മദീനയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുജോലിക്കാരി; പിന്നാലെ ആത്മഹത്യാ ശ്രമം
മദീന: സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി ഗാർഹിക തൊഴിലാളി. വാർത്തയുടെ ഞെട്ടലിലാണ് മദീനയിലെ പ്രവാസികളും സ്വദേശികളും. മദീനയിലെ അസീസിയ ഡിസ്ട്രിക്ടിൽ ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഞ്ഞിനെ വധിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മദീന പൊലിസ് അറസ്റ്റ് ചെയ്തു.
വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയായിരുന്നു വീട്ടിനുള്ളിൽ ക്രൂരകൃത്യം അരങ്ങേറിയത്. രക്ഷിതാക്കൾ തിരികെ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയും പരുക്കേറ്റ നിലയിൽ ജോലിക്കാരിയെയുമാണ് കണ്ടത്. കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് ഉടൻ തന്നെ പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവതിയെ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മദീന പൊലിസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനസികമായ അസ്വാഭാവികതയോ അതോ മറ്റെന്തെങ്കിലും തർക്കങ്ങളാണോ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് എന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ അവരുടെ പശ്ചാത്തലവും മാനസികാരോഗ്യവും കൃത്യമായി പരിശോധിക്കണമെന്ന് പൊലിസ് ജനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.
a tragic incident in madina where a housemaid allegedly killed her sponsor’s infant child. following the incident, she reportedly attempted suicide. saudi authorities have launched an investigation into the shocking case that has deeply disturbed the local community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."