HOME
DETAILS

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

  
Web Desk
September 15, 2024 | 4:52 AM

CPM Faces Leadership Crisis Following Sitaram Yechurys Passing What Lies Ahead

ന്യൂഡല്‍ഹി: യെച്ചൂരിയെന്ന അതികായന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ സി.പി.എമ്മിന് പ്രതിസന്ധികളേറെ. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ക്ക് പിന്നാലെ പാര്‍ട്ടി തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് യെച്ചൂരിയുടെ വിയോഗം. തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ ആര് നയിക്കുമെന്നത് ചോദ്യ ചിഹ്നമായിരിക്കുകയാണ്. 

താത്കാലിക ജനറല്‍ സെക്രട്ടറിയായി ആരെയെങ്കിലും നിയമിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ചിന്തിച്ചിട്ടില്ല. ഈ മാസം അവസാനം ചേരുന്ന പോളിറ്റ്ബ്യുറോ യോഗവും കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പുതിയ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ അടിയന്തര പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. 

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ തുടങ്ങിയപ്പോഴാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച്ക്ക് വെക്കേണ്ട കരടില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ആഴ്ചയാണ് കടന്നുപോകുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ കരട് രൂപീകാരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് യെച്ചൂരിയായിരുന്നു. 25 ദിവസം ആശുപത്രി കിടക്കയില്‍ തന്നെ ആയിരുന്നതിനാല്‍ റെസിഡന്‍സ് പിബി ചേര്‍ന്നു ഒരുക്കിയ സംവിധാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്.

ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ ഒരാള്‍ മരിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ആദ്യ അനുഭവമാണ്. 
പോളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, മുഹമ്മദ് സലീം, എം.എ. ബേബി, ബി.വി. രാഘവലു, മണിക് സര്‍ക്കാര്‍ തുടങ്ങിയ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. കണ്ണൂരില്‍ നടന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയുടെ പ്രായം 75 നിജപ്പെടുത്തിയിരുന്നു. ഇതില്‍ ഇളവ് നല്‍കിയാല്‍ മാത്രമേ വൃന്ദ കാരാട്ടിന് സാധ്യതയുള്ളൂ.

2015ല്‍, പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞതിന് പിന്നാലെയാണ് യെച്ചൂരി എത്തുന്നത്. കാരാട്ടിന്റെ കാലാവധി അവസാനിച്ചപ്പോള്‍ വി.എസ് പക്ഷത്ത് നിലനിന്നിരുന്ന യെച്ചൂരിയെ പകരക്കാരനാക്കുന്നതിന് പകരം എസ്. രാമചന്ദ്രന്‍ പിള്ളയെ കൊണ്ടുവരാന്‍ കേരളഘടകം ശക്തമായ നീക്കം നടത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി കോർപ്പറേഷൻ: വി.കെ മിനിമോളും ഷൈനി മാത്യുവും മേയർ പദവി പങ്കിടും; ഡെപ്യൂട്ടി മേയർ സ്ഥാനത്തും മാറ്റം; ദീപ്തി മേരി വർഗീസിന് അതൃപ്തി 

Kerala
  •  4 days ago
No Image

റാസൽഖൈമയിലെ പ്രധാന പാതയിലെ വേഗപരിധി കുറച്ചു; ജനുവരി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

uae
  •  4 days ago
No Image

നടുറോഡിൽ ഡോക്ടർമാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാർത്ഥനകൾ വിഫലമാക്കി ലിനു മടങ്ങി

Kerala
  •  4 days ago
No Image

ദുബൈയിൽ 10 കിലോ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മലയാളി ജീവനക്കാർക്ക് ഒരു വർഷം തടവും 14 ലക്ഷം ദിർഹം പിഴയും; ജ്വല്ലറി പൂട്ടി ഉടമ

uae
  •  4 days ago
No Image

സംസ്ഥാനത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: 24 ലക്ഷം പേർ പുറത്ത്; വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം

Kerala
  •  4 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; ഈ വർഷം മാത്രം വർധിച്ചത് 60 ശതമാനത്തിലധികം, നിക്ഷേപകർക്ക് ഇരട്ടി ലാഭം

uae
  •  4 days ago
No Image

ജഡേജയ്ക്ക് പകരക്കാരനായി വിൻഡീസ് സ്പിന്നർ; ജഡേജയേക്കാൾ കേമനോ ചെന്നൈയുടെ പുത്തൻ താരം?കണക്കുകൾ ഇങ്ങനെ

Cricket
  •  4 days ago
No Image

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം: താല്ക്കാലിക ജീവനക്കാരൻ പൊലിസ് പിടിയിൽ

Kerala
  •  4 days ago
No Image

​ഗുരുതര സാമ്പത്തിക നിയമലംഘനം; ഓംഡ എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  4 days ago
No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  4 days ago