വറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. എസ്പിയുടെ ക്യാമ്പ് ഓഫിസിലെ മരം മുറി കേസ് തീര്‍പ്പാക്കാന്‍ ഉന്നതതല ഇടപെടലുണ്ടായി. ആരോപണ വിധേയനായ സുജിത് ദാസിനോട് പരാതി പിന്‍വലിക്കാന്‍ അന്‍വര്‍ എം.എല്‍.എയെ വിളിക്കണമെന്ന് ഡി. ഐ. ജി നിര്‍ദേശിച്ചു. അന്‍വറുമായി സംസാരിച്ച സുജിത് ദാസിന്റെ ഓഡിയോയിലാണ് ഡി. ഐ. ജി വിളിച്ച കാര്യം പറയുന്നത്. പി.വി അന്‍വര്‍ പരാതി നല്‍കിയ വിവരം നിലവിലെ മലപ്പുറം എസ്പി ഡി. ഐ ജിയെ അറിയിച്ച ശേഷമാണ് ആരോപണ വിധേയനായി ഡി. ഐ. ജി ഇടപെട്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  7 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  7 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  7 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  7 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  7 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  7 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  7 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  7 days ago