HOME
DETAILS

ദുബൈ മെട്രോ 15-ാം പിറന്നാൾ; 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു

  
September 11, 2024 | 2:04 PM

Dubai Metro 15th Birthday 10000 nol cards distributed

ദുബൈ: ദുബൈ മെട്രോയുടെ 15-ാം പിറന്നാൾ ആഘോഷ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രോ നോൽ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. 

ഈ സംരംഭം ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി.ആർ.എഫ്.എ), റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോ റിറ്റി (ആർ.ടി.എ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, എയർപോർട്ടിൽ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ ദുബൈ മെട്രോയുടെ 15 വർഷം പൂർത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകൾ പതിച്ചു നൽകുകയും ചെയ്തു. 

ദുബൈ മെട്രോ നഗരത്തിന്റെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മാറിയെന്നും ഈ സംരംഭം യാത്രക്കാരുടെ അനുഭവം വർധിപ്പിക്കുകയും സുസ്ഥിര നഗര ചലനത്തെ പിന്തുണയ്ക്കുകയും ദുബൈയുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവനയാവുകയും ചെയ്തുവെന്നും അധികൃതർ വിശദീകരിച്ചു. ദുബൈ മെട്രോ നഗരത്തി ന്റെ ഐഡൻറിറ്റിയുടെ അവിഭാജ്യ ഘടകമാണ്. ദുബൈയുടെ ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ആധുനിക ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്നതോടൊപ്പം, താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്നും ജി.ഡി.ആർ.എഫ്.എ ഡയരക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു. 

എയർപോർട്ട് ടെർമിനലു കൾ 1, 3 എന്നിവിടങ്ങളിലാണ് നോൽ കാർഡുകൾ വിതരണം ചെയ്തത്. എമിറേറ്റിൽ ആധുനികവും സുസ്ഥിരവുമായ  പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനനുസൃതമായി യാത്രക്കാർക്ക് തടസ്സമില്ലാത്തതും സമഗ്രവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനുള്ള വിശാല മായ ശ്രമങ്ങളെ സംരംഭം പിന്തുണയ്ക്കുന്നുവെന്നും ഡയരക്ടറേറ്റ് അറിയിച്ചു.

എയർപോർട്ട് ടെർമിനലുക ളിലെ മെട്രോ സ്റ്റേഷനുകൾ യാ ത്രക്കാർക്ക് സുഖപ്രദമായും കാ ര്യക്ഷമമായും സേവനം നൽ കുന്നു. ഇതിലൂടെ വിമാനത്താവളത്തിനും ദുബൈയിലെ മറ്റ് ലക്ഷ്യ സ്ഥാനങ്ങൾക്കുമിടയിലുള്ള യാത്ര സുഗമമാകുന്നുണ്ട്. ദുബൈ മെട്രോ കഴിഞ്ഞ 15 വർഷമായി ലക്ഷക്കണക്കിന് യാത്രക്കാരെ ദിനംപ്രതി സേവിച്ചും എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലേക്ക് അവരെ ബന്ധിപ്പിച്ചും സുസ്ഥിര ഭാവിയിലേക്കുള്ള ദുബൈയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും എമിറേറ്റിന്റെ ഗതാഗതം സുഗമമാക്കുന്നതിലും പ്രധാന ഘടകമായി വർത്തിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പള്ളിയില്‍ പോയ സമയം നോക്കി 'ആണ്‍വേഷത്തില്‍' വന്ന് കവര്‍ച്ച; കിടപ്പുരോഗിയുടെ 10 പവന്‍ കവര്‍ന്ന ഹോം നഴ്‌സും കൂട്ടുകാരിയും കുടുങ്ങിയതിങ്ങനെ

Kerala
  •  5 days ago
No Image

'വളഞ്ഞിട്ടടിച്ചോളൂ', പക്ഷെ സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇഡി റെയ്ഡിനിടെ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ

Kerala
  •  5 days ago
No Image

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചെന്ന് ആരോപണം; മമത ബാനര്‍ജിക്കെതിരെ കേസെടുത്ത് ബിജെപി 

National
  •  5 days ago
No Image

ജീപ്പിന്റെ സ്റ്റിയറിങ്, ബൈക്കിന്റെ എന്‍ജിന്‍; ആക്രി സാധനങ്ങള്‍ കൊണ്ട് വയനാട്ടിലെ പ്ലസ് ടുക്കാരുടെ 'വേറെ ലെവല്‍' വണ്ടി... കൈയടി നേടി സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ഥികള്‍

Kerala
  •  5 days ago
No Image

മാസപ്പടിക്കേസ്; മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും ഇഡിയെത്തി 

Kerala
  •  5 days ago
No Image

എസ്‌ഐആര്‍ നിയമസാധുത: സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

National
  •  5 days ago
No Image

കെ- റെയില്‍ വിരുദ്ധ സമരം; കേസുകളുടെ വിവരങ്ങള്‍ തേടി പൊലിസ് മേധാവി 

Kerala
  •  5 days ago
No Image

സിവിൽ സർവിസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് നീക്കം; ആരാകും പുതിയ ചീഫ് സെക്രട്ടറി 

Kerala
  •  5 days ago
No Image

കേസ് ഡയറി തിരുത്തൽ; ഡി.ജി.പി പദവി ലക്ഷ്യമിടുന്ന അജിത് കുമാറിന് തിരിച്ചടി

Kerala
  •  5 days ago
No Image

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് 

Kerala
  •  5 days ago

No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  5 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  5 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  5 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  5 days ago