HOME
DETAILS

ഇന്റലിജൻസ് മുന്നറിയിപ്പ് നിലനിൽക്കെ അലുവ അതുലിനെ വെട്ടി വീഴ്ത്തി ഗുണ്ടാസംഘം; പൊലിസിന് വീഴ്ചയെന്ന് ആക്ഷേപം

  
Web Desk
March 15, 2026 | 8:12 AM

aluva athul murder gang strike despite intelligence alert of possible attack

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന ആസൂത്രണ വിവരങ്ങൾ പുറത്ത്. ജിം സന്തോഷ് കൊലക്കേസ് ഒന്നാം പ്രതിയായിരുന്ന അതുൽ ജാമ്യത്തിലിറങ്ങി കൃത്യം ഒരാഴ്ച തികയുമ്പോഴാണ് സംഘം വകവരുത്തിയത്. ശനിയാഴ്ചകളിൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരാകണമെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ അക്രമികൾ മുതലെടുക്കുകയായിരുന്നു.

രാവിലെ 10.30-ഓടെ പൊലിസ് സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം 11 മണിക്ക് പുറത്തിറങ്ങിയ അതുലിനെ കൃത്യം 17 മിനിറ്റിനുള്ളിലാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ ദേശീയപാതയിലെ നിർമ്മാണ കുഴിയിലേക്ക് ഇടിച്ചിടുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞതോടെ ആയുധങ്ങളുമായി എത്തിയ സംഘം അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അതുലിന്റെ മരണത്തിലേക്ക് നയിച്ചത്. ശരീരമാസകലം വെട്ടേറ്റ നിലയിലായിരുന്നു. ആക്രമണത്തിൽ അതുലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മനു എന്നയാൾക്കും ഗുരുതരമായി പരുക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിലാണ്. 

പ്രതികളുടെ സുഹൃത്തായ അനീറിനെ വധിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. "ഒരു വർഷത്തിനുള്ളിൽ പണി തരും" എന്ന് പ്രതികൾ ഭീഷണി മുഴക്കിയിരുന്നു.

കൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലിസ് ഊർജ്ജിത അന്വേഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്. മുഖ്യപ്രതികളടക്കം പത്തുപേരെ പൊലിസ് പിടികൂടി. നൗഫൽ, ഷംനാദ്, ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ, ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. ഇതിൽ ആറുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും നാലുപേർ ഇവരെ സഹായിച്ചവരുമാണെന്ന് സിറ്റി പൊലിസ് കമ്മീഷണർ എം. ഹേമലത അറിയിച്ചു.

കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതികളെ അതിസാഹസികമായാണ് പൊലിസ് പിടികൂടിയത്. മുണ്ടക്കയം വരെ പ്രതികളുടെ വാഹനം പിന്തുടർന്ന അന്വേഷണസംഘം, പിന്നീട് തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരുടെ സഹകരണവും അന്വേഷണത്തിൽ നിർണ്ണായകമായി. പ്രതികൾ ഉപയോഗിച്ച ഇന്നോവ കാറും പൊലിസ് പിടിച്ചെടുത്തു. സ്റ്റേഷൻ പരിധിയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കൃത്യം നടന്നത്.

അതുലിന് നേരെ വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇത് കണക്കിലെടുത്തുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നാണ് പൊലിസ് കമ്മീഷണർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും പൊലിസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ച് ഇത്തരമൊരു കൊലപാതകം നടന്നത് ഗൗരവകരമായാണ് കാണുന്നത്. 

അലുവ അതുൽ കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും കരുനാഗപ്പള്ളി പൊലിസ് വേണ്ടത്ര മുൻകരുതൽ എടുത്തില്ലെന്ന ഗുരുതരമായ ആക്ഷേപം ഉയരുന്നുണ്ട്. അതുൽ ജാമ്യത്തിലിറങ്ങിയാൽ 'കടത്തൂർ ടീം' ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഒരാഴ്ച മുൻപേ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇരുസംഘങ്ങളും തമ്മിൽ തെരുവ് യുദ്ധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ട് അവഗണിച്ചതാണ് പൊലിസിന് തിരിച്ചടിയായത്.

 

 

in a retaliatory strike linked to gang rivalry, aluva athul the prime accused in the jim-santhosh murder case was hacked to death in karunagappally. the attack occurred near the police station shortly after athul signed his bail register.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂര്‍ ദുരന്തം: മൂന്നാം തവണയും വിജയ് സി.ബി.ഐയ്ക്ക് മുന്നില്‍, ഡല്‍ഹി ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍

National
  •  2 hours ago
No Image

മദീനയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുജോലിക്കാരി; പിന്നാലെ ആത്മഹത്യാ ശ്രമം

Saudi-arabia
  •  2 hours ago
No Image

'പ്രധാനമന്ത്രി സുഖമായിരിക്കുന്നു' നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഇസ്‌റാഈല്‍

International
  •  2 hours ago
No Image

നാട് നടുങ്ങിയ ക്രൂരത; ബിഹാറിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു

National
  •  3 hours ago
No Image

മലപ്പുറത്ത് അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 hours ago
No Image

മുട്ടിക്കൊമ്പന്‍ ജനവാസ മേഖലകളില്‍ തന്നെ; പിടികൂടാന്‍ വൈകുന്നതിനെതിരേ പ്രതിഷേധം

Kerala
  •  4 hours ago
No Image

വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

അമേരിക്കയ്ക്ക് മറുപടി ആയുധക്കരുത്തിൽ; ദക്ഷിണകൊറിയയുടെ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയായി വൻ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ

International
  •  4 hours ago
No Image

യു.എസ് വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്കി സ്വിറ്റ്‌സര്‍ലന്‍ഡ്; തീരുമാനം നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തി

International
  •  4 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

National
  •  4 hours ago